പുട്ടപര് zwj;ത്തിയെന്ന പേര് കേള് zwj;ക്കാത്തവരുണ്ടാകില്ല, ആന്ധ്രപ്രദേശിലെ വളരെ ചെറിയൊരു സ്ഥലമായിരുന്ന പുട്ടപര് zwj;ത്തി ആഗോള പ്രശസ്തിനേടിയത് ആത്മീയ ഗുരുവായ സത്യസായി ബാബയുടെ പേരിലാണ്. ഇന്ന് പുട്ടപര് zwj;ത്തി ഇന്ത്യയിലെ പ്രമുഖ തീര് zwj;ത്ഥാടന nbsp; കേന്ദ്രങ്ങളില് zwj; ഒന്നാണ്. ആയിരക്കണക്കിന് ആളുകളാണ് സത്യസായി ബാബ ജീവിച്ചിരുന്ന സ്ഥലം കാണാന് zwj; ഇവിടെയെത്തുന്നത്.ഹോട്ടല് zwj; ബുക്ക് ചെയ്ത് 50% ലാഭം നേടാംആന്ധ്രയിലെ അനന്തപുര് zwj; ജില്ലയില് zwj; ചിത്രവതി നദിയുടെ കരയിലാണ് പുട്ടപര് zwj;ത്തി സ്ഥിതിചെയ്യുന്നത്. പുട്ടപര് zwj;ത്തിയെന്ന തീര് zwj;ത്ഥാടന കേന്ദ്രത്തിന്റെ ചരിത്രമെന്ന് പറയുന്നത് സത്യസായി ബാബയെന്ന ആത്മീയ ഗുരുവിന്റെ ജീവിതകഥകൂടിയാണ്. ഗൊല്ലപ്പള്ളിയെന്ന ചെറിയൊരു കാര് zwj;ഷിക ഗ്രാമമായിരുന്നു മുമ്പ് ഈ സ്ഥലം. 1926 നവംബര് zwj; 23നാണ് പെദ്ദ വെങ്കപ്പ, ഈശ്വരമ്മ എന്നീ ദമ്പതിമാരുടെ പുത്രനായി സത്യനാരായണ രാജു ജനിയ്ക്കുന്നത്.കുഞ്ഞായിരുന്നപ്പോള് zwj; മുതലുള്ള ആസാധാരണസംഭവങ്ങള് zwj; കാരണം ജനങ്ങള് zwj; സത്യനാരായണ രാജു ഷിര് zwj;ദ്ദിയിലെ സായി ബാബയുടെ പുനരവതാരമാണെന്ന് വിശ്വസിക്കാന് zwj; തുടങ്ങുകയും സത്യസായി ബാബയെന്ന പേരില് zwj; വിളിയ്ക്കാന് zwj; തുടങ്ങുകയും ചെയ്തു. വളര് zwj;ച്ചയുടെ പലഘട്ടങ്ങളിലും രാജു താന് zwj; വെറുമൊരു മനുഷ്യനല്ലെന്ന് തെളിയ്ക്കുന്ന തരത്തിലുള് ല കാര്യങ്ങളായിരുന്നു ചെയ്തുകൊണ്ടിരുന്നത്.ഇദ്ദേഹത്തിന്റെ പ്രശസ്തി പരക്കുകയും ജനങ്ങള് zwj; അദ്ദേഹത്തെ ആരാധിയ്ക്കാന് zwj; തുടങ്ങുകയും ചെയ്തു. സത്യം, സ് നേഹം, സമാധാനം എന്നീ തത്വങ്ങളില് zwj; അധിഷ്ഠിതമായിരുന്നു സത്യനാരായണ രാജുവിന്റെ അനുശാസനങ്ങള് zwj;, ഇവ പിന്നീട് ലോകശ്രദ്ധയാകര് zwj;ഷിയ്ക്കുന്നവയായി മാറി. അങ്ങനെ സത്യസായി ബാബ ജീവിയ്ക്കുന്ന സ്ഥലവും പതിയെ തീര് zwj;ത്ഥാടനകേന്ദ്രമായിമാറുകയായിരുന്നു. പുട്ടപൂര് zwj;ത്തിയേക്കുറിച്ച് കൂടുതല് zwj; മനസിലാക്കാം 1950ല്‍ പ്രശാന്തിനിലയം എന്ന പേരിലുള്ള ആത്മീയ കേന്ദ്രം സ്ഥാപിയ്ക്കപ്പെട്ടു. ഈ ആശ്രമമാണ് പുട്ടപര്‍ത്തിയെ ലോകമാകെ ഉറ്റുനോക്കുന്ന തീര്‍ത്ഥാടനകേന്ദ്രമായും മികച്ച നഗരമായും