നമ്മുടെ ഇന്നലെകളുടെ വൈവിധ്യം അമ്പരപ്പിക്കുന്നതാണ്. ചരിത്രത്തിന്റെ വാതിലുകൾ തുറന്നിടുന്ന കാഴ്ചകളിലേക്കുള്ള ചെന്നെത്തൽ എന്നും അതിശയങ്ങളിലേക്കുള്ള യാത്ര കൂടിയാണ്. സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിൽ ജീവിക്കുന്ന നമുക്ക് സങ്കൽപ്പിക്കുവാൻ പോലും കഴിയാത്ത ഒരു സമയത്ത് പ്രാകൃത ഉപകരണങ്ങളും കണക്കുകൂട്ടൽ രീതികളും ഉപയോഗിച്ച് നിർമ്മിച്ച ക്ഷേത്രങ്ങളും മറ്റുനിർമ്മിതികളും ഇന്നും തലയുയർത്തി നിൽക്കുന്നത് കാണുമ്പോൾ ആദരവോടെ മാത്രമെ അതിനെ കാണുവാൻ സാധിക്കു. അത്തരത്തിലുള്ള ചില നിർമ്മിതികൾ പരിചയപ്പെടാം...
ഹംപി
തുംഗഭദ്രാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹംപി എന്ന പുരാത നഗരം വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിലാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരുകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കച്ചവടസഥാനങ്ങളിലൊന്നായിരുന്നുവത്രെ ഇവിടം. കൂടാതെ, ലോകത്തിലെ ഏറ്റവും പഴക്കംചെന്ന നാഗരികതകളിലൊന്നായും ഹംപിയെ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ ഓരോ കല്ലിനും ഓരോ ചരിത്രം കാണുമെന്നു പറയുന്നത് വെറുതെയല്ല എന്ന് ഇവിടെ വന്നാൽ മനസ്സിലാകു. എപ്പോൾ വേണമെങ്കിലും തഴേക്കുപോരാം എനന് തരത്തിൽ പാറകൾക്കു മുകളിൽ നിൽക്കുന്ന പാറകളും കല്ലുകളുമാണ് ഹംപിയുടെ ആദ്യ കാഴ്ച. പിന്നെ ക്ഷേത്രങ്ങളും കൊട്ടാരവും അന്തപ്പുരവും കുളിപ്പുരയും കച്ചവടസ്ഥലവുമെല്ലാം ഇവിടെ കാണാം.
മഹാബോധി ക്ഷേത്രം, ബീഹാർ
ഇന്ത്യയിലെ അതിശയിപ്പിക്കുന്ന ചരിത്രനിർമ്മിതികളിൽ മറ്റൊന്നാണ് ബീഹാറിലെ ബോധ്ഗയയിൽ സ്ഥിതി ചെയ്യുന്ന മഹാബോധി ക്ഷേത്രം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലെ മറ്റൊരു ബുദ്ധ നിർമ്മിതിയാണ്. ബിസി മൂന്നാം നൂറ്റാണ്ടിൽ അശോക ചക്രവർത്തിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ബുദ്ധന് ജ്ഞാനോദയം ലഭിച്ച, ഇപ്പോൾ ബോധിവൃക്ഷം എന്നറിയപ്പെടുന്നു, മരത്ിന് സമീപത്താണിതുള്ളത്. ഈ മരച്ചുവട്ടിലിരുന്ന മൂന്ന് പകലും രാത്രിയും ധ്യാനത്തിന് ശേഷമാണ് ബുദ്ധന് ബോധോദയം ലഭിച്ചതെന്നാണ് വിശ്വാസം. ധാരാളം ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും ഈ സ്ഥലത്തുണ്ട്.
ചരിത്രത്തിലെ വ്യത്യസ്തമായ കാഴ്ചയാണ് തേടുന്നതെങ്കിൽ ഗുജറാത്തിലെ ചമ്പാനർ പാവഗഡ് തിരഞ്ഞെടുക്കാം. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചമ്പാനർ-പാവഗഡ്, ഒരുകാലത്ത് വളരെ മെച്ചപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു. ഗുജറാത്തിലെ തന്ത്രപ്രധാനമായ വ്യാപാര പാതയായിരുന്നതിമാൽ ഇത് പല ഭരണാധികാരികളുടെയും സ്വപ്നം കൂടിയായിരുന്നു. 1484-ൽ മഹമൂദ് ബെഗ്ദയാണ് ഏകദേശം ഇന്നു കാണുന്ന രൂപത്തിലേക്ക് ഈ നാടിനെ മാറ്റിയെടുത്തത്. എന്നാൽ മുഗൾ ചക്രവർത്തിയായിരുന്ന ഹുമയൂൺ പിടിച്ചെടുത്തതോടെ അതിന്റെ പ്രതാപം ഏറെക്കുറെ അസ്തമിച്ചുവെന്നു പറയാം