ചരിത്രം പോലും മറക്കുവാനാഗ്രഹിക്കുന്ന ഇരുണ്ട ഇടങ്ങള്‍ തേടിയുള്ള യാത്ര....മനുഷ്യരാശിയെ തന്നെ ഏറ്റവും ഭീകരമായി ബാധിച്ച ദുരന്തങ്ങളും കെടുതികളും സംഭവിച്ച സ്ഥലങ്ങളിലേക്ക്, ആ ചരിത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ അധികമില്ലെങ്കിലും അങ്ങനെയും സഞ്ചാരികളുണ്ട്. കാലത്തിന്റെ ഇരുണ്ട വശം തേടിയുള്ള യാത്രകള്‍. ഡാര്‍ക്ക് ടൂറിസം. ഇതാ ലോകത്തില്‍ ഡാര്‍ക്ക് ടൂറിസത്തിനു പ്രസിദ്ധമായ ഇടങ്ങള്‍ പരിചയപ്പെടാം
ജാലിയന്‍ വാലാബാഗ്
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നായാണ് ജാലിയന്‍ വാലാബാഗ് അറിയപ്പെടുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രക്ഷ രൂക്ഷിതവും ഇരുണ്ടതുമായ ദിനങ്ങളിലൊന്നാണ് 1919 ഏപ്രിൽ 13. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഇ എച്ച് ഡയറുടെ നേതൃത്വത്തിൽ ജാലിയൻ വാലാബാഗിൽ ഒത്തുകൂടിയ ഇരുപതിനായിത്തോളം ആളുകളുടെ നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിവെച്ച സംഭവമാണിത്.
.1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നാണ് കണക്കുകൾ പറയുന്നത്. ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെങ്കിലും ബ്രിട്ടീഷ് കണക്കിൽ അത് 379 ൽ ഒതുങ്ങി.
1984 ൽ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ ഉണ്ടായ മീഥൈൽ ഐസോസയനൈഡ് ചോര്‍ച്ച ഇന്ത്യ ഇന്നും മറക്കുവാന്‍ ആഗ്രഹിക്കുന്ന സംഭവങ്ങളിലൊന്നാണ്.ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഇതറിയപ്പെടുന്നു. 1984 ഡിസംബര്‍ 2,3 തിയതികളിലായി നടന്ന ഭോപ്പാൽ വാതക ദുരന്തം എന്നറിയപ്പെടുന്ന ഈ സംഭവം ഇല്ലാതാക്കിയത് ആയിരക്കണക്കിന് ജീവനുകളാണ്. 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും ചേർന്ന് ഭോപ്പാല്‍ നഗരത്തെ ശ്വാസം മുട്ടിച്ച് നൂറുകണക്കിന് ജീവനുകളെ അപായപ്പെടുത്തുകയായിരുന്നു. ഇന്നും അതിന്റെ ദോഷം അനുഭവിക്കുന്നവരാണ് ഇവിടുള്ളവര്‍. ഇന്ന് ഈ ചരിത്രത്തിന്റെ സ്ഥിതികള്‍ അറിയുവാനും സംഭവസ്ഥലം സന്ദര്‍ശിക്കുവാനുമായി നിരവധി സഞ്ചാരികള്‍ ഇവിടെ എത്തുന്നു.
PC:Julian Nyča
മുറാംബി വംശഹത്യ മെമ്മോറിയൽ, റുവാണ്ട
ഇരുണ്ട ടൂറിസത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടതും ഭീകരവുമായ സ്ഥലമായി മുറാമ്പി വംശഹത്യ മെമ്മോറിയൽ കണക്കാക്കപ്പെടുന്നു. 1995 ഏപ്രിൽ 21 നാണ് മ്യൂസിയം നിലവിൽ വന്നത്. ഒരു കാലത്ത് ഒരു സാങ്കേതിക സ്ഥാപനമായിരുന്ന ഇവിടെ 100 ദിവസത്തിനുള്ളിൽ (1994 ഏപ്രിൽ, ജൂൺ) 50,000 ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടമായത്.
അന്ന് ഈ സ്ഥലത്ത് എന്താണ് സംഭവിച്ചതെന്ന് ആരും മറച്ചു വയ്ക്കുന്നില്ല. അതിന്റെ അടയാളമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍. എന്താണ് സംഭവിച്ചതെന്ന് ആളുകൾ അറിയണമെന്ന് ഇവിടുത്തെ ക്യൂറേറ്റർ ആഗ്രഹിക്കുന്നു. ഈ വംശഹത്യ സംഭവം നടക്കുമ്പോൾ അദ്ദേഹത്തിന് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തുള്ള ക്യാമ്പിൽ നിന്ന് ഓടി രക്ഷപ്പെട്ട അദ്ദേഹം മരണത്തില്‍ നിന്നും രക്ഷപെടുകയായിരുന്നു.
PC:Adam Jones
സെല്ലുലാര്‍ ജയില്‍
പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഇരുണ്ട അടയാളങ്ങളുമായി നിലനില്‍ക്കുന്ന ഇടമാണ്. സ്വാതന്ത്ര്യത്തിനായി പൊരുതിയ ദേശാഭിമാനികളെ തടവറയിലാക്കി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്ന കൊലക്കളമായാണ് ചരിത്രം സെല്ലുലാര്‍ ജയിലിനെ കണക്കാക്കുന്നത്. തൊട്ടടുത്ത സെല്ലിലുള്ള ആളെപ്പോലും കാണാൻ കഴിയാത്ത രീതിയിൽ ക്രൂരമായി നിർമ്മിക്കപ്പെട്ടിട്ടുള്ള തടവറകൾ..698 ജയിലറകളാണ് ഇവിടെയുള്ളത്.