മുഖവുര ആവശ്യമില്ലാത്ത മൈസൂര്‍ കൊട്ടാരം മൈസൂരിന്റെ പേരിനൊപ്പം നില്ക്കുന്ന. മൈസൂരിന്റെ അടയാളമാണ് മൈസൂര്‍ കൊട്ടാരം. അംബാ വിലാസ് പാലസ് എന്നാണിതിന്റെ യഥാര്‍ഥ പേര്. കാലങ്ങളേളം മൈസൂര്‍ ഭരിച്ചിരുന്ന മൈസൂര്‍ രാജാക്കന്മാരുടെ കൊട്ടാരമായ ഇത് ഇന്ന് ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം സന്ദര്‍ശകരെത്തുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ഏകദേശം 60 ലക്ഷത്തോളം ആളുകളാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ കൊട്ടാരം പല തവണ പൊളിച്ചുപണിയലുകള്ക്കും പുനര്‍നിര്‍മ്മാണത്തിനും വിധേയമായിട്ടുണ്ട്. ഇന്തോ-സാര്‍സനിക് വാസ്തുവിദ്യയില്‍ ഹിന്ദു, മുഗള്‍, രജ്പുത്, ഗോഥിക് ശൈലികളഡ് കൂടി ഇതിലുണ്ട്.
PC:Mamichaelraj
ചാമുണ്ഡേശ്വരിക്ക് അഭിമുഖം മൈസൂര്‍ കൊട്ടാരത്തിന്റെ അവകാശികളായ വോഡയാര്‍ രാജാക്കന്മാര് ചാമുണ്ഡി ദേവിയെയാണ് ആരാധിച്ചിരുന്നത്. അതിനാല്‍ കൊട്ടാരം നിര്‍മ്മിച്ചപ്പോള്‍ ചാമുണ്ഡി ദേവിയുടെ വാസസ്ഥാനമായ ചാമുണ്ഡി കുന്നിമു അഭിമുഖമായി പടിഞ്ഞാറു ദിശയിലേക്കാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത് പ്രൗഢിയും ഗാംഭീര്യവും തന്നെയാണ് മൈസൂര്‍ കൊട്ടാരത്തെ വ്യത്യസ്തമാക്കുന്നത്. ദര്‍ബാര്‍ ഹാളും വലിയ തൂണുകളും ചിത്രപ്പണികളും കൊത്തുപണികളും വൈദ്യുതാലങ്കാരങ്ങളും കോണിപ്പടികളും ഛായാചിത്രങ്ങളുമെല്ലാം മൈസൂര്‍ മഹാകാജാലിന്റെ 750 കിലോ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച സിംഹാസവും ഇവിടെ കാണാം. നിരവധി ക്ഷേത്രങ്ങളും കൊട്ടാരമതില്ക്കെട്ടിനുള്ളില് കാണാം.
PC:Shashank Mehendale
പൈതൃക ഹോട്ടലായി മാറിയ ലളിതാ മഹല്‍ പാലസ് മൈസൂരിലെ അതിമനോഹരമായ മറ്റൊരു കൊട്ടാരമാണ് ചാമുണ്ഡി ഹില്‍സിന്റെ താഴ്വരയില് സ്ഥിതി ചെയ്യുന്ന മൈസൂര്‍ പാലസ്. 1921 ല്‍ നിര്‍മ്മിച്ച ഈ കൊട്ടാരം മൈസൂരിലെ രണ്ടാമത്തെ വലിയ കൊട്ടാരമാണ്. മഹാരാജ നാൽവാടി കൃഷ്ണരാജ വാഡിയാർ നാലാമൻ നിയോഗിച്ച മുംബൈയില്‍ നിന്നുള്ള ആര്‍കിടെക്റ്റായിരുന്ന ഇഡബ്ലു ഫ്രിറ്റ്ച്ലി ആണ് ഇത് രൂപകല്പന ചെയ്ത് നിര്‍മ്മിച്ചത്. അന്നത്തെ വൈസ്രോയിയുടെ പ്രത്യേക താമസത്തിനായിട്ടാണ് ഇത് നിർമ്മിച്ചത്. പിന്നീട് ഇത് മഹാരാജാവിന്റെ യൂറോപ്യൻ അതിഥികളുടെ അതിഥി മന്ദിരമായി ഉപയോഗിച്ചു.
ഈ കൊട്ടാരം നവോത്ഥാന ശൈലിയിലുള്ള വാസ്തുവിദ്യയിൽ നിർമ്മിച്ച ഇത് , ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിന്റെ മാതൃകയിലാണ് ഉള്ളത്. വിശാലമായ ലാൻഡ്സ്കേപ്പ്ഡ് ഗാർഡനുകൾക്കിടയിൽ സജ്ജീകരിച്ചിരിക്കുന്ന രണ്ട് നിലകളുള്ള ഈ ഘടന ഏറെ സവിശേഷമാണ്. 1974 ല്‍ ഇതിനെ പൈതൃക ഹോട്ടലായി മാറ്റി.
