അത്യുഗ്ര മൂർത്തിയാണെങ്കിലും തേടിയെത്തുന്നവരുടെ മുന്നിൽ കണ്ണുകളടയ്ക്കാത്ത മഹാദേവൻ...നൂറ്റാണ്ടുകളായിട്ടും ഇതുവരെയും പൂർത്തിയാവാത്ത നിർമ്മാണം...ആയിരത്തിലധികം വർഷങ്ങളുടെ പഴക്കം....വിസ്മയിപ്പിക്കുന്ന നിർമ്മാണ രീതികൾ. ജീവിതത്തിൽ ഒരിക്കലങ്കിലും വിശ്വാസികൾ തേടിയെത്തിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് മണ്ണൂർ മഹാദേവ ക്ഷേത്രം. മഹാവിഷ്ണുവിനെ മഹാ ദേവനോടൊപ്പം തന്നെ ആരാധിക്കുന്ന മണ്ണൂർ മഹാ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്....
ശിവ ക്ഷേത്രത്തിനും വിഷ്ണു ക്ഷേത്രത്തിനും രണ്ട് നാലമ്പലങ്ങളാണുള്ളത്. എന്നാൽ ശിവ ക്ഷേത്രത്തിൻരെ നാലമ്പല നിർമ്മാണം ഇതുവരെയും പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ല. പണിതീരാത്ത ഇതിൻറെ അടിത്തറ ഇന്നും ഇവിടെ കാണാം. പരമ്പരാഗത കേരളീയ ശൈലിയിലാണ് വിഷ്ണു ക്ഷേത്രത്തിന്റെ നാലമ്പല നിർമ്മാണം നടത്തിയിരിക്കുന്നത്.
ചതുരാകൃതിയിലാണ് വിഷ്ണു ക്ഷേത്രമുള്ളത്.
ക്ഷേത്ര സമയം
പുലർച്ചെ 6.00 മുതൽ വൈകിട്ട് 9.00 വരെയാണ് ക്ഷേത്രം തുറന്നിരിക്കുക. ദിവസേന രണ്ടു പൂജകൾ മാത്രമാണ് ഇവിടെയുള്ളത്. ധനു മാസത്തിലെ തിരുവാതിര, കുംഭമാസത്തിലെ ശിവരാത്രി എന്നിവ മാത്രമാണ് ഇവിടെ ഇപ്പോൾ ആഘോഷിക്കുന്നത്. ഗണപതി, ശാസ്താവ് എന്നീ രണ്ടു ഉപ പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്.
എത്തിച്ചേരുവാൻ
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി മുല്ലപ്പള്ളി-ചാലിയം റോഡിലാണ് മണ്ണൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കടലുണ്ടിയിൽ നിന്നും ക്ഷേത്രത്തിലേക്ക് 18 കിലോമീറ്ററും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.