ഊട്ടി: പ്രദേശത്തെ കനത്തമഴയും മണ്ണിടിച്ചില്‍ സാധ്യതയും മുന്നിലെടുത്ത് നീലഗിരി പൈതൃക ട്രെയിന്‍ സര്‍വ്വീസ് താത്കാലികമായി നര്‍ത്തിവെച്ചു മേട്ടുപ്പാളയം-ഊട്ടി പൈതൃക ട്രെയിന്‍ യാത്ര ഡിസംബര്‍ 15 വരെയാണ് റദ്ദാക്കിയിരിക്കുന്നത്.
കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള കനത്ത മഴയാണ് ഇതിനു കാരണം.
മിക്ക ദിവസങ്ങളിലും സര്‍വ്വീസ് നടത്തുമെങ്കിലും മുന്നറിയിപ്പില്ലാതെ വരുന്ന മഴയില്‍ ട്രാക്കിലേക്ക് മണ്ണിടിയുന്നതും പാറകള്‍ വീഴുന്നതും തുടര്‍സംഭവമായി മാറിയിരിക്കുകയാണ്. സെപ്റ്റംബര്‍ മുതല്‍ മിക്കപ്പോഴും സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്യാറുണ്ട്.
PC:Jon Connell
മേട്ടുപ്പാളയം, കൂനൂർ, വെല്ലിംഗംടൺ, അറവുകാട്, കേത്തി, ലവ്ഡെയ്ൽസ് എന്നീ പ്രധാന സ്റ്റേഷനുകളിലൂടെയാണ് നീലഗിരി പൈതൃക ട്രെയിന്‍ കടന്നുപോകുന്നത്. കൂനൂർ വരെ ആവി എൻജിനും പിന്നീടങ്ങോട്ട് ബയോ ഡീസൽ എൻജിനുമാണ് യാത്രയ്ക്കുപയോഗിക്കുന്നത്.
1908 ല്‍ ബ്രിട്ടീഷുകാരാണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴും മീറ്റര്‍ ഗേജ് ഉപയോഗിക്കുന്ന അപൂര്‍വ്വം റെയില്‍ പാതകളില്‍ ഒന്നുകൂടിയാണിത്. ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി എന്ന വിശേഷണവും ഇതിനുണ്ട്. മണിക്കൂറില്‍ ശരാശരി 10.4 കിലോമീറ്റര്‍ മാത്രമാണ് ഇതിന്റെ വേഗത.
ആര്‍ത്തലച്ചു പതിക്കുന്ന മാഗോഡ് വെള്ളച്ചാട്ടം, കര്‍ണ്ണാടകയുടെ അതിരപ്പള്ളി!!
കാതോര്‍ത്ത് തലചായ്ച്ച് നില്‍ക്കുന്ന ഹനുമാന്‍...അവില്‍ നേദിച്ചു പ്രാര്‍ത്ഥിക്കാം ആഗ്രഹസാഫല്യത്തിന്