PC:Bikashrd
കലയുടെ പ്രദര്‍ശനമായ ജഗന്മോഹന് പാലസ് മൈസുരു നഗരത്തിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ജഗന്മോഹന് പാലസിനെ കലയുടെ പ്രദര്‍ശന കേന്ദ്രം എന്നാണ് വിളിക്കുന്നത്. മഹാരാജാ കൃഷ്ണരാജ വോഡയാര്‍ മൂന്നാമനാണ് ഈ കൊട്ടാരം നിര്‍മ്മിക്കുന്നത്. അംബാ വിലാസ് പാലസ് തീയില്‍പ്പെട്ട് നശിച്ച് അതിന്റെ പുനര്‍നിര്‍മ്മാണം നടന്ന സമയത്ത് രാജകുടുംബങ്ങള്‍ ജഗന്മോഹന് പാലസിലായിരുന്നു വസിച്ചിരുന്നത്.
ഇന്ന് ജഗ്മോഹൻ കൊട്ടാരം ഒരു ആർട്ട് ഗ്യാലറിയിയാക്കി മാറ്റുകയും ജയചാമരാജേന്ദ്ര ആർട്ട് ഗ്യാലറി എന്ന് പേരുനല്കുകയും ചെയ്തു. വോഡിയാര്‍ രാജവംശത്തിന്റേതായ കലാസൃഷ്ടികളും കലാസൃഷ്ടികളും പ്രദർശിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ആർട്ട് ഗാലറികളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.
അതിഗംഭീരമായ കൊത്തുപണികള്‍ നിറഞ്ഞ കൂറ്റന്‍ തടിവാതിലാണ് ഈ കൊട്ടാരത്തിനുള്ളത്. വാതിലുകളിലെ കൊത്തുപണികൾ ദശാവതാരത്തെ ചിത്രീകരിക്കുന്നു.
കൊട്ടാരത്തിന്റെ ചുവരുകളിൽ മൈസൂർ ദസറ ചുവർച്ചിത്രങ്ങളും വോഡയാര്‍ വംശത്തെയും അവരുടെ രാജകീയ ചരിത്രത്തെയും ചിത്രീകരിക്കുന്ന മനോഹരമായ കൊത്തുപണികളും കാണാം.
PC:Shashank Mehendale
ഗവേഷണ കേന്ദ്രമായി മാറിയ ചെലുവാംബ മാന്ഷന് മൈസൂർ-കൃഷ്ണരാജ സാഗർ റോഡിലെ ചേലുവമ്പ മാൻഷൻ നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ്. മൈസൂര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ഈ കൊട്ടാരം , മഹാരാജ കൃഷ്ണരാജ വോഡയാർ നാലാമന്റെ മൂന്നാമത്തെ മകളായ ചേലുവജമ്മനി രാജകുമാരിക്ക് വേണ്ടി 1911 ൽ നിർമ്മിച്ചതാണ്.
മൈസൂരിലെ മറ്റു കൊട്ടാരങ്ങളെപ്പോലെ തന്നെ വിശാലമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.
നിലവിൽ ഇത് സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനമാണ്. പൊതുജനങ്ങൾക്ക് ഇവിടേക്ക് പ്രവേശനം അനുവദിക്കാറില്ല.
PC:Mahendar.jakhar
മ്യൂസിയമായി മാറിയ ജയലക്ഷ്മി വിലാസ് മാന്ഷന് ജയലക്ഷ്മി വിലാസ് 1905 ൽ മഹാരാജ ചാമരാജ വോഡയാർ തന്റെ മൂത്ത മകളായ രാജകുമാരി ജയലക്ഷ്മി അമ്മാനിക്ക് വേണ്ടി നിർമ്മിച്ചതാണ്. ആദ്യത്തെ രാജകുമാരി മാൻഷൻ എന്നാണ് കൊട്ടാരം ആദ്യം അറിയപ്പെട്ടിരുന്നത്
കുക്കരഹള്ളി തടാകത്തിനു പടിഞ്ഞാറ് ഒരു കുന്നിൻ മുകളിലുള്ള വിശാലമായ എസ്റ്റേറ്റിലാണ് കൊട്ടാരമുള്ളത്, . ഇത് ഇപ്പോൾ മൈസൂർ സർവകലാശാലയുടെ ഭാഗമാണ്. കാമ്പസിൽ ബിരുദാനന്തര കേന്ദ്രമായ മാനസഗംഗോത്രി സ്ഥാപിക്കാനായാണ് സര്‍വ്വകലാശാല ഇത് ഏറ്റെടുത്തിരിക്കുന്നത്. കെട്ടിടം വളരെക്കാലമായി അവഗണിക്കപ്പെട്ടിരുന്നതിനാൽ, ഏറ്റെടുക്കുമ്പോൾ അത് കേടായ അവസ്ഥയിലായിരുന്നു. ഇൻഫോസിസ് ഫൗണ്ടേഷൻ സംഭാവന ചെയ്ത 1.17 കോടി രൂപ ചെലവിൽ 2002 മുതൽ 2006 വരെ ഇത് നവീകരിച്ചു.
