കാത്തിരുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആരംഭിക്കുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. തലസ്ഥാന നഗരി അതിന്റെ അവസാനവട്ട ഒരുക്കങ്ങളിലേക്ക് കടന്നു. കൊവിഡ് കാലമായതിനാല്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ കാണികളുടെ തിരക്കും ബഹളങ്ങളും കുറവാമെങ്കിലും ആഘോഷങ്ങളെ അതൊട്ടുംതന്നെ ബാധിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി സമയമടക്കമുള്ള കാര്യങ്ങളില്‍ വ്യത്യാസമുണ്ട് ഈ വര്‍ഷം. ഇതാ 2022 റിപ്പബ്ലിക് ദിനാഘോഷത്തിലെ പ്രധാന മാറ്റങ്ങളെക്കുറിച്ച് വിശദമായി വായിക്കാം.
വിദേശ മുഖ്യാതിഥി ഇല്ല
തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി വിദേശ പ്രമുഖർ ഇല്ലാതെയിരിക്കുന്നത്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണിത്. 1950 ജനുവരി 26 ന് നടന്ന ആദ്യ പരേഡിൽ ഇന്തോനേഷ്യ പ്രസിഡന്റ് ഡോ. സുകർനോയെ അതിഥിയായി ക്ഷണിച്ചു. 1955 ൽ രജ്പഥില്‍ ആദ്യത്തെ പരേഡ് നടന്നപ്പോൾ പാകിസ്ഥാൻ ഗവർണർ ജനറലായ മാലിക് ഗുലാം മുഹമ്മദ് ആയിരുന്നു മുഖ്യാതിഥി.
PC:Press Information Bureau
സ്വാതന്ത്ര്യത്തിന്‍റെ 75-ാം വര്‍ഷത്തിലെ റിപ്പബ്ലിക് ദിനം
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ പ്രത്യേകതകള്‍ ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ കാണുവാന്‍ സാധിക്കും. ആസാദി കാ അമൃത് മഹോത്സവമായി ചേര്‍ന്നാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
PC: Matthew T Rader
ചടങ്ങിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന പരമ്പരാഗത ഫ്ലൈ-പാസ്റ്റിൽ പങ്കെടുക്കാൻ 75 വിമാനങ്ങൾ സജ്ജമാണ്. വിന്റേജ് കൂടാതെ റഫാൽ, സുഖോയ്, ജാഗ്വാർ, എംഐ-17, സാരംഗ്, അപ്പാച്ചെ, ഡക്കോട്ട തുടങ്ങിയ ആധുനിക വിമാനങ്ങളും പ്രദർശിപ്പിക്കും. ഈ വിമാനങ്ങൾ/ഹെലികോപ്റ്ററുകൾ വഴി 15 വ്യത്യസ്ത രൂപങ്ങൾക്ക് ഫ്ലൈ-പാസ്റ്റ് സാക്ഷ്യം വഹിക്കും