മൃദംഗശൈലേശ്വരി ക്ഷേത്രം പറഞ്ഞു പഴകിയ ഐതിഹ്യങ്ങള്‍ക്കും പുരാണങ്ങള്‍ക്കുമപ്പുറം ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്നത്ത് സ്ഥിതി ചെയ്യുന്ന മൃദംഗശൈലേശ്വരി ക്ഷേത്രം. ഭഗവതി ക്ഷേത്രമായി മാത്രമല്ല, പഴശ്ശിരാജയുടെ പരദേവതാക്ഷേത്രമെന്നും കഥകളിയുടെ വന്ദന ശ്ലോകം എഴുതപ്പെട്ട ക്ഷേത്രമെന്നും കലാകാരന്മാരുടെ പ്രിയപ്പെട്ട ഇടമായുമെല്ലാം മൃഗദംശൈലേശ്വരി ക്ഷേത്രം അറിയപ്പെടുന്നു.
മിഴാവ് മുഴങ്ങുന്ന നാട് സാധാരണയായി കേട്ടുപതിവില്ലാത്ത പേരുതന്നെയാണ് അതിശയിപ്പിക്കുന്ന കാര്യങ്ങളിലൊന്ന്. ക്ഷേത്രത്തിന്ററ ഉല്‍പത്തിയുമായി ബന്ധപ്പെട്ടതാണ് പേരും. പണ്ട് എപ്പോഴോ സ്വര്‍ഗ്ഗത്തില്‍ നിന്നും സംഗീതരൂപിണിയായ ദുർഗ്ഗാഭഗവതി ഈ പ്രദേശത്ത് ഒരു മിഴാവിന്റെ രപത്തില്‍ താഴേക്ക് പതിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അന്ന് ആ മിഴാവ് അഥവാ മൃദംഗം വന്നു വീണ ഇടമാണ് മൃദംഗശൈലനിലയം ആയതും അത് പിന്നീട് മിഴാവ്കുന്ന് ആയതും. വീണ്ടും മിഴാക്കുന്നും മൊഴക്കുന്നും ആയി അവസാനം മുഴക്കുന്നില്‍ എത്തി നില്‍ക്കുകയാണ്. ക്ഷേത്രത്തിനുള്ളില്‍ മിഴാവ് വന്നുവീണു എന്നു വിശ്വസിക്കപ്പെടുന്ന ഭാഗം കാണം. ഇവിടെ അല്പം കുഴിഞ്ഞാണ് ഭൂമിയുള്ളത്. ശ്രീകോവിലിന്‍റെ തെക്ക് കിഴക്ക് ഭാഗത്ത് വാതില്‍മാടത്തില്‍ ഇത് കാണാം. അതുകൊണ്ടുതന്നെ സരസ്വതി ദേവിയായും ഇവിടുത്തെ ഭഗവതിയെ കാണുന്നു.
പരശുരാമന്റെ ദുര്‍ഗ്ഗാ ക്ഷേത്രം വിശ്വാസങ്ങളനുസരിച്ച് പരശുരാമന്‍ സ്ഥാപിച്ച 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളിലൊന്നായാണ് മൃദംഗശൈലേശ്വരി ക്ഷേത്രം അറിയപ്പെടുന്നത്. മുഴക്കുന്ന് മൃദംഗശൈലേശ്വരീ ദുർഗ്ഗാക്ഷേത്രം എന്നാണിതിന്റെ പേര്. പ്രധാന പ്രതിഷ്ഠ ദുര്‍ഗ്ഗാ ദേവിയാണെങ്കിലും സരസ്വതി, ലക്ഷ്മി, കാളി (പോർക്കലി) എന്നീ സങ്കല്പങ്ങളിലും ഈ ദേവി പൂജിയ്ക്കപ്പെടുന്നു.മൃദംഗ ശൈലൈശ്വരി ക്ഷേത്രം മൂകാംബിക ക്ഷേത്രത്തിന് തുല്യമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
കഥകളിയും മൃഗംദശൈലേശ്വരി ക്ഷേത്രവും കേരളത്തിന്റെ സ്വന്തം കലാരൂപങ്ങളിലൊന്നായ കഥകളിയുടെ ഉത്ഭവവവുമായും ക്ഷേത്രത്തിന് ബന്ധമുണ്ട്. കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം കൊട്ടാരക്കര തമ്പുരാന്റെ സംഭാവനയായിരുന്നു. അത് പരിഷ്കരിച്ചത് കോട്ടയം തമ്പുരാനാണ്. ഒരിക്കല്‍ ആട്ടക്കഥയെഴുതുമ്പോള്‍ അതില്‍ സ്ത്രീരൂപം സങ്കല്പ്പിക്കുവാന്‍ തമ്പുരാന്‍ ബുദ്ധിമുട്ടി. ആ കഥ ഐതിഹ്യ മാലയില്‍ ഇങ്ങനെയാണ് കൊടുത്തിരിക്കുന്നത്. 'അദ്ദേഹം പരാശക്തിയോട് പ്രാർഥിച്ച ആ സമയത്ത് ഭക്തവത്സലയായ ദുർഗ്ഗാഭഗവതി ക്ഷേത്രക്കുളത്തിൽ നിന്ന് ഒരു സ്ത്രീരൂപത്തിൽ പൊന്തിവന്നു. അന്ന് ജഗദീശ്വരി കാണിച്ചു കൊടുത്ത ആ രൂപത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് തമ്പുരാൻ സ്ത്രീവേഷത്തിന്റെ രൂപം സൃഷ്ടിച്ചത്. ഇന്നും കഥകളിയിൽ ആ രൂപത്തിലാണ് സ്ത്രീവേഷം പ്രത്യക്ഷപ്പെടുന്നത്. അന്ന് മഹാദേവി പ്രത്യക്ഷപ്പെട്ട ആ കുളത്തിനും ഈ ക്ഷേത്രത്തിൽ വലിയ പ്രാധാന്യം ഉണ്ട്.'
