വിവാഹം കഴിഞ്ഞിട്ടും മക്കളിലാതെ വിഷമിക്കുന്ന ദമ്പ തികളുടെ അഭയ കേന്ദ്രമാ ണ് ദൊഡ്ഡമളൂർ. കർണാടകയിലെ രാമനഗര ജില്ലയിലെ ചെന്നപട്ടണ താലൂ ക്കിലെ ചെറിയ ഒരു ഗ്രാമമാണ് ദൊഡ്ഡമളൂർ.ദൊഡ്ഡമളൂരിലെ അംബേഗ ളു നവനീത കൃഷ്ണ ക്ഷേ ത്രത്തിലാണ് സന്താന സൗഭാഗ്യം തേടി കേരളത്തിൽ നിന്ന് പോലും ദമ്പതിമാർ എത്തിച്ചേരുന്നത്. ഈ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിച്ച് മക്കളുണ്ടായൽ ദമ്പതിമാർ ഇവിടെ വന്ന് തൊട്ടിൽ കെട്ടുന്ന ആചാ രമുണ്ട്.നവനീത കൃഷ്ണ ക്ഷേത്രത്തിന് മുന്നിലുള്ള മരത്തിൽ കെട്ടി യിട്ടിരിക്കുന്ന തൊട്ടി ലുകൾ തന്നെയാണ് നവനീത കൃഷ്ണൻ എന്ന മുട്ടിൽ ഇഴയുന്ന ഉണ്ണിക്കണ്ണൻ നൽകിയിട്ടുള്ള അനുഗ്രഹങ്ങൾക്കുള്ള തെളിവുകൾ.പുത്ര ദോഷത്തിനും ശയന ദോഷത്തിനും പരിഹാരം തേടി നിരവധി ദമ്പതികൾ ഇവിടെ എത്താറുണ്ട്.നിങ്ങൾക്കോ നിങ്ങൾക്ക് പരിചയത്തിലുള്ള ദമ്പതികൾക്കോ മക്കളിലെങ്കിൽ സന്താന സൗഭാഗ്യത്തിനായി ഈ ക്ഷേത്രത്തിൽ സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ വിശദമായി വായിക്കാം കർണ്ണാടകയിലെ രാമനഗര ജില്ലയിലെ ചെന്നപ്പട്ടണ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് ദൊഡ്ഡമള്ളൂർ, മള്ളൂർ എന്നും ഈ ഗ്രാമം അറിയപ്പെടുന്നുണ്ട്. കണ്വാ നദിയുടെ തീരത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്Photo Courtesy: Paneendragautham ക്ഷേത്രങ്ങളാണ് മള്ളൂർ ഗ്രാമത്തെ മലയാളികൾക്കിടയിൽ പ്രശസ്തമാക്കുന്നത്. ശ്രീ രാമപ്രമേയ സ്വാമി ക്ഷേത്രം, അര വിന്ദവല്ലി, അംബേഗ ളു നവനീത കൃഷ്ണ എന്നീ ക്ഷേത്രങ്ങളാണ് ഈ ഗ്രാമത്തെ പ്രശസ്തമാക്കുന്നത്.Photo Courtesy: Brunda Nagaraj ബാംഗ്ലൂർ മൈസൂർ റോഡിലെ ചെന്ന പ ട്ടണയിൽ നിന്ന് 3 കിലോമീറ്റർ അകലെ യായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്ന് 60 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.Photo Courtesy: Brunda Nagaraj മുട്ടി ൽ ഇഴയുന്ന ഉണ്ണിക്കണ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന അമ്പേഗൽ കൃഷ്ണ ക്ഷേത്രത്തിലാണ് നവദമ്പതിമാർ സന്താന സൗഭാഗ്യം തേടി എത്തുന്നത്. അപ്രമേയ സ്വാമി ക്ഷേത്ര സമുച്ഛയ ത്തിലാണ് ഈ ചെറിയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.Photo Courtesy: Brunda Nagaraj ആന്ധ്രപ്രദേശിലെ ഗോദവരി നദിയുടെ തീരത്ത് സ്ഥിതി ചെയ്തിരുന്ന ഭദ്രാചലത്തിൽ താമസി ച്ചിരുന്ന ധനികയായ തായമ്മ സ്ത്രീയുടെ കാഴ്ച ശക്തിപെട്ടന്ന് നഷ്ടമായി. അതിൽ വിഷമിച്ചിരുന്ന സ്ത്രീക്ക് ഉണ്ണിക്കണ്ണന്റെ ദർശനമുണ്ടായി. Photo Courtesy: Brunda Nagaraj ദൊഡ്ഡമള്ളൂരിൽ എത്തി ത ന്നെ സേവി ച്ചാൽ കാഴ്ച ശക്തി തിരിച്ച് ലഭിക്കുമെ ന്നായിരുന്നു ഉണ്ണിക്കണ്ണൻ പറഞ്ഞത്. അങ്ങനെ അവർ ദൊഡ്ഡമള്ളൂർ എന്ന സ്ഥലം അന്വേക്ഷിച്ച് കണ്ടു പിടിച്ചു.Photo Courtesy: Brunda Nagaraj ദൊഡ്ഡമള്ളൂരിൽ എത്തിയ ആ സ്ത്രീ ദിവസം മുഴുവൻ ഉണ്ണിക്കണ്ണന്റെ മുന്നിൽ വന്ന് നിന്ന് പ്രാർത്ഥിക്കാൻ ആരംഭിച്ചു. അ ങ്ങനെ ആ സ്ത്രീക്ക് കാ ഴ്ച ശക്തി ഉണ്ടായി. അതേ തുടർന്ന് ധനികയായ ആ സ്ത്രീ ഉണ്ണികൃഷ്ണനെ സേവിച്ച് അവിടെ തന്നെ കഴി ഞ്ഞു കൂടി. ഈ സ്ത്രീയാണ് ക്ഷേത്രത്തിൽ ചില നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.Photo Courtesy: Brunda Nagaraj ഏകദേശം നൂ റ്റി മുപ്പ ത് വർഷങ്ങൾക്ക് മുൻപ് മൈസൂർ രാജക്കന്മാരുടെ ഭരണകാലത്ത് നടന്നതായി പറയുന്ന ഒരു കഥ കൂടി ഈ ക്ഷേത്ര ത്തേക്കുറിച്ച് പ്രചരിക്കുന്നുണ്ട്. ഒരിക്കൽ ദൊഡ്ഡമള്ളൂർ ക്ഷേ ത്രം സന്ദർശിച്ച മൈസൂർ മഹാരാജാവ് അവിടുത്തെ കൃഷ്ണന്റെ ആർച്ച വിഗ്രഹത്തിൽ ആകൃഷ്ടനായി.Photo Courtesy: Brunda Nagaraj രാജാവ് തിരികെ കൊട്ടാരത്തിലേക്ക് പോയപ്പോൾ ആ വി ഗ്രഹവും കൊണ്ടുപോയി അന്ന് രാത്രി കൃഷ്ണ ഭഗവാൻ രാജാവിന് സ്വപ്ന ദർശനം നൽകി വിഗ്രഹം ക്ഷേത്രത്തി ൽ തിരികെ കൊണ്ട് വയ്ക്കാൻ അറിയിച്ചു.Photo Courtesy: Brunda Nagaraj എന്നാൽ രാജാവ് ഇത് ചെവികൊണ്ടില്ലാ. അതി ന്റെ പരിണത ഫലമാണത്രേ മുൻപുണ്ടായിരുന്ന മൈസൂർ കൊട്ടാരത്തിന് തീ പിടിച്ചത്. അങ്ങനെ രാജാവ് വിഗ്രഹം ക്ഷേത്രത്തിൽ തിരികെ കൊണ്ടു വച്ചു എന്നാണ് കഥ.Photo Courtesy: Brunda Nagaraj മള്ളൂർ എന്ന സ്ഥലത്തിന് ആ പേര് ലഭിച്ചതിന് പിന്നിൽ രസകരമായ ഒരു ഐതിഹ്യം പ്രചരിക്കുന്നുണ്ട്. ഒരിക്കൽ ശാരംഗധരൻ എന്ന രാജാവ് തന്റെ ശത്രു ക്കളുടെ അവയവങ്ങൾ വിച്ഛേ ദിച്ച് സമീപത്തെ നദിയിലേക്ക് എറിഞ്ഞു.Photo Courtesy: Brunda Nagaraj അവയവം വിച്ഛേദിക്കപ്പെട്ടവ ർ ഭാഗവത നാമം ഉറക്കെ ഉച്ചരി ച്ചു കൊണ്ട് ക്ഷേത്രത്തിന് സമീപത്തേക്ക് നീങ്ങി. ക്ഷേത്രത്തി ൽ ദിവ്യ ജ്യോതി ദർശനം നട ത്തിയ അവരി ൽ ദൈവം പ്രാസാദിച്ചു. അവയഭം ഗം വന്ന അവരുടെ ശരീ ര ത്തിൽ അവയങ്ങൾ വീണ്ടും മു ളച്ചു.Photo Courtesy: Brunda Nagaraj മുളച്ചത് എന്ന വാക്കിന്റെ തമിഴ് വാക്കായ മുളയ്ത്തത് എന്ന വാക്കിൽ നിന്ന് മുളൈത്തൂരും പിന്നെ മു ള്ളൂരുമായി മാറിയെന്നാണ് ഐതിഹ്യം പറയുന്നത്.Photo Courtesy: Brunda Nagaraj കണ്വമഹർഷിയും ക പിള മഹർഷിയും അപ്രമേയനെ പൂജി ച്ച് ഇപ്പോഴും ഈ ക്ഷേത്രത്തിൽ കഴിയുന്നുണ്ടെന്ന ഒ രു വിശ്വാസം നില നിൽക്കുന്നുണ്ട്.Photo Courtesy: Brunda Nagaraj ദക്ഷിണ അയോധ്യ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. വനവാസ കാലത്ത് ശ്രീ രാമൻ ഈ ക്ഷേത്രത്തിൽ എത്തി പൂജ നടത്തിയിരുന്നു എന്ന വിശ്വാസത്തിലാണ് ദക്ഷിണ അയോധ്യ എന്ന് ഈ സ്ഥലം അറിയപ്പെടുന്നത്. അപ്രമേയ ക്ഷേ ത്രം ശ്രീ രാമാപ്രമേയ ക്ഷേത്രം എന്ന് അറിയപ്പെടാനുള്ള കാരണവും ഇതാണ്.Photo Courtesy: Brunda Nagaraj ചതുർവേദ മംഗള പുര എന്നും ഈ സ്ഥ ലം അറിയപ്പെടുന്നുണ്ട്. ചതുർവേദങ്ങളിൽ പാണ്ഡിത്യം നേടിയവർ താമസിച്ചിരുന്ന സ്ഥലമായതിനാലാണ് ചതുർവേദ മംഗള പുര എന്ന് ഈ സ്ഥലം അറിയപ്പെടാൻ കാരണംPhoto Courtesy: Brunda Nagaraj വേദങ്ങളിൽ അറിവ് നേടാൻ ആഗ്രഹിക്കുന്നവർ എത്തിച്ചേർന്നിരുന്ന സ്ഥലമായ തിനാൽ ജ്ഞാന മണ്ഡപ ക്ഷേത്രം എന്നും ഈ സ്ഥലം അറിയപ്പെട്ടിരുന്നു.Photo Courtesy: Brunda Nagaraj ചോള രാജാവായിരുന്ന രാജേന്ദ്ര സിംഹന്റെ സാമ്രാജ്യ ത്തിന്റെ തലസ്ഥാനമായിരുന്നു മള്ളൂർ. രാജേന്ദ്ര സിംഹ നഗരി എന്നായിരുന്നു ഈ സ്ഥലം അറിയപ്പെട്ടിരുന്നത്.Photo Courtesy: Brunda Nagaraj 3000 വർഷത്തെ പഴക്കമു ള്ള ക്ഷേത്രമായിട്ടാണ് പല ചരിത്രകാ രന്മാരും ഈ ക്ഷേത്രത്തെ വിലയിരു ത്തുന്നത്. ചരിത്ര രേഖകൾ പരിശോ ധിച്ചാൽ 1500 വർ ഷത്തിൽ കുറയാത്ത പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് കാണാം.Photo Courtesy: Brunda Nagaraj