ദിവസങ്ങളോളം നീണ്ട ആശങ്കകള്‍ക്കൊടുവില്‍ ഗണേശ ചതുര്‍ത്ഥിയ്ക്ക് പ്രത്യേക ട്രെയിനുകളുമായി ഇന്ത്യന്‍ റെയില്‍വേ. മുംബൈയ്ക്കും കൊങ്കണിനും ഇടയില്‍ 182 സ്പെഷ്യല്‍ ട്രെയിനുകളാണ് വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി റെയില്‍വേ ഓടിക്കുക. ഓഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് റെയില്‍വേ സര്‍വ്വീസുകള്‍ നടത്തുക.
ഓഗസ്റ്റ് 11 മുതല്‍ സെപ്റ്റംബര്‍ 5 വരെയുള്ള തിയ്യതികളില്‍ സെന്‍ട്രല്‍ റെയില്‍വേ 162 പ്രത്യേക ട്രെയിനുകളും ഓഗസ്റ്റ് 17 മുതല്‍ ഓഗസ്റ്റ് 22 വരെ 20 സ്പെഷ്യല്‍ ട്രെയിനുകള്‍ വെസ്റ്റേണ്‍ റെയില്‍വേയും ഓടിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു.
ഓഗസ്റ്റ് 11 നും സെപ്റ്റംബർ 5 നും ഇടയിൽ കൊങ്കണിലെ വിവിധ ജില്ലകളിലേക്ക് 194 ട്രെയിനുകൾ ഓടിക്കാനുള്ള പ്രാരംഭ പദ്ധതി റെയിൽവേയും മഹാരാഷ്ട്ര സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കത്തെത്തുടർന്ന് നിർത്തിവച്ചിരുന്നു.
കോവിഡ് -19 മായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും യാത്രക്കാർ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഇതിന്‍റെ ഭാഗമാണ്.
ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 5 വരെ സെന്‍ട്രല്‍ റെയില്‍വേ നാലു വ്യത്യസ്ത റൂട്ടുകളിലായി എട്ട് പ്രത്യേക ട്രെയിനുകള്‍ ഓടിക്കും, സിഎംഎസ്‌ടി- സാവന്ത്വാടി, ലോക്മന്യ തിലക് ടെർമിനസ് (എൽടിടി) - കുഡാൽ, എൽടിടി - രത്‌നഗിരി, എൽടിടി - സാവന്ത്വാടി എന്നീ റൂട്ടുകളിലാണ് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുക.
ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 27 വരെ 20 പ്രത്യേക സർവീസുകൾ നടത്തുമെന്ന് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. അഞ്ച് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസുകളാണ് ഉണ്ടായിരിക്കുക. മുംബൈസെൻട്രൽ മുതൽ സാവന്ത്വാടി റോഡ് വരെ രണ്ട്, ബാന്ദ്ര ടെർമിനസ് മുതൽ സാവന്ത്വാടി റോഡ് വരെ രണ്ട്, ബാന്ദ്ര ടെർമിനസ് മുതൽ കുഡാൽ വരെ ഒന്ന് എന്നിങ്ങനെയാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടായിരിക്കുക. പ്രത്യേക നിരക്കായിരിക്കും ടിക്കറ്റിന് ഈടാക്കുക.
മഹാബലിയെ വാമനന്‍ ഭൂമിയിലേക്ക് സ്വീകരിക്കുന്ന ഇടം കൂടിയാണിത്.
മനമുരുകി പ്രാര്‍ഥിച്ചാല്‍ മനസ്സു നിറയെ തരുന്ന കാട്ടിലമ്മ....