കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ലോക്ഡൗണിന്‍റെയും ഭാഗമായി നിര്‍ത്തിവെച്ച സര്‍വ്വീസുകള്‍ പുനരാരംഭിക്കുവാന്‍ എയര്‍ ഇന്ത്യ. മേയ് മാസം പകുതിയോടുകൂടി സര്‍വ്വീസുകള്‍ ആരംഭിക്കുവാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.
രണ്ടാം ഘട്ട ലോക്ഡൗണ്‍ മേയ് മൂന്നിന് അവസാനിക്കാനിരിക്കേയാണ് ഈ തീരുമാനം. പൈലറ്റ്, ക്യാബിന്‍ ക്രൂ ഉള്‍പ്പെടെയുള്ള ജീവനക്കാരോട് തയ്യാറായിരിക്കുവാനും എയര്‍ ഇന്ത്യ അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മേയ് പകുതിയോടെ 25 ശതമാനം മുതല്‍ 30 ശതമാനം വരെ സര്‍വ്വീസുകള്‍ പുനരാരംഭിക്കുവാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. സര്‍വ്വീസ് നടത്തുവാന്‍ ആവശ്യത്തിന് ജീവനക്കാര്‍ ഉണ്ട് എന്നു ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞ ദിവസം ഉന്നതോദ്യാഗസ്ഥരില്‍ നിന്നും മെയില്‍ ലഭിച്ചിരുന്നു. എയര്‍ ഇന്ത്യയെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രോഗബാധ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മേയ് പകുതി വരെ ലോക്ഡൗണ്‍ നീട്ടുന്നതിനുള്ള സാധ്യതകളുണ്ട്.
കൊറോണയ്ക്കും ലോക്ഡൗണിനും ശേഷം യാത്രകൾ ഇങ്ങനെയാണ് മാറുവാൻ പോകുന്നത്
തിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെ