യാത്രകളെ സ്നേഹിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് അതിതീവ്രമായി ആഗ്രഹിക്കുന്ന ഒരൊറ്റ ഇടമേയുള്ളൂ. അത് ലക്ഷദ്വീപാണ്. പവിഴപ്പുറ്റുകൾ നിറഞ്ഞ കടലും നീല വെള്ളവും മനോഹരമായ കാഴ്ചകളും ഒക്കെയായി സഞ്ചാരികളുടെ മനസ്സിലോട്ടങ്ങ് ഇടിച്ചു കയറിയ ലക്ഷദ്വീപിലെത്തുക എന്നു പറയുന്നത് അത്ര എളുപ്പമല്ല. പ്രത്യേക അനുമതിയ്ക്കായി അപേക്ഷ സമർപ്പിക്കുന്നതു മുതൽ അവിടേക്കുള്ള കപ്പിലിന്റെ ടിക്കറ്റ് ലഭ്യതയും യാത്രയും താമസവും ഒക്കെ ഓരോ ചടങ്ങു തന്നെയാണ്. എന്നാൽ ഒന്നെത്തിക്കിട്ടാൽ ലഭിക്കുന്ന സന്തോഷം ഓർക്കുമ്പോൾ ഇതൊന്നും ഒരു പണിയായി തോന്നുകയേ ഇല്ല. എല്ലാം ഒകെ ആയാൽ അങ്ങ് പോയേക്കാം എന്നു വിചാരിച്ചാലും തെറ്റി. ബാഗും എടുത്ത് പുറപ്പെടുക എന്നതിലുപരിയായി അവിടേക്കു പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. ഇവിടെ ശരിയെന്നു തോന്നുന്ന പലകാര്യങ്ങളും അവിടെ ശിക്ഷ വരെ ലഭിക്കാവുന്ന തെറ്റുകളാണെന്ന് ഓർക്കാം. ലക്ഷദ്വീപ് യാത്രയിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും ചെയ്യാൻ അനുമതിയുള്ള കാര്യങ്ങളും പരിചയപ്പെടാം...
പെര്‍മിഷന്‍ ലക്ഷദ്വീപിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുന്നതിന്റെ ആദ്യപടി അവിടെ എത്താനുള്ള പെര്‍മിഷന്‍ ലഭിക്കുക എന്നതാണ്. മൂന്നു വഴികളാണ് ലക്ഷദീപ് പെര്‍മിഷന്‍ ലഭിക്കാന്‍ ഉള്ളത്.
കയ്യില്‍ ഇഷ്ടംപോലെ കാശുള്ളവര്‍ മാത്രം നോക്കുന്ന വഴിയാണ് ലക്ഷദ്വീപ് ഗവണ്‍മെന്റിന്റെ പാക്കേജ് ടൂര്‍. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ എറണാകുളം വില്ലിങ്ടണ്‍ ഐലന്റിലുള്ള ലക്ഷദ്വീപ് ഓഫിസില്‍ എത്തിയാല്‍ മതി. www.lakshadweeptourism.com/tourpackages.html ല്‍ വിശദവിവരങ്ങള്‍ ലഭിക്കും.
പ്രൈവറ്റ് ടൂര്‍ പാക്കേജ്
ഗവണ്‍മെന്റ് പാക്കേജില്‍ പോകാന്‍ പറ്റാത്തവര്‍ക്ക് പ്രൈവറ്റ് ടൂര്‍ പാക്കേജ് തിരഞ്ഞെടുക്കാം. ഗവണ്‍മെന്റ് പാക്കേജിലെ നിരക്കിലും കുറഞ്ഞ നിരക്കില്‍ പ്രൈവറ്റ് പാക്കേജുകള്‍ ലഭ്യമാണ്. ഗവണ്‍മെന്റ് അംഗീകൃത പ്രൈവറ്റ് ഏജന്‍സികള്‍ ഇക്കാര്യത്തില്‍ സഹായിക്കും.
