ഇസ്ലാം വിശ്വാസങ്ങളുടെ പ്രത്യക്ഷത്തിലുള്ള അടയാളങ്ങളാണ് ദേവാലയങ്ങള്‍. ഓരോ കാലഘട്ടത്തിലെയും വിശ്വാസത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഇസ്ലാം ദേവാലയങ്ങള്‍ രൂപത്തിലും നിര്‍മ്മിതിയും അത്ഭുതപ്പെടുത്തുന്നു. കാലത്തെയും യുദ്ധങ്ങളെയും എല്ലാം അതിജീവിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ദേവാലയങ്ങള്‍ പരിചയപ്പെടാം...
മസ്ജിദ് ഖുബാ
ലോകത്തിലെ പഴക്കമുള്ള മറ്റൊരു ഇസ്ലാം ദേവാലയമാണ് ഖുബ മസ്ജിദ്. 622-ൽ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത ശേഷം ന പ്രവാചകൻ മുഹമ്മദ് തന്നെയാണ് മസ്ജിദിന്റെ നിർമ്മാണത്തിനുള്ള ആദ്യ കല്ലിട്ടത്. മദീനയുടെ പ്രാന്തപ്രദേശത്ത് ആണ് ദേവാലയമുള്ളത്. പ്രവാചകനായ മുഹമ്മദിന്റെ ജീവിതകാലം മുതൽ ആരംഭിക്കുന്ന ലോകത്തിലെ ആദ്യത്തെ പള്ളിയാണിത്. ഇസ്‌ലാമിക പാരമ്പര്യമനുസരിച്ച്, ഒരാളുടെ വീട്ടിൽ വെച്ച് വുദൂ ('വുദു') നടത്തുകയും തുടർന്ന് ഖുബ പള്ളിയിൽ രണ്ട് റക്അത്ത് നഫ്‌ൽ) നമസ്‌കരിക്കുകയും ചെയ്യുന്നത് ഒരു ഉംറ നിർവഹിക്കുന്നതിന് തുല്യമാണ്.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഇസ്ലാം ദേവാലയങ്ങളില്‍ ഒന്നാണ് തമിഴ്നാട്ടിലെകിലാകാരിയില്‍ സ്ഥിതി ചെയ്യുന്ന പഴയ ജുമാ പള്ളി. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് യെമൻ ഗവർണർ ബാദൻ (ബസാൻ ഇബ്ൻ സാസൻ) ന്റെ നിര്‍ദ്ദേശം അനുസരിച്ച് പാണ്ഡ്യ രാജ്യത്തിലെ ഇസ്ലാമിന് മുമ്പുള്ള യെമൻ വ്യാപാരികളും വ്യാപാര കുടിയേറ്റക്കാരും നിർമ്മിച്ചത് ആണിത്. .ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പള്ളികളിൽ ഒന്നാണിത്. ഇബ്‌നു ബത്തൂത്ത തന്റെ യാത്രാക്കുറിപ്പുകളില്‍ ഈ ദേവാലയത്തെ പരാമര്‍ശിക്കുന്നുണ്ട്. ക്ഷേത്രവാസ്തുവിദ്യ പോലെയാണിതിന്റെ നിര്‍മ്മാണം.
ഷിയാ വിഭാഗങ്ങൾക്കിടയിൽ പ്രസിദ്ധവും ആദരണീയവുമായ പ്രാർത്ഥനാ സ്ഥലങ്ങളിൽ ഒന്നാണ് കുഫയിലെ ദേവാലയം. ഇറാഖിലെ കൂഫയിലെ മഹത്തായ മസ്ജിദ് എഡി 670ൽ ആണ് നിര്‍മ്മാണം പൂർത്തിയാക്കിയത്. രണ്ടാം ഖലീഫ ഉമറിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഈ ദേവാലയം നിര്‍മ്മിക്കപ്പെട്ടത്.
ചൈനയിലെ ഏറ്റവും പഴക്കമേറിയ മസ്ജിദാണ് ചൈനയിലെ സിയാൻ വലിയ പള്ളി. ചൈനീസ് പഗോഡ വാസ്തുവിദ്യാ ശൈലിയിലാണ് ഇതിന്റെ മുഴുവന്‍ നിര്‍മ്മാണവും. താഴികക്കുടങ്ങളും മിനാരങ്ങളും ഇതേ രൂപത്തിലാണുള്ളത്. മസ്ജിദിനുള്ളിൽ അറബി ലിഖിതങ്ങളും ഉണ്ട്. ഇവിടം സന്ദർശിക്കുന്ന ആളുകളുടെ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.