പ്രകൃതിയൊരുക്കിയിരിക്കുന്ന അത്ഭുതപ്പെടുത്തുന്ന കാഴ്ചകള്‍ കൊണ്ട് അമ്പരപ്പിക്കുന്ന ഇടമാണ് ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയോദ്യാനം. സാധാരണ സഫാരികളില്‍ പ്രിയമുള്ളവരും വന്യജീവി ഫോട്ടോഗ്രഫിയില്‍ താല്പര്യമുള്ളവരും ആണ്. എന്നാല്‍ ഇപ്പോള്‍ ജിം കോര്‍ബറ്റിലേക്ക് പോകുവാന്‍ തയ്യാറെടുക്കുന്നവര്‍ യാത്ര കുറച്ചു നാളത്തേയ്ക്കു കൂടി മാറ്റിവയ്ക്കാം.
മൺസൂൺ കാരണം ജൂൺ 14 മുതൽ നിരവധി സോണുകളിൽ വിനോദസഞ്ചാരികൾക്ക് രാത്രി തങ്ങുന്നത് നിരോധിച്ചുവെന്ന് പാർക്ക് ഡെപ്യൂട്ടി ഡയറക്ടർ നീരജ് ശർമ്മ അറിയിച്ചു. മണ്‍സൂണ്‍ കഴിഞ്ഞ് നവംബർ 15 മുതൽ സർവീസുകൾ പുനരാരംഭിക്കും എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മുന്‍കൂട്ടി ബുക്ക് ചെയ്യാം
നവംബറിൽ നിരോധനം നീക്കിയതിന് ശേഷം സന്ദർശനം ആസൂത്രണം ചെയ്യുന്ന വിനോദസഞ്ചാരികൾക്കായി മുൻകൂർ ബുക്കിംഗ് സെപ്റ്റംബർ പകുതിയോടെ വീണ്ടും ആരംഭിക്കും. താലപര്യമുള്ളവര്‍ക്ക് ഈ സമയം നോക്കി ബുക്ക് ചെയ്യാം.
ഇന്ത്യയിലെ ഏറ്റവും പഴയ ദേശീയോദ്യാനമായ ജിം കോര്‍ബറ്റ് ദേശീയോദ്യാനം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കടുവാ താവളവും ഏറ്റവും വലിയ വന്യജീവി സങ്കേതവും കൂടിയാണ്. 1936 ലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്. ആ സമയത്ത് ഹെയ്ലി നാഷണൽ പാർക്ക് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം എന്നും ഇടക്കാലങ്ങളിൽ പേരുണ്ടായിരുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം രാംരംഗ ദേശീയോദ്യാനമായി ഇത് മാറി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വേട്ടക്കാരിൽ ഒരാളായ ജിം കോർബെറ്റിനോടുള്ള ആദര സൂചകമായി ഇവിടം ജിം കോർബെറ്റ് ദേശീയോദ്യാനമായി മാറുകയായിരുന്നു.