മുകളില്‍ പറഞ്ഞ രണ്ടു വഴികളും പറ്റാത്തവര്‍ക്ക് ഉള്ളതാണ് സ്‌പോണ്‍സര്‍ഷിപ്പ്. ലക്ഷദ്വീപിലുള്ള ആരെയെങ്കിലും കൊണ്ട് അവിടുന്ന പെര്‍മിഷന്‍ എടുപ്പിക്കലാണ് ഇവിടുത്തെ കടമ്പ. ദ്വീപിലെ യാത്രക്കാര്‍ അവിടേക്ക് വരാനുദ്ദേശിക്കുന്ന ആളിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുക്കുന്ന രീതിയാണിത്. സ്‌പോണ്‍സര്‍ഷിപ്പ് എന്നറിയപ്പെടുന്ന ഈ അനുമതി രണ്ടു തരത്തിലാണുള്ളത്.
ഈ രീതിയില്‍ 15 ദിവസത്തെ പെര്‍മിഷനാണ് സഞ്ചാരിക്ക് ലഭിക്കുക. ഇതില്‍ പ്രത്യേകിച്ച് നിയമങ്ങള്‍ ഇല്ല. എങ്കിലും അനുമതി ലഭിക്കാന്‍ ചില നിയന്ത്രണങ്ങളുണ്ട്. ദ്വീപില്‍ നിങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാല്‍ തയ്യാറാകുന്ന ആള്‍ അവിടെ ജില്ലാ പഞ്ചായത്തില്‍ പോയി ഫോം കൊടുക്കുകയാണ് ആദ്യ പടി. പേരും തിരിച്ചറിയല്‍ രേഖയും ഫോട്ടോയും ചലാന്‍ കാശും ഇവിടെ കൊടുക്കണം. എന്നാല്‍ ഇവിടെ അനുമതി ലഭിക്കും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. മാത്രമല്ലയാത്രയുടെ തിയതി നമുക്ക് തിരഞ്ഞെടുക്കാന്‍ സാധിക്കില്ല എന്നതും ഇതിലെ പോരായ്മയാണ്. ഫോം കൊടുത്തതിനു ശേഷം ഒരുമാസം കഴിഞ്ഞുള്ള ഡേറ്റാണ് സന്ദര്‍ശനത്തിനായി നല്കുക.
പതിനഞ്ച് ദിവസത്തെ അനുമതി ലഭിക്കാന്‍ ഉള്ള കടമ്പകള്‍ പോലെതന്നെയാണ് ആറുമാസത്തെ പെര്‍മിഷനും ഉള്ളത്. ഇവിടെയും ഒരു ലക്ഷദ്വീപ് സ്വദേശി നമ്മളെ സ്‌പോണ്‍സര്‍ ചെയ്യേണ്ടി വരും. എന്നാല്‍ ഇത് സാധാരണയായി ദ്വീപില്‍ ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഉള്ളതാണ്.
വിമാനയാത്രയെ അപേക്ഷിച്ച് യാത്രാ ചെലവ് കുറവാണെങ്കിലും സമയം അധികമെടുക്കും കപ്പല്‍ യാത്രയില്‍. നേരിട്ടുള്ള കപ്പല്‍ ആണെങ്കില്‍ 16 മുതല്‍ 18 മണിക്കൂര്‍ വരെ യാത്രയ്‌ക്കെടുക്കും. അഞ്ഞൂറ് രൂപ മുതലാണ് ചാര്‍ജ്. കൊച്ചി, മംഗലാപുരം, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കപ്പലുകളുള്ളത്.
PC: Shafeeq Thamarassery
വിമാനമാര്‍ഗ്ഗം
കൊച്ചിയില്‍ നിന്നും ആഴ്ചയില്‍ ആറു ദിവസം ലക്ഷദ്വീപിലേക്ക് വിമാന സര്‍വ്വീസ് ലഭ്യമാണ്. എയര്‍ ഇന്ത്യയാണ് സര്‍വ്വീസ് നടത്തുന്നത്. ഒന്നര മണിക്കൂര്‍ സമയം മാത്രമേ കൊച്ചിയില്‍ നിന്നും അഗത്തിയിലെത്താന്‍ വേണ്ടി വരൂ. ഇവിടുത്തെ 11 ദ്വീപുകളില്‍ അഗത്തിയില്‍ മാത്രമാണ് എയര്‍പോര്‍ട്ട് ഉള്ളത്.