വളര്‍ത്തിയത്. പ്രശാന്തിനിലയം വന്നതില്‍പ്പിന്നെ പുട്ടപര്‍ത്തിയില്‍ വികസനവും കടന്നുവന്നു, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ആധുനിക സജ്ജീകരണങ്ങളുള്ള ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി പുട്ടപര്‍ത്തിയെന്ന കൊച്ചുസ്ഥലം മികച്ച സൗകര്യങ്ങളുള്ള ഒരു നഗരമായി വികസിച്ചു.Photo Courtesy: Sadasiv Swain 2011 ഏപ്രില്‍ 24നാണ് സത്യസായി ബാബ സമാധിയായത്. ബാബയുടെ ദേഹവിയോഗത്തിന് ശേഷവും ഇവിടെയെത്തുന്ന ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ല. മുമ്പ് ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനായി ബാബ എത്തിയിരുന്ന പ്രശാന്തി നിലയത്തിലെ കുല്‍വന്ത് ഹാളിലാണ് അദ്ദേഹത്തിന്റെ സമാധി സ്ഥാനം.Photo Courtesy: අනුරාධ സത്യസായി ബാബയ്ക്കുവേണ്ടി പണിത മ്യൂസിയമാണിത്. മൂന്ന് നിലകളിലായി പണിതിരിക്കുന്ന മ്യൂസിയത്തില്‍ സത്യസായിബാബയുടെ വചനങ്ങളും, അവയുള്‍ക്കൊള്ളുന്ന പുസ്തകങ്ങളുമെല്ലാം സൂക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളുടെയെല്ലാം ചെറു മാതൃകകളും ഇവിടെയുണ്ട്. കൂടുതൽ വായിക്കാംPhoto Courtesy: Herry Lawford ഗുരുപുരം റോഡിലാണ് ഈ ഹനുമാന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തില്‍ ഒരു ശിവലിംഗം കാണാം. സത്യസായി ബാബ കാശി യാത്രകഴിഞ്ഞെത്തിയപ്പോള്‍ കൊണ്ടുവന്നതാണത്രേ. ഒരു ഗുഹയില്‍ കൊത്തിയുണ്ടാക്കിയ രൂപത്തിലാണ് ഇവിടെ ഹനുമാന്‍ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.Photo Courtesy: srisathyasai.org.in സത്യസായി ബാബ ജനിച്ച സ്ഥലത്ത് ഇപ്പോള്‍ ഒരു ശിവക്ഷേത്രമാണുള്ളത്, 1979ല്‍ ബാബതന്നെയാണ് ഇവിടെയീ ക്ഷേത്രം സ്ഥാപിച്ചത്. ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തുള്ള ചെറിയ വീട്ടിലായിരുന്നുവത്രേ ബാബയുടെ ജനനം. Photo Courtesy: theprasanthireporter.org ദേവി ദുര്‍ഗയുടെ അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്ന ഗായത്രി ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. 