ഓരോ ദിവസവും ഒരു മയവുമില്ലാതെ ചൂടു കൂടുകയാണ്. വെറുതേ ഒന്നു പുറത്തിറങ്ങണമെങ്കിൽ പോലും രണ്ടുവട്ടം ചിന്തിക്കേണ്ട അവസ്ഥ... അങ്ങനെ നാടു ചുട്ടുപുള്ളുമ്പോൾ മൂന്നാറിൽ സ്ഥിതി നേരേ തിരിച്ചാണ്. തണുപ്പെന്നു പറഞ്ഞാൽ കൊടും തണുപ്പ്. നട്ടുച്ചയ്ക്ക് പോലും കമ്പിളിപുതച്ച് ഇറങ്ങേണ്ടി വരുന്ന അവസ്ഥ. എന്തുതന്നെയായാലും മൂന്നാറിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെയാണ്. നാട്ടിലെ ചൂടിൽ നിന്നും രക്ഷപെട്ട് തണുപ്പും കോടമഞ്ഞും ആസ്വദിക്കുവാൻ വരുന്നവരുടെ തിരക്ക്....
ആപ്പിള്‍ വിളയുന്ന കാന്തല്ലൂരിലേക്കൊരു യാത്ര
ഓറഞ്ചുണ്ട്..ആപ്പിളുണ്ട്..കാബേജും പാഷന്‍ഫ്രൂട്ടുമുണ്ട്.. ഇത് കേള്‍ക്കുമ്പോള്‍ ഹിമാചലിലോ കാശ്മീരിലോ ഒക്കെയാണെന്നു തോന്നിയാലും തെറ്റുപറയാനാവില്ല. പക്ഷേ...ഇതൊക്കെയും നമ്മുടെ സ്വന്തം കാന്തല്ലൂരിന്റെ കാഴ്ചകള്‍ ആണെന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും. മൂന്നാറില്‍ നിന്നും ഒത്തിരി അകലെ അല്ലാതെ സ്ഥിതി ചെയ്യുന്ന കാന്തല്ലൂര്‍ എന്ന മനോഹര സ്ഥലം സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഇനിയും എത്തിയിട്ടില്ല എന്നതാണ് സത്യം. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന കാന്തല്ലൂരിന്റെ വിശേഷങ്ങള്‍ അറിയാം...
കൊടുംകാടിനും ചായത്തോട്ടത്തിനും നടുവിൽ ആനയിറങ്ങുന്ന ആനയിറങ്കൽ ഡാം
കാടുകൾക്കും തേയിലത്തോട്ടങ്ങൾക്കും നടുവിൽ പച്ചപ്പിന്റെ പ്രതിഫലനങ്ങളുമായി നിറഞ്ഞു തുളുമ്പി നിൽക്കുന്ന അണക്കെട്ട്. തേയിലത്തോട്ടങ്ങളുടെ അരികുപറ്റി ഇറങ്ങിച്ചെല്ലുക മറ്റൊരു ലോകത്തേക്കായിരിക്കും. വേനലെത്ര കടത്താലും നിറഞ്ഞു തന്നെ നിൽക്കുന്ന നിറഞ്ഞു കേരളത്തിലെ അപൂർവ്വം അണക്കെട്ടുകളിലൊന്നായ ആനയിറങ്കൽ അണക്കെട്ട്. മൂന്നാറിലെത്തി തേയിലത്തോട്ടങ്ങളും മാട്ടുപ്പെട്ടി ഡാമും ടീ മ്യൂസിയവും ടോപ് സ്റ്റേഷനും ഒക്കെ കണ്ടിറങ്ങുമ്പോൾ വിട്ടു പോകാതെ മൂന്നാർ യാത്രയിൽ ഉൾപ്പെടുത്തേണ്ട ഇടമാണ് ആനയിറങ്കൽ.