കഴിഞ്ഞ ദിവസമുണ്ടായ ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തം അവിടുത്തെ വിനോദ സഞ്ചാരത്തിന് വലിയ തിരിച്ചടിയാണ് നല്കിയിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നൽ പ്രളയം ഇവിടുത്തെ തപോവന്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ ഡാമ അഥവാ ഋഷി ഗംഗാ പ്രോജക്ട് പൂര്‍ണ്ണമായും തകര്‍ത്താണ് മഞ്ഞുമല ദുരന്തം എത്തിയത്. മലാരി താഴ്‌വരയുടെ പ്രവേശന കവാടത്തിലും തപോവന് സമീപവുമുളള രണ്ട് പാലങ്ങൾ ഒഴുകിപ്പോയതായി കരുതുന്നതായും ജോഷിമഠ് മുതൽ തപോവൻ വരെയുള്ള പ്രധാന റോഡിന് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോർട്ടുകളില്‍ പറയുന്നു,
"എയർഫോഴ്‌സ് സ്റ്റേഷൻ ഹിന്ദാനിൽ നിന്നുള്ള രണ്ട് ഐഎഎഫ് സി -130 വിമാനങ്ങളെയും എൻഡിആർഎഫ് ടീമുകളെയും ഡെറാഡൂണിൽ സജ്ജരാക്കിയിട്ടുണ്ട്. , അവിടെ മി -17, എഎൽഎച്ച് ഹെലികോപ്റ്ററുകൾ ജോഷിമത്തിലേക്ക് വിന്യസിക്കാനായി തയ്യാറാണ്. . ജോഷിമത്തിൽ വിന്യസിച്ചിരിക്കുന്ന അധിക എഎൽഎച്ച് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തുമെന്ന് ഇന്ത്യന്‍ എയര്‍ ഫോഴ്സ് ട്വീറ്റ് ചെയ്തു.
മാനുഷിക സഹായ ദുരന്ത നിവാരണ (എച്ച്‌എഡിആർ) വകുപ്പിന് റെ പ്രവർത്തനങ്ങൾ നാളെ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കുവാനും അവശിഷ്ടങ്ങളും ചെളികളും നീക്കം ചെയ്യാനും ചമോലിയിലെ തപോവൻ ഡാമിന് സമീപം തുരങ്കം തുറക്കാനും കനത്ത ഖനനം നടത്തുന്നുണ്ട് . പ്രാദേശത്തെ നദിയിലെ വെള്ളം വർദ്ധിച്ചത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
യൂറോപ്പിനേക്കാളും അടിപൊടി സ്ഥലങ്ങള്‍ ഇതാ ഇവിടെ ഉത്തരാഖണ്ഡില്‍
കൊവിഡ് വാക്സിനെടുത്തോ? എങ്കിൽ സഞ്ചാരികൾ ഇങ്ങ് കയറി പോര്, വിനോദ സഞ്ചാരം ആരംഭിച്ച രാജ്യങ്ങൾ