കാലാപാനിക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്. പലതും ദുരൂഹതകള്‍ നിറഞ്ഞതാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി എന്ന സിനിമയിലൂടെയാണ് ആന്ധമാന്‍ ദ്വീപിലെ സെല്ലുലാര്‍ ജയില്‍ മലയാളികള്‍ക്ക് പരിചിതമായത്. 1906ല്‍ പണി പൂര്‍ത്തിയായ
ഈ ജയിലിന്റെ നൂറാം വാര്‍ഷികം ആചരിച്ചത് 2006ല്‍ ആയിരുന്നു.
1896ൽ ആണ് സ്വാതന്ത്ര്യ സമര സേനാനികളെ പാർപ്പിക്കാൻ ബ്രിട്ടീഷുകാർ ഈ ജയിൽ നിർമ്മിക്കാൻ പദ്ധതിയിട്ടത്. തുടർന്ന് പത്ത് വർഷമെടുത്തു ഇതിന്റെ പണിപൂർത്തിയാക്കുകവാൻ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളെ ക്രൂരമായും മനുഷ്യത്വം കാട്ടാതെയും പീഡിപ്പിച്ചിരുന്നത് ഈ ഏകാന്ത തടവറയിലായിരുന്നു.
ബ്രിട്ടീഷുകാര്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്വാതന്ത്ര്യസേനാനികളെ കടല്‍മാര്‍ഗം ആന്‍ഡമാന്‍ ദ്വീപിലേക്ക് നാടുകടത്തി പീഡിപ്പിച്ചിരുന്നു. കൊടും വനത്തിനു നടുവില്‍ ഗോത്രവര്‍ഗക്കാരുടെയും പാമ്പുകളുടെയും ഭീഷണി നേരിട്ട് തടവുശിക്ഷ അനുഭവിക്കുക ഏറെ ദുസ്സഹമായിരുന്നു.
കൊല്‍ക്കത്തയില്‍ നിന്ന് 1100 കിലോമീറ്റര്‍ തെക്ക് ബംഗാള്‍ ഉള്‍ക്കടലിലാണ് ആന്‍ഡമാന്‍ ദ്വീപ്. 355 കിലോമീറ്റര്‍ നീളത്തിലും 60 കിലോമീറ്റര്‍ വിസ്തൃതിയിലും കിടക്കുന്ന 184ല്‍ പരം ദ്വീപുകളുടെ തലസ്ഥാനം, ബ്രിട്ടീഷ് നാവിക മേധാവി ആര്‍ച്ചിബാള്‍ഡ് ബ്ളെയറുടെ പേരിലുള്ള പോര്‍ട്ട് ബ്ളെയറാണ്. അദ്ദേഹമാണ് ബ്രിട്ടീഷ് കപ്പലുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനായി ആന്‍ഡമാന്‍ കണ്ടെത്തിയതും ജയില്‍ സ്ഥാപിച്ചതും.
ഏകാന്ത തടവറകളാണ് സെല്ലുലാര്‍ ജയിലിന്‍റെ പ്രത്യേകത. നടുക്കൊരു ഉയര്‍ന്ന ഗോപുരവും അതില്‍ നിന്ന് ഇതളുകള്‍ പോലെ ഏഴു വരിയില്‍ മൂന്നു നിലകളിലായി ജയിലറകള്‍. അതാണ് ഈ ജയിലിന് സെല്ലുലാര്‍ ജയില്‍ എന്നു പേരുവരാന്‍ കാരണം
ഇവിടെയടച്ചാല്‍ മാതൃരാജ്യത്തേക്കു മടക്കമില്ല എന്നായിരുന്നു അക്കാലത്തെ വിശ്വാസം. ഇവിടെ തടവുകാര്‍ക്കു മഴവെള്ളം കുടിക്കാന്‍ കൊടുക്കുകയും കാട്ടുപുല്ല് പച്ചക്കറിയായി ഭക്ഷണത്തിനു നല്‍കുകയും ചെയ്തതായാണു ചരിത്രം.
സെല്ലുലാർ ജയിലിന്റെ കാഴ്ചകൾ കാണാം