ബാംഗ്ലൂർ എന്ന മഹാനഗരത്തിന് പലപ്പോഴും ഒളി പ്പിച്ച് വയ്ക്കാനാവത്ത ഒരു ഗ്രാമീണ മുഖമുണ്ട്. പബ്ബുകളും മാളുകളും ഐ ടി കമ്പനികളും റൊമാന്റിക്ക് ആകാൻ ചില ഉദ്യാനങ്ങളും മാത്രമാണ് ബാംഗ്ലൂർ നഗരത്തിൽ ഉള്ളതെന്ന് കരുതുന്നവരുടെ മുന്നിൽ ബാംഗ്ലൂരിന്റെ സാംസ്കാരവും ഗ്രാമീണ ഭാവവും പലപ്പോഴും തുറന്ന് കാണിക്കുന്നത് വിവിധ തരത്തിലുള്ള പരമ്പരാഗത ആഘോഷങ്ങളിലൂടെയാണ്. ഇത്തരത്തിൽ ഒരു ആഘോഷമാണ് പീനട്ട് ഫെസ്റ്റ് എന്നൽ കടെലക്കായ് പരിക്ഷെ.ബാംഗ്ലൂരിന്റെ പൈതൃകവും ഗ്രാമീണ ഭാവവും തേടുന്നവർക്ക് 500 വർഷമായി ബാംഗ്ലൂർ നഗരത്തിൽ ആഘോഷിക്കപ്പെടുന്ന കപ്പലണ്ടി ആഘോഷത്തിൽ പങ്കെടുക്കാം. ബാംഗ്ലൂരിലെ ബസവനഗുഡിയിലെ ബിഗ് ബുൾ ക്ഷേത്രത്തിന് സമീപത്തുള്ള ദൊഡ്ഡേ ഗണേഷ ക്ഷേത്രത്തിന്റെ പരിസരത്താണ് ഈ ആഘോഷം.Photo Courtesy: Vijay എല്ലാ വർഷവും കാർത്തിക മാസ ത്തിലെ അവസാനത്തെ തിങ്കളാ ഴ്ച മുതൽ 4 ദിവസമാണ് കടലെക്കായ് പരിക്ഷെ എന്ന പീനട്ട് ആഘോഷം നടക്കാറുള്ളത്. 2016 നവംബർ 28 മുതലാണ് ഈ ആഘോഷം. നൂറ് കണക്കിന് കർഷകരാണ് ഈ ദിവസ ങ്ങളിൽ തങ്ങ ൾ ഉത്പാദി പ്പി ച്ച നിലക്കടലകൾ നിറച്ച ചാക്കുകളുമായി ബാംഗ്ലൂരിലേക്ക് വണ്ടികയറുന്നത്. ബാംഗ്ലൂരിലെ പ്രശസ്തമായ ബുൾ ടെമ്പിളിന്റെ പ രിസര ത്തായാണ് നിലക്കടല കർഷകർ ത ങ്ങളുടെ ഉത്പന്നങ്ങളുമായി വന്ന് നിൽക്കാറുള്ളത്. സൗത്ത് ബാംഗ്ലൂരിലെ ബസവനഗുഡി എന്ന സ്ഥ ലത്താണ് പതിനാറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം സ്ഥിതി ചെയ്യു ന്നത്. ദൊഡ്ഡ ബസവ എന്ന് അറിയപ്പെടുന്ന ബിഗ് ബുളിന് തങ്ങളുടെ കടലക്കയുടെ ഒരു പങ്ക് നിവേദ്യം നൽകിയാണ് പ്രത്യേകം നിർ മ്മിച്ച പ ന്തലുകളിൽ നിലക്കടല കച്ചവടം പൊടിപൊടിക്കുന്നത്. വറുത്തതും വഴറ്റിയ തും പുഴുങ്ങിയതുമായ നിലക്കടലകൾ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാനുള്ള തിരക്കാണ് ഈ ദിവസങ്ങളിൽ ബസവനഗുഡിയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടാറുള്ളത്. ഉത്സ വ പറ മ്പ് പോലെ തന്നെയായിരിക്കും ഈ ദിവസങ്ങളിൽ ബസവനഗുഡിയിലെ കാഴ്ചകൾ. മലരും