ഇന്ത്യയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രശസ്തമാണ് വേളാങ്കണ്ണി പള്ളി. തമിഴ്നാട്ടിലെ നാഗപട്ടണത്തിന് കിഴക്കായാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതുന്ന ഈ ദേവാലയം ബംഗൾ ഉൾക്കടലിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.
ഈ ക്രിസ്മസ് അവധിക്കാലത്ത് സന്ദർശിക്കാൻ, നിരവധി അത്ഭുതങ്ങൾ നടന്നിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ദേവലയം തന്നെ തിരഞ്ഞെടുക്കാം.
ഐതിഹ്യങ്ങൾ
സാധാരണ ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തി പറയാറുള്ള ചില ഐതിഹ്യങ്ങൾ ഈ ദേവാലയവുമായി ബന്ധപ്പെട്ടും പറയപ്പെടുന്നുണ്ട്. കന്യാമറിയം തന്റെ പുത്രനായ യേശുവിന്റെ ദാഹം അകറ്റാനായി ഒരു ആട്ടിടയനോട് അല്‍പ്പം പാല് ചോദിച്ചതായി പറയപ്പെടുന്നു. ഈ സംഭവത്തിന്റെ ഓര്‍മ്മയ്ക്കായി ഇവിടെ ഒരു ചാപ്പല്‍ നിര്‍മ്മിച്ചിട്ടുണ്ട്.
മറ്റൊരു അത്ഭുതം
പതിനേഴാം നൂറ്റാണ്ടില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച് ഒരു പോര്‍ച്ചുഗീസ് കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ടു. തങ്ങള്‍ സുരക്ഷിതമായ കരയില്‍ എത്തിയാല്‍ എത്തുന്ന സ്ഥലത്ത് കന്യാമറിയത്തിന് ഒരു പള്ളി നിര്‍മ്മിക്കാമെന്ന് കപ്പിലില്‍ ഉണ്ടായിരുന്നവര്‍ നേര്‍ന്നു. തുടര്‍ന്ന് കൊടുങ്കാറ്റ് ശമിക്കുകയും കപ്പല്‍ വേളാങ്കണ്ണി തീരത്ത് അടുക്കുകയും ചെയ്തു. കന്യാമറിയത്തിന്റെ ജന്മനാളായ സെപ്റ്റംബര്‍ എട്ടിനാണ് പോര്‍ച്ചുഗീസ് കപ്പല്‍ സുരക്ഷിതമായി തീരത്തെത്തിയത്. തങ്ങളുടെ നേർച്ച പൂര്‍ത്തിയാക്കുന്നതിനായി നാവികര്‍ അവിടെ ഉണ്ടായിരുന്ന പള്ളി പുതുക്കിപ്പണിതെന്നാണ് വിശ്വാസം. ഇതുകൂടാതെ നിരവധി അത്ഭുത പ്രവർത്തനങ്ങൾ വേളങ്കണ്ണിയുമായി ബന്ധപ്പെടുത്തി പറഞ്ഞുകേൾക്കുന്നു.
വേളാങ്കണ്ണിയേക്കുറിച്ച് കൂടുതൽ അറിയാം...