ഇന്ത്യക്കാരുടെ ആഘോഷങ്ങളില്‍ പൊതുവെ ഉള്‍പ്പെടാത്ത ഒന്നാണ് ഹാലോവീന്‍, പാശ്ചാത്യ ആഘോഷങ്ങളില്‍ ഉള്‍പ്പെടുത്തി മാറ്റിനിര്‍ത്തിയിരിക്കുന്ന ഹാലോവീന് ഇപ്പോള്‍ നമ്മുടെ നാട്ടിലും ചെറുതല്ലാത്ത പിന്തുണ കിട്ടിവരുന്നു. എല്ലാ വര്‍ഷവും ഒക്ടോബര്‍ 31 നാണ് ഹാലോവീന്‍ ആഘേഷിക്കുന്നത്. ഓൾ ഹാലോസ് ഈവ് എന്നും അറിയപ്പെടുന്ന ഈ ദിവസം ഭയത്തിന്റെയും ഭയാനകമായ കാര്യങ്ങളുടെയും ആഘോഷമാണ്. പ്രായഭേദമില്ലാതെയുള്ള ആഘോഷമാണ് ഹാലോവീന്‍റെ മറ്റൊരു പ്രത്യേകത.
വിദേശങ്ങളിലേതുപോലുള്ള ആഘോഷം നമുക്കില്ലെങ്കിലും ഹാലോവിന്‍ പരിപാടികളില്‍ ഓര്‍മ്മിക്കേണ്ട, ഇന്ത്യയിലെ ഏറ്റലും പേടിപ്പെടുത്തുന്ന കുറച്ച് ഇടങ്ങളെ പരിചയപ്പെടാം...
രാത്രികാലങ്ങളിലെ നിലവിളി
ബാജി റാവു ഒന്നാമന്റെ മരണശേഷം അധികാരത്തില്‍ വന്നത് പുത്രനായിരുന്ന ബാലാജി ബാജി റാവുവാണ്. ഇദ്ദേഹത്തിന്റെ ഇളയ പുത്രനായ നാരായണറാവുവിന് വളരെ ചെറുപ്പത്തില്‍ തന്നെ രാജ്യഭാരം ഏറ്റെടുക്കേണ്ടി വന്നു .നാരായണ റാവുവിന്റെ അമ്മാവനായ റഘുനാഥറാവു ആണ് ഇദ്ദേഹത്തിനു വേണ്ടി ഭരണം നടത്തിയത്. എന്നാല്‍ ബന്ധുക്കള്‍ നാരായണറാവുവിുനെ കൊല്ലാന്‍ നോക്കിയത്രെ. അപ്പോള്‍ ജീവന്‍ രക്ഷിക്കാനായി അമ്മാവനെ വിളിച്ച് കരഞ്ഞുകൊണ്ട് ഓടിയെന്ന് പറയപ്പെടുന്നു. രാജകുമാരന്‍ പിന്നീട് കൊല്ലപ്പെട്ടു. അന്ന് രാജകുമാരന്റെ നിലവിളിയാണ് ഇപ്പോഴും രാത്രികാലങ്ങളില്‍ കേള്‍ക്കുന്നത് എന്നാണ് വിശ്വാസം.
ജമാലി കമാലി മോസ്കിന്‍റെയും ശവകുടീരത്തിന്‍റെയും ചരിത്രം ഡല്‍ഹി യാത്രകളില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്തതാണ്.
മെഹ്‌റുലി ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ഇത് രണ്ടു കെട്ടിടങ്ങള്‍ ചേര്‍ന്നതാണ്. ആദ്യത്തേത് ഒരു മുസ്ലീം ദേവാലയവും രണ്ടാമത്തേത് ജമാലിയെന്നും കമാലിയെന്നും പേരുള്ള രണ്ട് ആളുകളുടെ ശവകുടീരമാണ്
സൂഫി സന്യാസിയായിരുന്നു ജമാലിയെന്നും അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു കമാലിയെന്നുമാണ് ചരിത്രം പറയുന്നത്.
PC:Varun Shiv Kapur
വ്യാഴാഴ്ചകളില്‍
വ്യാഴാഴ്ച ദിവസങ്ങള്‍ ഇവിടെ പ്രേതബാധയുള്ള ദിവസമായാണ് കണക്കാക്കുന്നത്. വ്യാഴാഴ്ചകളില്‍ ഇവരുടെ ആത്മാക്കള്‍ ഇവിടെ എത്തുമെന്നാണ് വിശ്വാസം. ആ സമയത്ത് ഇവിടെ എത്തുന്നവര്‍ക്ക് അദൃശ്യ ശക്തികളില്‍ നിന്നും അടികിട്ടുന്ന പോലുള്ള അനുഭവം ഉണ്ടാകുമത്രെ.
PC:Pawan.kamrani