കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളിലായി ഒരു യൂറോയില്‍ താഴെ തുകയ്ക്ക് ഇറ്റലി വീടുകള്‍ വില്‍ക്കുന്ന വാര്‍ത്ത നമ്മളെല്ലാവരും ശ്രദ്ധിച്ചിരുന്നു. ഇതേ മാതൃകയില്‍ തകര്‍പ്പന്‍ കച്ചവടവുമായി മറ്റൊരു രാജ്യവും എത്തിയിട്ടുണ്ട്. ഒരു യൂറോയല്ല, അതിന്റെ പകുതിയിലും താഴെ മാത്രം തുകയ്ക്ക് അതിമനോഹരമായ പ്രദേശത്ത് പുരാതനമായ വീടുകള്‍ വാങ്ങുന്നതാണ് പദ്ധതി. യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമായ ക്രൊയേഷ്യയാണ് ഇറ്റലി തുടങ്ങിവച്ച കച്ചവടത്തില്‍ അടുത്ത കരു നീക്കിയിരിക്കുന്നത്.
നിബന്ധനകള്‍ ഇങ്ങനെ
ഇത്രയും കുറഞ്ഞ തുകയില്‍ വീടു നല്കുമ്പോള്‍ ചില നിബന്ധനകളും വാങ്ങുന്നവര്‍ പാലിക്കേണ്ടതുണ്ട്. വാങ്ങുന്നവർ 40 വയസ്സിന് താഴെയായിരിക്കണം, ക്രൊയേഷ്യൻ പട്ടണമായ ലെഗ്രാഡിൽ കുറഞ്ഞത് 15 വർഷമെങ്കിലും താമസിക്കാൻ അവർ പ്രതിജ്ഞാബദ്ധരായിരിക്കണം.
ഇതുവരെ 17 എണ്ണം
ഇതുവരെ ഇത്തരത്തിലുള്ള 17 വീടുകള്‍ വിറ്റഴിക്കാൻ നഗരത്തിന് സാധിച്ചു. . ഈ വീടുകൾക്ക് അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്നതിനാൽ, ആവശ്യമുള്ള ഏതെങ്കിലും നവീകരണത്തിന് 25,000 കുന വരെ നൽകുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. കൂടാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള വീട് വാങ്ങാൻ ആഗ്രഹിക്കുന്ന പുതിയ താമസക്കാർക്ക്, നഗരം വിലയുടെ 20% അല്ലെങ്കിൽ 35,000 കുന വരെ നൽകുവാനും ധാരണയുണ്ട്.