എവിടെയാണിത്? എറണാകുളം ജില്ലയിൽ നിന്നും 33.6 കിലോമീറ്റർ അകലെ കൊടുങ്ങല്ലൂരിനോട് ചേർന്നാണ് ചേരമാൻ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
എറണാകുളത്തു നിന്നും കരൂർ-ഇടപ്പള്ളി-മണ്ണംതുരുത്ത്-പുത്തൻപള്ളി-കൂനൻമാവ്-പറവൂർ-മടപ്ലാത്തുരുത്ത് വഴി ചേരമാൻ ജുമാ മസ്ജിദിലെത്താം.
തൃശൂരിൽ നിന്നും കൂർക്കഞ്ചേരി-ആറാട്ടുപുഴ-മൂർക്കനാട്-ഇരിങ്ങാലക്കുട-പുല്ലൂട്ട്-കൊടുങ്ങല്ലൂർ വഴിയാണ് എത്തേണ്ടത്. ഇത് ഏകദേശം 40 കിലോമീറ്റര്‍ ദൂരമുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി ഇന്ത്യയിലെ ഇസ്ലാം മതത്തിന്റെ ചരിത്രത്തോട് ഏറെ ചേർന്നു കിടക്കുന്ന മുസ്ലീം ദേവാലയമാണ് ചേരമാൻ ജുമാ മസ്ജിദ്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയായി അറിയപ്പെടുന്ന ഇവിടെത്തന്നെയാണ് ഇന്ത്യയിൽ ആദ്യമായി ജുമു അ നമസ്കാരം നടന്നതും. മതമൈത്രിയുടെ പേരിൽ അറിയപ്പെടുന്ന ഇവിടം വ്യത്യസ്തമായ ആചാരങ്ങൾ കൊണ്ടും അനുഷ്ഠാനങ്ങൾകൊണ്ടും ഒക്കെ പ്രസിദ്ധമാണ്.
PC:Shahinmusthafa
ക്ഷേത്ര വാസ്തുവിദ്യയിലുയർന്ന മുസ്ലീം ദേവാലയം ചേരമാൻ ജുമാ മസ്ജിദിന്റെ നിർമ്മാണ ശൈലി പരിശോധിക്കുമ്പോൾ കേരളത്തിലെ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്ന് അറിയാം. എന്നാൽ അക്കാലത്തെ ഒരു ബുദ്ധവിഹാരം ആണ് പള്ളിയായി മാറിയതെന്നും പറയപ്പെടുന്നു. പള്ളിയുടെ ആദ്യ രൂപം ഒരു ക്ഷേത്രത്തിൻറെ മാതൃകയിലായിരുന്നു എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എഡി 629 ൽ നിർമ്മിക്കപ്പെട്ട ഈ ദേവാലയം പല തവണ പുനർനിർമ്മാണത്തിന് വിധേയമായിട്ടുണ്ട്. 1341 ൽ മുസരിസ് പടട്ണത്തിലുണ്ടാ വെള്ളപ്പൊക്കത്തിലാണ് പള്ളിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചത്. പിന്നീട് വെള്ളപ്പൊക്കത്തിന് ശേഷം പുനര്‍നിര്‍മിച്ച പള്ളി 1974, 1994,2001 വര്‍ഷങ്ങളിലും പുനര്‍നിര്‍മിച്ചു.
പഴയ ക്ഷേത്രക്കുളങ്ങളോട് സാദൃശ്യമുള്ള ഒരു കുളം ഇന്നും ദേവാലയത്തിന്റെ ഭാഗമായി ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.
എന്നാൽ ഏഴാം നൂറ്റാണ്ടിലാണ് പള്ളി നിർമ്മിക്കപ്പെട്ടത് എന്നതിനോട് പല ചരിത്രകാരൻമാരും യോജിക്കുന്നില്ല. പള്ളിയുടെ നിർമ്മാണ രീതി നോക്കുമ്പോൾ 11 അല്ലെങ്കിൽ 12 നൂറ്റാണ്ടുകളിലായിരിക്കാം ഇത് നിർമ്മിക്കപ്പെട്ടത് എന്നൊരു അഭിപ്രായവും ചരിത്രകാരൻമാർക്കുണ്ട്.
പുനർനിർമ്മാണങ്ങളിൽ പള്ളിയുടെ തനതായ രൂപത്തിന് മാറ്റം വന്നിട്ടുണ്ടെങ്കിലും കേരളത്തനിമ അത്രയധികം ചോർന്നിട്ടില്ല എന്നു പറയാം. തടിയില്‍ തീര്‍ത്ത ഉത്തരവും ആയിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കൊത്തുപണികളോടെയുള്ള ഈട്ടിത്തടിയില്‍ തീര്‍ത്ത പ്രസംഗപീഠവും മക്കയില്‍ നിന്ന് കൊണ്ടുവന്നതെന്ന് കരുതപ്പെടുന്ന മാര്‍ബിള്‍ കഷ്ണവും ഒക്കെ ഇപ്പോഴും ഇവിടെ സംരക്ഷിക്കപ്പെടുന്നു.