രണ്ടായിരത്തിലധംക വര്‍ഷം പഴക്കം
ചരിത്ര രേഖകളുടെ പിന്‍ബലമില്ലെങ്കിലും ക്ഷേത്രത്തിന് രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. കോട്ടയം രാജാക്കന്മാരുടെ പരദേവതാ സ്ഥാനമായാണ് ക്ഷേത്രത്തിനെ കരുതിപ്പോന്നിരുന്നത്. പഴശ്ശിരാജാ യുദ്ധത്തിനു പുറപ്പെടും മുന്‍പ് ഇവിടെയെത്തി ശ്രീ പോർക്കലിക്ക് ഗുരുതിപൂജ നടത്തിയിരുന്നതായും വിശ്വാസങ്ങളുണ്ട്.
പോര്‍ക്കലി ഗുഹാ ക്ഷേത്രം ഇന്നത്തെ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായിരുന്നു പോര്‍ക്കലി ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. യഥാര്‍ഥത്തിലെ ആ ഗുഹാ ക്ഷേത്രം ഇന്നില്ല. ടിപ്പു സുല്‍ത്താന്റെയും തുടര്‍ന്ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും അക്രമണങ്ങളില്‍ കോട്ടയം രാജവംശം പരാജയപ്പെട്ടപ്പോല്‍ ക്ഷേത്രങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. പലതവണ ആരാലും തിരിഞ്ഞു നോക്കാനില്ലാതായ ക്ഷേത്രത്തിലെ പൂജകള്‍ക്കു പോലും പലലതവണ മുടക്കം വന്നു. 1907-ൽ മദ്രാസ് സർക്കാർ ഏറ്റെടുത്ത ഈ ക്ഷേത്രം പിന്നീട് എച്ച്.ആർ.&സി.ഇ.യുടെ നിയന്ത്രണത്തിലായി. 2008-ൽ മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ നിയന്ത്രണത്തിലായി. പിന്നീട് നാളുകള്‍ കഴിഞ്ഞാണ് ക്ഷേത്രം അതിന്റെ യഥാര്‍ത്ഥ പ്രൗഢി വീണ്ടെടുത്തത്.
അത്ഭുത വിഗ്രഹം മുൻ ഡി.ജി.പി. അലക്സാണ്ടർ ജേക്കബ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെ അത്ഭുതങ്ങളെക്കുറിച്ച് ഒരു ചാനല്‍ പരിപാടിയില് പറഞ്ഞിരുന്നു. അദ്ദേഹം കണ്ണൂര്‍ ജില്ലാ സൂപ്രണ്ടായിരുന്ന കാലത്ത് ക്ഷേത്രത്തില്‍ നന്ന മോഷണങ്ങളും അതിന്റെ തുടര്‍ക്കഥകളുമായിരുന്നു അത്.
ക്ഷേത്രത്തിലെ വിഗ്രഹം മൂന്ന് തവണ മോഷ്ടിക്കപ്പെട്ടെങ്കിലും വിഗ്രഹം ക്ഷേത്രത്തിലേക്ക് തന്നെ തിരികെയെത്തിയ സംഭവമായിരുന്നു മുൻ ഡി ജി പി വിവരിച്ചത്.
