രാജ്യത്തെ കൊവിഡ് വ്യാപന സ്ഥിതി കണക്കിലെടുത്ത് പ്രസിദ്ധ തീര്‍ത്ഥാടനമായ അമര്‍നാഥ യാത്ര റദ്ദാക്കി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കൊവിഡിനെ തുടര്‍ന്ന് അമര്‍നാഥ് തീര്‍ത്ഥാടനം വേണ്ടന്നു വയ്ക്കുന്നത്. നേരത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് അമർനാഥ് യാത്രയ്ക്കുള്ള രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചിരുന്നു. സ്ഥിതി നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ശ്രീ അമർനാഥ്ജി ദേവാലയം ബോർഡ് വ്യക്തമാക്കിയിരുന്നു.
"ജനങ്ങളുടെ ജീവൻ രക്ഷിക്കേണ്ടത് പ്രധാനമാണ്. അതിനാൽ, ഈ വർഷത്തെ തീർത്ഥാടനം പൊതുതാൽപ്പര്യത്തിനായി നടത്തുന്നത് ഉചിതമല്ല." എന്ന് ഇതും സംബന്ധിച്ച് ജമ്മു കശ്മീരിലെ ലെഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. യാത്ര പ്രതീകാത്മകമായി മാത്രമായിരിക്കും, എന്നാൽ എല്ലാ പരമ്പരാഗത മതപരമായ ആചാരങ്ങളും വിശുദ്ധ ഗുഹാ ക്ഷേത്രത്തിൽ നടക്കുമെന്ന് ലഫ്റ്റനന്റ് ഗവർണർ ഓഫീസ് അറിയിച്ചു.
3,880 മീറ്റർ ഉയരമുള്ള ഹിമാലയൻ അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള 56 ദിവസത്തെ യാത്ര ജൂൺ 28 ന് പഹൽഗാമിലെയും ബാൽട്ടാലിലെയും ഇരട്ട റൂട്ടുകളിൽ നിന്ന് ആരംഭിച്ച് ഓഗസ്റ്റ് 22 ന് സമാപിക്കുന്ന രീതിയിലായിരുന്നു നടക്കേണ്ടിയിരുന്നത്.
ദശലക്ഷക്കണക്കിന് ഭക്തരുടെ വികാരം മാനിച്ച് , വിശുദ്ധ ഗുഹാക്ഷേത്രത്തിൽ നിന്ന് രാവിലെയും വൈകുന്നേരവും 'ആരതി' തത്സമയ സംപ്രേഷണം ബോർഡ് തുടരും.
30 മിനിറ്റ് നീണ്ടു നില്‍ക്കു്ന , രാവിലെ 6 മണിക്ക് നടക്കുന്ന ആരതി'യുടെയും വൈകുന്നേരം 5 മണിക്ക് ആരതിയുടെയും പ്രക്ഷേപണം, ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ തത്സമയം സംപ്രേഷണം ചെയ്യണം, കൂടാതെ ഭക്തർക്കായി പ്രത്യേകമായി സമർപ്പിച്ചിരിക്കുന്ന ഒരു ആപ്ലിക്കേഷനിലും ഇതിന്റെ പ്രക്ഷേപണം ലഭ്യമാകും. കൂടാതെ, ദേവാലയത്തിന്റെ ആരതി 'ലിങ്ക് വഴി ഭക്തർക്ക് അവരുടെ നേര്‍ച്ച കാഴ്ചകള്‍ ഓണ്‍ലൈനായി അടയ്ക്കുവാനും സൗകര്യമുണ്ട്.
താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം പിന്നെയും മുകളിലോട്ട്!! മഴക്കാലത്തെ മഹാരാഷ്ട്രയുടെ അത്ഭുതം ഇതാ
ഗ്രാമങ്ങളിലൂടെ കാഴ്ചകള്‍ കാണാം... ഇങ്ങ് പൂവാര്‍ മുതല്‍ അങ്ങ് സുലുക് വാലി വരെ!