1998ല്‍ പുദക മഹോത്സവസമയത്താണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടന്നത്.Photo Courtesy: Herry Lawford സത്യസായി ബാബയുടെ മാതാപിതാക്കളെ സംസ് കരിച്ച സ്ഥലത്താണ് സമാധിമന്ദിരം പണിതിരിക്കുന്നത്. കറുത്തകല്ലില്‍ പണിതിരിക്കുന്ന ഈ സമാധി എല്ലായ് പോഴും വൃത്തിയായും ഭംഗിയായും സൂക്ഷിച്ചിരിക്കും.Photo Courtesy: theprasanthireporter.org പ്രശാന്തി നിലയം പണികഴിപ്പിച്ച അതേ കാലഘട്ടത്തില്‍ അതായത് 1949ലാണ് ഈ ഗണപതി ക്ഷേത്രവും പണിതത്. പ്രധാനക്ഷേത്രത്തിന്റെ പ്രവേശനസ്ഥലത്താണ് ഗണപതിക്ഷേത്രം സ്ഥിതിചെയ്യുന്നത്.Photo Courtesy: theprasanthireporter.org 1973ലാണ് ഈ ഓഡിറ്റോറിയം പണികഴിപ്പിച്ചത്, ഒരേസമയത്ത് 15,000 ആളുകള്‍ക്ക് ഇരിയ്ക്കാവുന്നത്രയും വിസ്തൃതിയുണ്ട് ഇതിന്. മനോഹരമായ ഈ കെട്ടിടത്തില്‍ പലമതത്തില്‍പ്പെട്ട പല ദൈവങ്ങളുടെയും ദൈവാവതാരങ്ങളുടെയും ചുവര്‍ചിത്രങ്ങളും മറ്റും വരച്ചുവച്ചിട്ടുണ്ട്.Photo Courtesy: theprasanthireporter.org 1978ല്‍ സത്യസായി ബാബയുടെ നിര്‍ദ്ദേശമനുസരിച്ച പണിത പള്ളിയാണിത്. ഇസ്ലാം മതവുമായി ബന്ധപ്പെട്ട ലിഖിതങ്ങളുള്ള ഒരു ഫലകം കണ്ടെടുത്ത ഭാഗത്താണ് ബാബ ഈ പള്ളി പണിയിച്ചത്. Photo Courtesy: theprasanthireporter.org സര്‍വ്വമതങ്ങളുടെയും ഐക്യത്തെ സൂചിപ്പിക്കുന്നതാണ് അമ്പത് അടി ഉയരമുള്ള ഈ സ്തൂപം. 1975 നവംബറിലാണ് ഈ സ്തൂപം നിര്‍മ്മിച്ചത്. ലോകത്ത് സമാധാനവും ശാന്തിയും വരുത്താന്‍വേണ്ടിയാണ് സായിബാബ അവതാരമെടുത്തതെന്ന വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഈ സ്തൂപം നിര്‍മ്മിച്ചത്. Photo Courtesy: theprasanthireporter.org സായി ബാബയുടെ മുത്തച്ഛനായിരുന്ന കൊണ്ടമ രാജു പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. ശ്രീകൃഷ്ണന്റെ പത് നിയായിരുന്ന സത്യഭാമയാണ് ഇവിടുത്തെ പ്രതിഷ്ഠ. ക്ഷേത്രത്തില്‍ കൃഷ്ണന്റെ വിവിധ തരത്തിലുള്ള രൂപങ്ങള്‍ കാണാം.Photo Courtesy: srisathyasai.org.in ആശ്രമത്തിനുള്ള ബാബതന്നെ നട്ട ആല്‍മരമാണ് ഇത്. വൃക്ഷത്തിന്റെ അടിഭാഗത്തായി കട്ടിയുള്ള ഒരു ലോഹഫലകം സ്ഥാപിച്ചിട്ടുണ്ട്, ധ്യാനിയ്ക്കാനുള്ള സ്ഥലമാണിത്. ഇവിടെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ധ്യാനിയ്ക്കാന്‍ പ്രത്യേക സ്ഥലങ്ങളുണ്ട്.Photo Courtesy: theprasanthireporter.org 2000ൽ ആണ് ഈ മ്യൂസിയം തുറന്നത്. ഭഗവാൻ സത്യബാബയുടെ ജീവിതവും പ്രവർത്തനങ്ങളുമാണ് ഈ മൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.Photo Courtesy: theprasanthireporter.org ശ്രീ സത്യസായിബാബ ആശ്രമത്തിന് സമീപത്ത് തന്നെയാണ് ഈ പ്ലാനറ്റേറിയം സ്ഥിതി ചെയ്യുന്നത്. ശ്രീ സത്യ സായി സ്പേയ്സ് തിയേറ്റർ എന്നാണ് ഇത് അറിയപ്പെടുന്നത്.Photo Courtesy: theprasanthireporter.org ചെറിയൊരു ക്ഷേത്രമാണിത്. പക്ഷേ പുട്ടപര്‍ത്തിക്കാരെ സംബന്ധിച്ച് വളരെ വിശിഷ്ടമായ ക്ഷേത്രമാണിത്. ക്ഷേത്രത്തില്‍ കൃഷ്ണന്റെ വിഗ്രഹമുണ്ട്. ക്ഷേത്രത്തിലേയ്ക്ക് മികച്ച റോഡുസൗകര്യവും പരിസരത്ത് താമസത്തിനായി മികച്ച ഹോട്ടലുകളുമുണ്ട്. Photo Courtesy: theprasanthireporter.org ഇവിടെയെത്തിക്കഴിഞ്ഞുള്ള സ്ഥലങ്ങള്‍ കാണലും താമസവുമെല്ലാം ഓര്‍ത്ത് ആശങ്കപ്പെടേണ്ടതുതന്നെയില്ല, വളരെ മികച്ച പദ്ധതിപ്രകാരം വളര്‍ത്തിയെടുത്തൊരു നഗരം പോലെയാണ് പുട്ടപര്‍ത്തി. ഇക്കാര്യത്തില്‍ ഈ സ്ഥലം കടപ്പെട്ടിരിക്കുന്നത് സത്യസായി ബാബയോടും പ്രശാന്തി ആശ്രമത്തോടുമാണെന്നകാര്യത്തില്‍ തര്‍ക്കത്തിന് വകയില്ല.Photo Courtesy: T.sujatha ആന്ധ്രയുടെ ഏത് ഭാഗത്തുനിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് പുട്ടപര്‍ത്തി. ശ്രീ സത്യസായി എയര്‍പോര്‍ട്ട് എന്നാണ് ഇവിടുത്തെ വിമാനത്താവളത്തിന്റെ പേര്. പ്രശാന്തി നിലയത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലമേയുള്ളു ഇങ്ങോട്ട്. ചെന്നൈ, മുംബൈ പോലുള്ള നഗരങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്. Photo Courtesy: Sadasiv Swain സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമാണ് പുട്ടപര്‍ത്തി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. വേനല്‍ക്കാലത്ത് ഇവിടെ നല്ല ചൂട് അനുഭവപ്പെടാറുണ്ട്. ആത്മീയമായ അനുഭവങ്ങള്‍ തേടിയുള്ളവര്‍ക്ക് സന്ദര്‍ശിയ്ക്കാന്‍ പറ്റിയ സ്ഥലമാണ് പുട്ടപര്‍ത്തി.Photo Courtesy: Herry Lawford ബാംഗ്ലൂരില്‍ നിന്ന് 155 കിലോമീറ്റര്‍ ദൂരമുണ്ട് പുട്ടപൂര്‍ത്തിയിലേക്ക് ബാംഗ്ലൂരില്‍ നിന്ന് കോലാര്‍, ലേപാക്ഷി വഴി പുട്ടപൂര്‍ത്തിയില്‍ എത്തിച്ചേരാം.Photo Courtesy: Herry Lawford