പൊരിയും, ബാജിയും, കരിമ്പിൻ ജ്യൂസുമ്മ് ജിലേബിയും മൈസൂർ പാക്കും എന്നുവേണ്ട എല്ലാത്തരം ഭക്ഷണ വിഭവങ്ങളുമായി വഴിയോര കച്ചവടക്കാരും ഇവിടെ നിരന്ന് നിന്നിട്ടുണ്ടാകും. ഈ ദിവസങ്ങളിൽ ബാംഗ്ലൂരിന്റെ നഗരം മുഖമായിരിക്കില്ല ബാസവ നഗുഡിയിൽ കാണാനാകുക. തനി ഗ്രാമീണ നിഷ്കളങ്ക ഭാവം ഇവിടെ കാണാം. ബാംഗ്ലൂരി ലെ ഈ നിലക്കടല ആഘോഷത്തിന് 500 വർഷത്തെ പഴക്കമുണ്ട്. അതിന് പിന്നിൽ ഒരു കഥയുമുണ്ട്. ഒരു ദിവസം രാത്രിയിൽ തങ്ങളുടെ നിലക്കടല പാടത്തിൽ ഒരു കാള കയറി നാശം വിതച്ചത് കണ്ട് കർഷകരെല്ലാം നിരാശരായി. നിരാശരായ കർഷകർ അടുത്ത ദിവസം പ്രാർത്ഥിച്ചും ഒരു രാത്രി കഴിഞ്ഞ് നേരം പുലർന്നപ്പോൾ അവിടെ ഒരു കാളയുടെ കൂറ്റൻ പ്രതിമ കണ്ട് കർഷകർ അത്ഭുതപ്പെട്ടു. അതിനേത്തുടർന്ന് തങ്ങൾക്ക് കിട്ടുന്ന ആദ്യ ഫലം ആ കാളയ്ക്ക് നൽകാൻ തീരുമാനിച്ചു. അങ്ങനെയാണ് ബസവനഗുഡിയിലെ നിലക്കട ഉത്സവത്തിന് തുടക്കം ആരംഭിച്ചത്. നിലക്കടല മാത്രമല്ല എല്ലാ ത്തരം കാർഷിക വിഭവങ്ങൾ ഈ ആഘോഷത്തിൽ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട് പലതരത്തിലുള്ള സ്റ്റാളുകൾ ഇവിടെ കാണാം വിൽപ്പനയ്ക്ക് വച്ചിരിക്കു ന്ന വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കൾ വിവിധ ത രത്തിലുള്ള മധുര പലഹാരങ്ങൾ വാങ്ങാനും ഇവിടെ അവസരമുണ്ട്. കർണാടകയി ലേയും തമിഴ്നാട്ടിലേയും വിവി ധ ഗ്രാമങ്ങളിൽ നിന്ന് ഇവിടേയ്ക്ക് ആളുകൾ എത്തിച്ചേരാറുണ്ട്. എവിടേയ്ക്ക് നോക്കൊയാലും നിലക്കടലകൾ നിരന്ന് കിടക്കുന്നറ്റ് മാത്രമേ കാണാൻ കഴിയു ബിഗ് ബുൾ ക്ഷേ ത്രത്തിന് സമീ പത്തുള്ള ദൊഡ്ഡ ഗണേശ ക്ഷേത്രത്തിന്റെ പരിസരത്താണ് കർഷകർ കൂട്ടമായി എത്താറുണ്ട്. സ്ത്രീകളുടെ ആഘോഷം കൂടിയാണ് പീനട്ട് ഫെസ്റ്റ് ബാംഗ്ലൂരിലെ പീനട്ട് ഫെസ്റ്റ് കൂടുതൽ ചിത്രങ്ങൾ കാണാം ബാംഗ്ലൂരിലെ പീനട്ട് ഫെസ്റ്റ് കൂടുതൽ ചിത്രങ്ങൾ കാണാം ബാംഗ്ലൂരിലെ പീനട്ട് ഫെസ്റ്റ് കൂടുതൽ ചിത്രങ്ങൾ കാണാം ബാംഗ്ലൂരിലെ പീനട്ട് ഫെസ്റ്റ് കൂടുതൽ ചിത്രങ്ങൾ കാണാം ബാംഗ്ലൂരിലെ പീനട്ട് ഫെസ്റ്റ് കൂടുതൽ ചിത്രങ്ങൾ കാണാം