കൊങ്കണിന്റെ സൗന്ദര്യം കവര് zwj;ന്ന സുന്ദരിയെന്നു വിശേഷിപ്പിക്കാവുന്ന ഒരിടമാണ് മഹാരാഷ്ട്രയിലെ വിജയ്ദുര് zwj;ഗ്. nbsp;കണ്ണുതുറന്നാല് zwj; കാഴ്ചകള് zwj; മാത്രം കാണാനായൊരിടം. ഇവിടെ ഒരിഞ്ചു സ്ഥലം പോലും വിട്ടുകളയാനാവില്ല. അത്രയധികം അനുഗ്രഹീതമായ സ്ഥലമാണ് സിന്ധുദുര് zwj;ഗ് ജില്ലയിലെ വിജയ്ദുര് zwj;ഗ്.എത്ര വ്യത്യസ്തമായ യാത്രാ അഭിരുചിയുള്ളവരെയും തൃപ്തിപ്പെടുത്താന് zwj; വേണ്ടതെല്ലാമുള്ള ഇവിടെതീരവും തീരപ്രദേശങ്ങളും കോട്ടകളും കാടുകളും കുന്നിന് zwj;പുറങ്ങളുമെല്ലാമാണ്സ ഞ്ചാരികളെക്കാത്തിരിക്കുന്നത്. വിക്ടര്‍ ഫോര്‍ട്ട് എന്നറിയപ്പെടുന്ന വിജയ്ദുര്‍ഗ് കോട്ട വാസ്തുവിദ്യയുടെ വിസ്മയമാണ്. മറാത്തികളുടെ നാവികവൈവിധ്യം വിളിച്ചോതുന്നതാണ് അറബിക്കടലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കോട്ട.PC: aniruddha.arondekar മൂന്നു നൂറ്റാണ്ടു മുന്‍പ് വാസ്തുവിദ്യയൊക്കെ അത്രയധികം വളര്‍ന്നിരുന്നോ എന്നു സംശയം തോന്നും ഈ കോട്ട കാണുമ്പോള്‍.മറാത്താ രാജാവായിരുന്ന ഛത്രപതി ശിവജി ബിജാപൂരിലെ ആദില്‍ഷാഹയില്‍ നിന്നും 1653 ല്‍ നേടിയെടുത്തതാണ് ഈ കോട്ട. തുടര്‍ന്ന് ശിവജി കോട്ടയെ വിജയ്ദുര്‍ഗ് എന്നു നാമകരണം ചെയ്തു.ആദില്‍ഷായില്‍ നിന്നും പിടിച്ചെടുക്കുമ്പോള്‍ നാലു വശങ്ങളും അറബിക്കടലിനാല്‍ ചുറ്റപ്പെട്ടായിരുന്നു കോട്ട നിലനിന്നിരുന്നത്. ശിവജിയാണ് ഈ കോട്ടയെ മഹാരാഷ്ട്രയിലെ പ്രധാന്യമുള്ള കോട്ടയാക്കി മാറ്റുന്നത്. കോട്ടയെ വികസിപ്പിക്കനായി കിഴക്ക് ഭാഗത്ത് 36 മീറ്ററോളം ഉയരത്തില്‍ മൂന്നു ഭിത്തികള്‍ അദ്ദേഹം പണികഴിപ്പിച്ചു. PC: aniruddha.arondekar സിന്ധുദുര്‍ഗ് പ്രദേശത്ത് പതിനേഴേക്കറോളം സ്ഥലത്തായി പരന്നു കിടക്കുന്ന കോട്ടയ്ക്ക് ഈസ് റ്റേണ്‍ ഗിബ്രാല്‍ട്ടര്‍ എന്നൊരു പേരുകൂടിയുണ്ട്. ബ്രിട്ടീഷുകാര്‍ ഫോര്‍ട്ട് അഗസ്റ്റസ് എന്നാണ് കോട്ടയെ വിളിച്ചിരുന്നത്.മൂന്നു വരികളിലായി പണിത ചൂവരുകളാണ് ഈ കടല്‍ക്കോട്ടയുടെ പ്രത്യേകത.PC: AdiDat മൂന്നുഭാഗത്തും കടല്‍ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് നില്‍ക്കുന്ന കോട്ട യുദ്ധതന്ത്രങ്ങളില്‍ ഒന്നാമനായിരുന്നു.