കഥയിങ്ങനെ പാലക്കാട് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ആദ്യ തവണ മോഷണ നടന്നതിന് ശേഷം വിഗ്രഹം തിരികെ ലഭിച്ചത്. മുഴക്കുന്ന് ദേവി ക്ഷേത്രത്തിലെ വിഗ്രഹമാണ് ഇതെന്ന കത്തും വിഗ്രഹത്തിന് ഒപ്പമുണ്ടായിരുന്നു. ക്ഷേത്ര പരിസരത്ത് നിന്ന് 300 മീറ്റർ മാറിയാണ് രണ്ടാമത്തെ തവണ മോഷണം നടന്നതിന് ശേഷം വിഗ്രഹം ലഭിച്ചത്. മൂന്നാം തവണ വയനാട്ടിൽ നിന്നാണ് ലഭിച്ചത്.
വർഷങ്ങൾക്ക് ശേഷം മറ്റൊരു മോഷണക്കേസിൽ ചില കള്ളന്മാരെ പിടികൂടിയപ്പോളാണ് വിഗ്രഹത്തിന്റെ ശക്തിയേക്കുറിച്ച് പൊലീസിന് മനസിലാകുന്നത്. ഈ വിഗ്രഹം മോഷ്ടിച്ച് കഴിഞ്ഞാൽ കള്ളന്മാരുടെ സമനില തെറ്റും.
പിന്നെ അവർക്ക് എങ്ങോട്ട് പോകണമെന്ന് മനസിലാവാതെ വരും. മാത്രമല്ല ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അറിയാതെ മലമൂത്ര വിസർജനവും നടത്തും. അതോടെ കള്ളന്മാർ വിഗ്രഹം ഉപേക്ഷിച്ച് പോകുകയാണ് പതിവ്. ഇതോടെ ക്ഷേത്രത്തിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങി.
അസാധ്യകാര്യങ്ങള്‍ക്ക് എത്രവലിയ അസാധ്യ കാര്യമായാലും ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിലത്തി നെയ് വിളക്കേന്തി ദേവിക്ക് മുന്നില്‍ നിന്ന് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ ഏത് അസാധ്യകാര്യവും സാധിച്ചു കൊടുക്കുന്ന ക്ഷിപ്രപ്രസാദിനിയായ - ശത്രുസംഹാരരൂപിണിയായ മഹാദേവിയാണ് ശ്രീ മൃദംഗശൈലേശ്വരിദേവീ എന്നാണ് ക്ഷേത്ര ചരിത്രം പറയുന്നത്.
പ്രശസ്തരുടെ പ്രിയ ക്ഷേത്രം
കലാരംഗത്ത് പ്രശസ്തരായ നിരവധി പേര്‍ ദേവിയുടെ പ്രിയ ക്ഷേത്രമാണിത്. മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരൻ, കേരള പോലീസ് മേധാവിയായിരുന്ന ജയറാം പടിക്കൽ, കർണ്ണാടകസംഗീതജ്ഞൻ വി. ദക്ഷിണാമൂർത്തി തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയും ഇവിടെ ദര്‍ശനം നടത്തിയിട്ടുണ്ട്.
എത്തിച്ചേരുവാന്‍ കണ്ണൂര്‍ ജില്ലയില്‍ മുഴക്കുന്നം എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തലശ്ശേരി - കൂത്തുപറമ്പ് - ഉരുവച്ചാൽ - ശിവപുരം - തില്ലങ്കേരി വഴി മുഴക്കുന്നത്ത് എത്തിച്ചേരാം. കണ്ണൂര്‍ -മട്ടന്നൂര്‍ - ഇരിട്ടി -കാക്കയങ്ങാട്- മുഴക്കുന്ന് ക്ഷേത്രം,
തലശ്ശേരി - മട്ടന്നൂര്‍ -ഇരിട്ടി - കാക്കയങ്ങാട് -മുഴക്കുന്ന് ക്ഷേത്രം
കണ്ണൂര്‍ - മട്ടന്നൂര്‍- ഉളിയില്‍- തില്ലങ്കേരി - മുഴക്കുന്ന് എന്നീ വഴികള്‍ വഴിയും ക്ഷേത്രത്തിലെത്താം.
ചിത്രങ്ങള്‍ക്ക് കടപ്പാട്-Mridanga Saileswari Kshethram, Muzhakkunnu
ഭൂമിക്കടിയില്‍ 250 അടി താഴ്ചയിലെ അത്ഭുത നഗരം, താമസക്കാര്‍ ഇരുപതിനായിരം!
അഗസ്ത്യ മുനി പണിത്, പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ പുണ്യ ക്ഷേത്രം!!
ജെഫ്രി വേണോ അതോ ഫീനിക്സ് വേണോ? പേരുമാറ്റാനൊരുങ്ങി ആസ്ബെസ്റ്റോസ്.. കഥയിങ്ങനെ!