ലോകം കാത്തിരിക്കുന്ന കായികമാമാങ്കങ്ങളിലൊന്നാണ് ഫിഫ ലോകകപ്പ്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന നടക്കുന്ന 22-ാം ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ , ഫിഫ ലോകകപ്പ് 2022 നായി യാത്ര ചെയ്യുന്ന എല്ലാ വിദേശ സന്ദർശകരുടെയും നിർബന്ധിത ക്വാറന്റൈൻ ആവശ്യകത ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തര്‍.
അന്താരാഷ്ട്ര യാത്രക്കാർക്കുള്ള യാത്രയും ട്രാൻസിറ്റിംഗ് പ്രക്രിയയും ലഘൂകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. നേരത്തെ റെഡ് റിസ്ക് ക്ലാസിഫിക്കേഷനു ഖത്തര്‍ ഒഴിവാക്കിയിരുന്നു,
നേരത്തെ ഇന്ത്യ ഉൾപ്പെടെയുള്ള റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഒരു ദിവസത്തെ ക്വാറന്റൈനിൽ കഴിയേണ്ടി വന്നിരുന്നു. പുതിയ നിയമമനുസരിച്ച് ആളുകള്‍ക്ക് ഇനി ഒരു ദിവസത്തെ ഹോട്ടല്‍ ക്വാറന്‍റൈനില്‍ കഴിയേണ്ടി വരില്ല.
ക്വാറന്‍റൈന്‍ ആവശ്യമില്ലെങ്കില്‍ കൂടിയും ഖത്തറിൽ എത്തിയ ശേഷമുള്ള പരിശോധനയില്‍ ശേഷം കോവിഡ്-19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ ക്വാറന്റൈൻ നടപടികൾക്ക് വിധേയരാകേണ്ടതുണ്ട്. മാത്രമല്ല, സന്ദര്‍ശകര്‍ 48 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത കോവിഡ്-19 പിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റോ 24 മണിക്കൂർ സാധുതയുള്ള റാപ്പിഡ് ആന്റിജൻ ടെസ്റ്റ് സർട്ടിഫിക്കറ്റോ കൊണ്ടുവരേണ്ടതുണ്ട്.
ലോകകപ്പിന്‍റെ ഭാഗമായി 1.5 ദശലക്ഷം സന്ദർശകരെയാണ് രാജ്യം മത്സരകാലയളവില്‍ പ്രതീക്ഷിക്കുന്നത്.
ഇത് കൂടാതെ വേറെയും ചില നിര്‍ദ്ദേശങ്ങള്‍സന്ദര്‍ശകര്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരു പ്രാദേശിക അല്ലെങ്കിൽ അന്തർദേശീയ സിം കാർഡ് ഉപയോഗിച്ച് സജീവമാക്കാൻ കഴിയുന്ന എഹ്‌തെറാസ് മൊബൈൽ ആപ്പ് രാജ്യം സന്ദര്ശിക്കുന്നവരുടെ പക്കലുണ്ടാക്കണം. . യാത്രക്കാർ എത്തിച്ചേരുന്നതിന് മൂന്ന് ദിവസത്തിനുള്ളിൽ വെബ്‌സൈറ്റ് (www.ehteraz.gov.qa) വഴി പ്രീ-എൻട്രി ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഖത്തറിന് ചുറ്റുമുള്ള പൊതു സൗകര്യങ്ങളിലേക്ക് പ്രവേശനം നേടുന്നതിന് 'ഗ്രീൻ' എന്ന് സൂചിപ്പിച്ചിരിക്കുന്ന ആരോഗ്യ നിലയുള്ള മൊബൈൽ ആപ്ലിക്കേഷൻ ആവശ്യമാണ്.
ഫൈസർ / ബയോഎൻടെക് (കോമിർനാറ്റി), മോഡേണ (സ്പൈക്ക് വാക്സ്), അസ്ട്രസെനെക്ക (കോവിഷീൽഡ് / ഓക്സ്ഫോർഡ് / വാക്സ്സെവ്രിയ), ജാൻസെൻ / ജോൺസൺ & ജോൺസൺ (ഒരു ഡോസ് മാത്രം). . സിനോഫാം, സിനോവാക്, സ്പുട്‌നിക് വി, ഇന്ത്യ നിർമ്മിത കോവാക്സിൻ എന്നീ വാക്സിനുകള്‍ക്കാണ് രാജ്യം ഇതുവരെയായി അംഗീകാരം നല്കിയിരിക്കുന്നത്.
ഫിഫ ലോകകപ്പിനൊരുങ്ങി ഖത്തര്‍... തയ്യാറാവുന്നത് അതിശയിപ്പിക്കുന്ന എട്ട് സ്റ്റേഡിയങ്ങള്‍...