ആറ് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ കൊട്ടാരത്തില്‍ 125 മുറികളും 300 ജനാലകളും 287 കൊത്തുപണികളുമുണ്ട്. നിലവിൽ മൂന്ന് മ്യൂസിയങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു - ആര്‍ക്കിയോളജി, ഫോക്ലോര് പൊതു മ്യൂസിയം എന്നിവയാണവ.
PC:Pratheep P S
രാജാക്കന്മാരുടെ വേനല്‍ക്കാല വസതിയായിരുന്ന രാജേന്ദ്ര വിലാസ് വോഡയാർ രാജാക്കന്മാരുടെ വേലന്ക്കാല വസതിയായ രാജേന്ദ്ര വിലാസ്
ചാമുണ്ഡി കുന്നിൻ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും . 1000 അടി ഉയരത്തിലുള്ള കൊട്ടാരം മൈസൂര്‍ നഗരത്തിന്റെ മികച്ച കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു. 1920 ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. എന്നാല്‍ 1822 മുതല്‍ ഇവിടെ ഒരു കെട്ടിടം നിലനിന്നിരുന്നു, മഹാരാജ കൃഷ്ണരാജ വാഡിയാർ നാലാമൻ തത്ത്വശാസ്ത്രവും ഇംഗ്ലീഷും പഠിപ്പിച്ചിരുന്ന സ്ഥലത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കൊട്ടാരം 1938-1939 കാലത്ത് നിര്‍മ്മാണം പൂർത്തീകരിച്ചുവെങ്കിലും സാമ്പത്തിക പരിമിതികൾ കാരണം ഇത് ആദ്യം ആസൂത്രണം ചെയ്തതിനേക്കാൾ ചെറുതായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം ഇതൊരു ആഢംബര ഹോട്ടലാക്കി മാറ്റി. രാജസ്ഥാനി വാസ്തുവിദ്യയുടെ സമന്വയത്തോടെ ഇന്തോ-സരസെനിക് ശൈലിയിൽ നിർമ്മിച്ച 25 സ്യൂട്ടുകൾ ഹോട്ടലിൽ ഉണ്ടായിരുന്നു. 1980 കളിലെ തൊഴിൽ പ്രശ്നങ്ങൾ കാരണം ഇത് അടച്ചു. കൊട്ടാരത്തിന്റെ നവീകരണം 2004 ൽ ആരംഭിച്ചെങ്കിലും അത് പൂർത്തിയായില്ല. നിലവിൽ, കൊട്ടാരം അവഗണിക്കപ്പെട്ട അവസ്ഥയിലാണ്
PC:Ashath11111
പ്രകൃതി സൗഹൃദ പൈതൃക ഹോട്ടലായ ചിത്തരഞ്ജന് പാലസ് വോഡയാർ രാജവംശത്തിലെ രാജകുമാരിമാരിൽ ഒരാള്‍ക്കു വേണ്ടി മൈസൂര്‍ മഹാരാജാവാണ് ചിത്തരഞ്ജൻ കൊട്ടാരം നിർമ്മിച്ചത്. 1916 ൽ നിർമ്മിച്ച ഇത് മൈസൂരിലെ ഒരു കുടുംബത്തിന് വില്‍ക്കുകയും , അവർ അത് ഒരു ഫിലിം കമ്പനിയുടെ ആസ്ഥാനമായ പ്രശസ്ത പ്രീമിയർ സ്റ്റുഡിയോയാക്കി മാറ്റുകയും ചെയ്തു. ജനപ്രിയ ടിവി സീരിയലായ ‘ദി സ്വോര്‍ഡ് ഓഫ് ടിപ്പു സുൽത്താൻ' ഉൾപ്പെടെ നിരവധി സിനിമകളും ടിവി ഷോകളും സ്റ്റുഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് സ്റ്റുഡിയോ അടച്ചു. ഇപ്പോൾ കൊട്ടാരം പരിസ്ഥിതി സൗഹൃദ പൈതൃക ഹോട്ടലാക്കി മാറ്റി. ഇതിന്റെ 31 മുറികൾ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നു, കൂടാതെ എയർ കണ്ടീഷനിംഗോ ടെലിവിഷനുകളോ ഇല്ല. ഹോട്ടൽ അതിന്റെ എല്ലാ ലാഭവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് സംഭാവന ചെയ്യുന്നു.
PC:Hiranmay
ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദേവാലയം, പക്ഷേ ഇവിടെ പോയി പ്രാര്‍ത്ഥിക്കാന്‍ സാധിക്കില്ല!!
കടല്‍കടന്നു വിദേശികളെത്തുന്നതു ഈ അത്ഭുതങ്ങള്‍ കാണാനാണത്രെ!
ഏതു തരത്തിലുള്ള സഞ്ചാരിയാണെങ്കിലും ബാഗില്‍ വേണം ഈ സാധനങ്ങള്‍
അതിവേഗം മുങ്ങിത്താഴുന്ന നഗരങ്ങള്‍ ഇവയാണ്, സൂക്ഷിച്ചില്ലെങ്കില്‍ കാണില്ല!