വൈവിധ്യങ്ങളുടെ നാടാണ് ഗുജറാത്ത്. എളുപ്പത്തില്‍ കണ്ടുതീര്‍ക്കുവാന്‍ സാധിക്കാത്ത തരത്തിലുള്ള ചരിത്രവും പൈതൃകവും സ്സാകരവും നിറഞ്ഞുനില്‍ക്കുന്നയിടം. മധ്യകാലഘട്ടത്തിന്‍റെ ശേഷിപ്പുകളാണ് ഗുജറാത്തിനെ പ്രസിദ്ധമാക്കിയിരിക്കുന്നത്. സബര്‍മതി നദിയുടെ തീരത്തെ ഗുജറാത്ത് കണ്ടുതീര്‍ക്കുക എന്നത് എളുപ്പമുള്ള ഒരു കാര്യമേയല്ല. കൃഷ്ണന്‍റെ ഈ നാട്ടില്‍ പരിചയപ്പെട്ടിരിക്കേണ്ടതായ നിരവധി ഇടങ്ങളുണ്ട്. ക്ഷേത്രങ്ങളായും ചരിത്രസ്മാരകങ്ങളായും പുരാവസ്തുക്കളായും സംരക്ഷിത ഇടങ്ങളായുമെല്ലാം ആളുകള്‍ സന്ദര്‍ശിക്കുന്ന ഈ കാഴ്ചകളിലേക്ക് മികച്ച ഒരു പാക്കേജുമായി വന്നിരിക്കുകയാണ് ഐആര്‍സിടിസി. കൊച്ചിയില്‍ നിന്നാരംഭിക്കുന്ന ഗുജറാത്ത് സോംനാഥ് ദ്വാരക പാക്കേജിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം
നാലാം ദിവസം
പ്രഭാത ഭക്ഷണത്തിനു ശേഷം ആദ്യം കൃതി മന്ദിര്‍ സന്ദര്‍ശിക്കും. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദേശം എന്ന നിലയിലാണ് പോര്‍ബന്ദര്‍ പ്രസിദ്ധമായിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെയും ഭാര്യ കസ്തൂര്ബാ ഗാന്ധിയുടെയും ഓര്‍മ്മകള്‍ ഉറങ്ങുന്ന സ്ഥലമാണ് കൃതി മന്ദിര്‍. അതിനു ശേഷം സുധമാ മന്ദിര്‍ ആണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കേറിയ നഗരത്തിനു നടുവില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ശ്രീകൃഷ്ണനും അദ്ദേഹത്തിന്റെ സുഹൃത്തായ സുധമുയുടെയും സൗഹൃദത്തി്‍റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിക്കപ്പെട്ടത് ആണെന്നാണ് കരുതപ്പെടുന്നത്. അതിനു ശേഷം യാത്ര ദ്വാരകയിലേക്ക് തുടരും. ഈ ദിവസം രാത്രി ദ്വീരകയിലെത്തി അവിടുത്തെ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യും. രാത്രി താമസവും ഭക്ഷണവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രയുടെ അഞ്ചാമത്തെ ദിവസം രാവിലെ ഭക്ഷണത്തിനു ശേഷം ദ്വാരകധീശ് ക്ഷേത്രത്തിലേക്കാണ് ആദ്യം പോകുന്നത്. ജഗത് മന്ദിർ എന്നറിയപ്പെടുന്ന ദ്വാരകാധീഷ് ക്ഷേത്രം, കൃഷ്ണ ഭഗവാന് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ്. ചാർ ധാമിന്റെ ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഇവിടെ ശ്രീകൃഷ്ണന്റെ കറുത്ത മാർബിൾ വിഗ്രഹം കാണാം. പുരാതന ദ്വാരകാധീശ് ക്ഷേത്രത്തോട് ചേര്‍ത്തു നിര്‍മ്മിച്ചിരിക്കുന്നതാണ് പ്രധാന ക്ഷേത്രം. അതിനു ശേഷം ഇവിടെ നിന്നും നാഗേശ്വർ (ജ്യോതിർലിംഗ്) ക്ഷേത്രം, ഗോപി തലവ്, ബെയ്റ്റ് ദ്വാരക എന്നിവിടങ്ങളും സന്ദര്‍ശിക്കും. ഈ നാലിടങ്ങള്‍ സന്ദര്‍ശിച്ചാല്‍ മാത്രമേ ദ്വാരകാ തീര്‍ത്ഥാടനം പൂര്‍ത്തിയാവുകയുള്ളൂ എന്നാണ് വിശ്വാസം. ബെയ്റ്റ് ദ്വാരകയിലെക്കുള്ള 30 മിനിറ്റ് ബോട്ട് യാത്ര സ്വന്തം ചിലവില്‍ വിശ്വാസികള്‍ നടത്തണം. അതിനു ശേഷം രുക്മിണി ദേവി ക്ഷേത്രത്തിലേക്ക് പോയി ഹോട്ടലിലേക്ക് മടങ്ങുക. അത്താഴവും രാത്രി താമസവും ദ്വാരകയിൽ.
രാവിലെ ഭക്ഷണത്തിനു ശേഷം ഹോട്ടലില്‍ നിന്നു ചെക്ഔട്ട് ചെയ്ത് അഹ്മദാബാദിനു തിരിക്കും. യാത്രയില്‍ ജാംനറിലെ ബാല ഹനുമാന്‍ മന്ദിര്‍ സന്ദര്‍ശിക്കും. റൺമൽ തടാകത്തിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശ്രീരാമൻ, ലക്ഷ്മണൻ, സീതാദേവി, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങളുണ്ട്. പ്രകൃതി ദുരന്തങ്ങളിൽ നിന്നും മറ്റ് പ്രശ്‌നങ്ങളിൽ നിന്നും ഈ ക്ഷേത്രം തങ്ങളെ സംരക്ഷിക്കുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.
ക്ഷേത്രദര്‍ശനത്തിനു ശേഷം നേരെ അഹമ്മഹാബാദിലെത്തി അവിടെ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യും, രാത്രി താമസവും ഭക്ഷണവും ഈ ഹോട്ടലില്‍ തന്നെയാണ്.
യാത്രയുടെ അവസാനദിവസമായ നവംബര്‍ 14ന് രാവിലെ തന്നെ ഹോട്ടലില്‍ നിന്നും ചെക്ഔട്ട് ചെയ്യും. 07:30ന് അഹമ്മദാബാദ് എയർപോർട്ടിൽ എത്തും. 09:30 നാണ് കൊച്ചിയിലേക്കുള്ള വിമാനം. 11.55 ന് കൊച്ചിയിലെത്തും.
യാത്രയില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 46,750/- രൂപ ആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക് 37,700/-രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 36,100/- രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക്31,000/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 29,800/- രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് 22,800/- രൂപയും ആണ് ടിക്കറ്റ് നിരക്ക് ആയി ഈടാക്കുന്നത്.