അതിക്രമിച്ചു കയറാനെത്തുന്ന വിദേശ സൈന്യങ്ങളെ തുരത്തുക എന്നതായിരുന്നു കോട്ടയുടെ പ്രധാന ദൗത്യം. മാത്രമല്ല, ശിവജിയുടെ സാമ്രാജ്യത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സ്ഥലത്താണ് കോട്ട നിലനിന്നിരുന്നത്. ഇതു മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ ഒരിക്കല്‍ ഈ കോട്ട പിടിച്ചെടുത്തായി ചരിത്രത്തില്‍ പറയുന്നുണ്ട്. PC: Ankur P വിജയ്ദുര്‍ഗ് കോട്ടമാത്രമല്ല ഇവിടെ കാണാനുള്ളത്. മാമ്പഴത്തോട്ടങ്ങളും കൊതിയൂറുന്ന മല്‍വാനി വിഭവങ്ങളും ഒക്കെ ഇവിടേക്ക് സഞ്ചാരികളെ നിരന്തരം ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. PC: Ankur P കായ്ച്ചു നില്ക്കുന്ന അല്‍ഫോന്‍സാ മാവുകളാണ് സിന്ധുദുര്‍ഗിന്റെയും വിജയദുര്‍ഗ്ഗിന്റെയും മറ്റൊരാകര്‍ഷണം. സീസണില്‍ ഇവിടെയത്തിയാല്‍ അല്‍ഫോന്‍സാ മാമ്പഴം കുറഞ്ഞ ചെലവില്‍ സ്വന്തമാക്കാന്‍ സാധിക്കും. PC: robert mclean വ്യത്യസ്ഥമായ രുചികള്‍ ആസ്വദിക്കാന്‍ യാത്രചെയ്യുന്നവര്‍ നിര്‍ബന്ധമായും വിജയ്ദുര്‍ഗ് സന്ദര്‍ശിച്ചിരിക്കണം. മല്‍വാനി കറി, സോള്‍ കഡി കൂടാതെ കടല്‍മീനുകള്‍ കൊണ്ടുണ്ടാക്കുന്ന രുചികരമായ വിഭവങ്ങള്‍ ഒരിക്കലെങ്കിലും രുചിച്ചിരിക്കണം. PC: Bharat Mirchandani അതിഥി സല്‍ക്കാരത്തില്‍ മുന്‍പന്തിയിലാണ് ഈ നാട്ടുകാര്‍. താമസത്തിനും ഭക്ഷണത്തിനുമായി നിരവധി സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. PC: James Lee മരത്തില്‍ തീര്‍ത്ത ചെരിഞ്ഞ മേല്‍ക്കൂരയുള്ള വീടുകളാണിവിടുത്തെ പ്രത്യേകത. പരമ്പരാഗത ഭവനങ്ങളെല്ലാം ചെരിഞ്ഞ മേല്‍ക്കൂരയിലാണ് പണിതിരിക്കുന്നത്. PC: Steve Bennett പച്ചയണിഞ്ഞ് കൂടുതല്‍ സുന്ദരിയാകും മഴക്കാലത്തെ വിജയ്ദുര്‍ഗ്. സിന്ധുദുര്‍ഗിന്റെയും വിജയ്ദുര്‍ഗിന്റെയും മഴക്കാല സൗന്ദര്യം ആസ്വദിക്കാനും ധാരാളം ആളുകള്‍ എത്താറുണ്ട്. PC: Ravi Vaidyanathan ശീതകാലമാണ് വിജയ്ദുര്‍ഗ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. അധികം ചൂടും തണുപ്പും അനുഭവിക്കാതെ സ്ഥലങ്ങള്‍ കണ്ടു മടങ്ങാം എന്നതാണ് ശീതകാലത്തെത്തിയാലുള്ള ഗുണം. ഇവിടുത്തെ സ്ഥലങ്ങള്‍ കാണാനും നല്ലത് ശീതകാലത്താണ്. PC: kansasphoto ഗോവ, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്ന എളുപ്പത്തില്‍ ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. പനാജിയാണ് അടുത്തുള്ള വിമാനത്താവളം. ട്രെയിനിലാണ് യാത്രയെങ്കില്‍ കൂടല്‍, രാജ്പൂര്‍ എന്നിവയാണ് അടുത്തുള്ളത്. pc: Ankur P