PC: Challiyan
ചേരമാൻ പെരുമാളും ചേരമാൻ പള്ളിയും ചേരമാൻ പെരുമാളെന്ന ഹിന്ദു രാജാവിന്റെ പേര് ഒരു മുസ്ലീം ദേവാലയത്തിന് എങ്ങനെ ലഭിച്ചു എന്നത് ഇന്നും വ്യക്തമല്ലാത്ത ഒരു കാര്യമാണ്. ഇതിനെക്കുറിച്ച് നിരവധി കഥകൾ പ്രചാരത്തിലുണ്ടെങ്കിലും ഒന്നിനും വ്യക്തമായ അടിത്തറയില്ല എന്നതാണ് കാര്യം.
അവസാനത്തെ ചേരരാജാവായിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാം മത്തതിന്റെ ആശയസംഹിതകളോട് താല്പര്യം തോന്നി ഇസ്ലാം മം സ്വീകരിച്ച് മക്കയിലേക്ക് പോയി. പിന്നീട് ഇവിടേക്ക് തിരിച്ചു വരുന്ന വഴി അറേബ്യയിൽ വെച്ചുതന്നെ മരണപ്പെട്ടു. മരണത്തിനു മുൻപ് കുറേ കുറിപ്പുകൾ അദ്ദേഹം തന്റെ കൂടെയുണ്ടായിരുന്ന യോഗിയായ മാലിക് ഇബ്നു ദിനാറിന് കൈമാറുകയും രാജാവിന്റെ ആഗ്രഹപ്രകാരം അദ്ദേഹം കേരളത്തിലെത്തുകയും ചെയ്തു. ആ കത്തുപയോഗിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലീം മത പ്രചരണത്തിനായി ദേവാലയങ്ങൾ അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. അങ്ങനെയാണ് എഡി 629 ൽ ഭാരതത്തിലെ തന്നെ ആദ്യത്തെ മുസ്ലീം ദേവാലയം അന്നത്തെ മുസരിസിൽ സ്ഥാപക്കപ്പെടുന്നത്.
എന്നാൽ ചേരമാൻ പെരുമാൾ ബുദ്ധമതമാണ് അന്നു സ്വീകരിച്ചതെന്നും അദ്ദേഹം മക്കയിലേക്ക് പോയിട്ടില്ല എന്നും പറയപ്പെടുന്നുണ്ട്. എന്നാൽ മാലിക് ഇബ്ദു ദിനാറുമായി ബന്ധമുള്ള ഒരു ചേരരാജാവ് ഉണ്ടായിരുന്നുവെന്നും ആ രാജാവ് ഇസ്ലാം മതം സ്വീകരിച്ചിരിക്കാം എന്ന കാര്യത്തിലും ചരിത്രകാരൻമാർക്ക് തർക്കമില്ല. ചേരമാൻ പെരുമാളും പള്ളി വാണ പെരുമാളും ഒരാളാണെന്നും അല്ല ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരാണെന്നും ചരിത്രകാരൻമാർക്കിടയിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നു.
PC:Sherenk
നിലവിളക്ക് കൊളുത്തുന്ന ഏക മുസ്ലീം ദേവാലയം അപൂർവ്വങ്ങളായ ഒട്ടേറെ കാര്യങ്ങൾ നടക്കുന്ന ഒരു ദേവാലയമാണ് ചേരമാൻ ജുമാ മസ്ജിദ്. നിലവിളക്കു കൊളുത്തുന്ന ഇന്ത്യയിലെ തന്നെ ഏക മുസ്ലീം ദേവാലയമാണിത്. ആദ്യകാലങ്ങളിൽ വെളിച്ചത്തിനായാണത്രെ ഇവിടെ വിളക്ക് കൊളുത്തിയുന്നത്. വെങ്കലത്തിൽ തീർത്ത ഇവിടുത്തെ മനോഹരമായ നിലവിളക്കിൽ തിരി തെളിയിക്കുന്നത് വൈദ്യുതി എത്തിയതിനു ശേഷവും ഇന്നും തുടരുകയാണ്. എന്നാൽ ആരാധനയുടെ ഭാഗമായല്ല വിളക്ക് തെളിയിക്കുന്നതെന്നും വെളിച്ചത്തിന് വേണ്ടിയാണ് വിളക്ക് കത്തിക്കുന്നതെന്നും പറയുന്നു. എന്തായാലും കുറേ കാലങ്ങൾക്കു മുൻപ് വിളക്ക് കെട്ടിരുന്നുവെങ്കിലും ജാതിമത ഭേദമില്ലാതെ ഇവിടെ എത്തുന്നവർക്ക് വിളക്കിലെ എണ്ണ പ്രസാദമായി നല്കുന്നു. ഇവിടെ എത്തുന്ന വിശ്വാസികൾ വിളക്കിലേക്ക് എണ്ണ നേർച്ചയായി നല്‍കാറുമുണ്ട്. ഇതിൽനിന്നും ലഭിക്കുന്ന എണ്ണ ഔഷധമായി വീടുകളിൽ സൂക്ഷിക്കുന്നവരും കുറവല്ല. ഇത്തരം കാര്യങ്ങൾ അനിസ്ലാമികമാണെന്ന് വാദിക്കുന്നവരും ഉണ്ട്. എന്നാല്‍ ഇതൊക്കെയും കേരളത്തിൽ ഇസ്ലാം മതം എത്തുന്നതിനും മുന്നേയുള്ള ബുദ്ധ പാരമ്പര്യത്തിന്റെ ആചാരങ്ങളുടെ തുടർച്ചയാണിതെന്നാണ് വിശ്വാസം.
