കാലത്തിന്റെ കുത്തൊഴുക്കിലും ചരിത്രത്തിന്റെ ഗതിയിലും മാറിപ്പോകാതെ ഇന്നും വിശ്വാസികളുടെ മനസ്സുകളിലെ പ്രിയപ്പെട്ട ക്ഷേത്രമാണ് മുള്ളുതറ ദേവി ക്ഷേത്രം.
പത്തനംതിട്ട അടൂര്‍ മലമേക്കരയില്‍ വിശ്വാസത്തിന്റെ പ്രഭയുമായി നിലകൊള്ളുന്ന ഈ ദേവി ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കവും പാരമ്പര്യവും കാണാം. പത്തനംതിട്ടയുടെ വിശ്വാസകഥകളില്‍ മാറ്റി നിര്‍ത്തുവാന്‍ കഴിയാത്ത സ്ഥാനമാണ് മുള്ളുതറയില്‍ ഭദ്രാദേവി കരിംകാളി മൂർത്തി ദേവിയ്ക്കുള്ളത്. ക്ഷേത്രത്തിന്റെ അപൂര്‍വ്വതകളും പ്രത്യേകതളും വായിക്കാം
ആപ്പിണ്ടി വിളക്കും ജീവിതഎഴുന്നെളളിപ്പും
വിശ്വാസികള്‍ അര്‍പ്പിക്കുന്ന മറ്റു രണ്ടു വഴിപാടുകളാണ് ആപ്പിണ്ടി വിളക്കും ജീവിതഎഴുന്നെളളിപ്പും. എട്ടോ അല്ലെങ്കില്‍ പതിനാറോ ദിവസം വ്രതമെടുത്ത് അനുഷ്ഠിക്കുന്നചാണ് ആപ്പിണ്ടി വിളക്ക്. ഉത്സവ സമയത്ത്
രാത്രിയിൽ ആണ് ആപ്പിണ്ടി വിളക്കും ജീവിത എഴുന്നള്ളത്തും ഘോഷയാത്ര എഴുന്നെളളിപ്പും ക്ഷേത്രത്തിൽ നടത്തപ്പെടുന്നത്. തകിടും സ്വര്‍ണാഭരണങ്ങളും പട്ടുംകൊണ്ട് അലങ്കരിച്ച തടികൊണ്ടുള്ള കണ്ണാടി ബിംബമാണ് 'ജീവിത'. . അത് രണ്ട് ബ്രാഹ്മണര്‍കൂടി എഴുന്നള്ളിച്ച് ആഘോഷപൂര്‍വം ഭവനങ്ങളിലെല്ലാം പോകും. നാട് ചുറ്റി പറയില് നെല്ലും അരിയും വെച്ച് അവിടങ്ങളില് സ്വീകരിക്കും . ആറാട്ട് കഴിഞ്ഞുതിരിച്ചു ക്ഷേത്രത്തില്‍ ദേവിക്ക് സമര്‍പ്പിക്കും. അപ്പോഴാണ് ആപ്പിണ്ടി വിളക്ക് വഴിപാട് പൂര്‍ത്തിയാകുന്നത്.
വഴിപാടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണ് മുള്ളുതറ ദേവി ക്ഷേത്രം. ഇവിടെ
ഭദ്രാ കാളീ ദേവിക്ക് രക്‌ത പുഷ്‌പാജ്‌ജലി ,താംബൂലം സമർപ്പണവും ,കരിം കാളീ ദേവിക്ക് കുരുതി പുഷ്‌പാജ്‌ജലി, നടകുരുതിയും ഇട് കാളീ ദേവിക്ക്
തെരളി നിവേദ്യം ,വെറ്റ അടുക് സമർപ്പണവും നടത്തും, ഗണപതി ഭഗവാന് നാളികേര സമർപ്പണമാണ് പതിവ്. ,വാസ്‌തു ഭൂമിസംബന്ധമായ ആയ ദോഷത്തിന് മണ്ണും നാളികേരം സമർപ്പിച്ചാല്‍ മതിയെന്നും വിശ്വാസമുണ്ട്.