PC:നിരക്ഷരൻ
ആദ്യകാലത്തെ ബുദ്ധവിഹാരം ചേരമാൻ പള്ളിയുടെ നിർമ്മാണ ഘടനയെ മുൻനിർത്തി പല ചരിത്രകാരൻമാരും ഇതിനെ ഒരു ബുദ്ധ വിഹാരത്തോടാണ് ചേർത്തു നിർത്തുന്നത്. ഇസ്ലാം മതം ഭാരതത്തിലെത്തിയപ്പോൾ ശക്തി ക്ഷയിച്ച ബുദ്ധ മതക്കാരില്‍ നിന്നും ബുദ്ധവിഹാരം സ്വീകരിച്ച് അതിനെ ഇസ്ലാം ദേവാലയമാക്കിയതാണ് എന്ന് പറയപ്പെടുന്നു. മാലിക് ഇബ്നു ദിനാർ കേരളത്തിലെത്തിയപ്പോൾ തകർന്നുകൊണ്ടിരുന്ന ഒരു ബുദ്ധവിഹാരം വാങ്ങി അതിനെ ഇസ്ലാം ദേവാലയമാക്കിയതാണെന്നും കഥയുണ്ട്. മാലിക് ഇബ്നു ദിനാറിന്റെ നേതൃത്വത്തിൽ പതിനൊന്നോളം പള്ളികൾ കേരളത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വാസം.
PC:Sherenk
കാസർകോഡ് മാലിക് ദിനാർ പള്ളി കാസര്‍കോട്ടെ ഇസ്ലാം മതത്തിന്റെ കൊടിയടയാളമാണ് മാലിക് ദിനാര്‍ പള്ളി. മാലിക് ഇബിന് ദീനാറാണ് ഈ പള്ളി നിര്‍മിച്ചത്. ഇസ്ലാം മതം ഇന്ത്യയില്‍ കൊണ്ടുവന്നത് ഇദ്ദേഹമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. തെക്കേ ഇന്ത്യയിലെ എന്നല്ല ലോകമെമ്പാടുമുള്ള മതവിശ്വാസികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ് മാലിക് ദിനാര്‍ പള്ളി. എല്ലാ വര്‍ഷവും ദിനാറിന്റെ ഇന്ത്യയിലേക്കുള്ള വരവിനെ സ്മരിക്കുന്നതിനായി ആഘോഷങ്ങള്‍ നടക്കുന്നു. മനോഹരമായി കേരള രീതിയില്‍ നിര്‍മിച്ച ഈ ആരാധനാലയം വൃത്തിയായി സംരക്ഷിച്ചുവരുന്നു. എ ഡി 642 ല്‍ സ്ഥാപിക്കപ്പെട്ട ഈ പള്ളി 1809 ല്‍ നവീകരിച്ചിരുന്നു. മാലിക് ഇബിന് ദീനാര്‍ കേരളത്തിലെത്തുന്ന കാലത്ത് കാസര്‍കോട് ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ മുസ്ലിം മതത്തില്‍ ആകൃഷ്ടനാകുകയും മതംമാറുകയും ചെയ്യുകയായിരുന്നുവെന്നും കരുതപ്പെടുന്നു.
PC:Sidheeq
സാമൂതിരി നല്കിയ ഭൂമിയിൽ ക്ഷേത്രരൂപത്തിൽ പണിത മുസ്ലീം പള്ളി ജാതിയും മതവുമില്ലാത്ത മൂന്നുപെറ്റുമ്മ പള്ളി