അഗസ്ത്യാർകൂടം പ്രകൃതിയുടെ മടിത്തട്ടിലൂടെ നടത്തുന്ന ട്രക്കിങ്ങുകളിൽ ഇന്നേറ്റവും പ്രയാസമുള്ള യാത്രകളിലൊന്നാണ് അഗസ്ത്യാർകൂടം ട്രക്കിങ്ങ്. കേരളത്തിലെ രണ്ടാമത്തെ വലുപ്പമേറിയ കൊടുമുടി സഞ്ചാരികൾ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കണം എന്നാഗ്രഹിക്കുന്ന ഇടങ്ങളിലൊന്നാണ്. നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നുമെല്ലാം അകന്ന് കാടിന്‍റെ കാണാക്കാഴ്ചകൾ തേടി കുന്നും മലയും കയറിയിറങ്ങി സപ്തര്‍ഷികളിലൊരാളായ അഗസ്ത്യമുനിയുടെ വാസസ്ഥലത്തേക്കുള്ള യാത്ര ഒരേ സമയം അപകടകാരിയും അതേസമയം കൗതുകകരവുമാണ്.
പശ്ചിമഘട്ടത്തിലെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യമാണ് തിരുവനന്തപുരത്തെ നെയ്യാർ വന്യജീവി സങ്കേത്തോട് ചേർന്നു കിടക്കുന്ന അഗസ്ത്യാർകൂടത്തിലുള്ളത്. ഏതു രോഗവും സുഖപ്പെടുത്തുന്ന അത്യപൂർവ്വങ്ങളായ ഔഷധ ചെടികളും ഇനിയും പേരുപോലുമില്ലാത്ത സസ്യങ്ങളും പെട്ടന്നു തന്നെ മാറിക്കൊണ്ടിരിക്കുന്ന ഭൂ പ്രകൃതിയും ഒക്കെ അഗസ്ത്യാർകൂടത്തിന്‍റെ പ്രത്യേകതകളാണ്.
വർഷത്തിലൊരിക്കൽ മാത്രം വർഷത്തിൽ ഒരു സീസണിൽ മാത്രമാണ് അഗസ്ത്യാർകൂടം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്നത്. മകരം ഒന്നിനു തുടങ്ങി ശിവരാത്രി വരെ നീളുന്നതാണ് ഇവിടുത്തെ ട്രക്കിങ്ങ് സീസൺ. 2020 ൽ ജനുവരി 14 മുതൽ ഫെബ്രുവരി 18 വരെയാണ് യാത്രാ സീസൺ. ഒരു ദിവസം നൂറ് പേർക്കു മാത്രമാണ് പ്രവേശനം.
14 വയസ്സിനു മുകളിലുള്ള ആര്‍ക്കും 2018 വരെ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഇടമായിരുന്നു അഗസ്ത്യാർകൂടം. വർഷങ്ങൾ നീണ്ടു നിന്ന വിവിധ സംഘടനകളുടെ നിയമ പോരാട്ടത്തിനു ശേഷം 2019ലാണ് അഗസ്ത്യാർകൂടത്തിൽ ആദ്യമായി സ്ത്രീകൾ പ്രവേശിക്കുന്നത്. അന്നു മുതൽ ലിംഗവ്യത്യാസമില്ലാതെ സ്ത്രീകൾക്കും ഇവിടെ പ്രവേശിക്കാം.
14 വയസ്സിനു മുകളിൽ പ്രായമുള്ള ആരോഗ്യമുള്ള, യാത്ര പൂർത്തിയാക്കുവാൻ സാധിക്കും എന്നു വിശ്വാസമുള്ള, ആർക്കും അഗസ്ത്യാർകൂടം ട്രക്കിങ്ങ് പാസിനു അപേക്ഷിക്കാം.
ബോണാക്കാട് നിന്നും അഗസ്ത്യാർകൂടം മലമുകളിലേക്കുള്ള 28 കിലോമീറ്റർ ദൂരമുള്ള യാത്ര ഏറ്റവും ബുദ്ധിമുട്ടേറിയ യാത്രകളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ടു മുതൽ മൂന്നു ദിവസം വരെ ആരോഗ്യവും കാലാവസ്ഥയും ഒക്കെ പരിഗണിച്ച് രണ്ടു മുതൽ മൂന്നു ദിവസം വരെ യാത്ര പൂർത്തിയാക്കുവാൻ വേണ്ടി വരും.
തിരുവനന്തപുരത്തു നിന്നും 60 കിലോമീറ്റർ അകലെയുള്ള ബോണാക്കാട് ഫോറസ്റ്റ് ഓഫീസിൽ നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും ബേസ് ക്യാംപായ അതിരുമലയിലേക്കാണ് ആദ്യ യാത്ര. ബോണാക്കാടു നിന്നും 15 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. ഒരു പകൽ മുഴുവനെടുത്തും അല്ലെങ്കിൽ മണിക്കൂറുകൾ കൊണ്ടും ആരോഗ്യ സ്ഥിതിയനുസരിച്ച് ഈ യാത്ര പൂർത്തിയാക്കാം.
ഒന്നാം ദിനം മൂന്നു ദിവസം കൊണ്ട് പൂർത്തിയാക്കുവാൻ പറ്റുന്ന രീതിയിൽ അഗസ്ത്യാർകൂടം ട്രക്കിങ്ങ് പ്ലാൻ ചെയ്യാം.
തിരുവനന്തപുരത്തു നിന്നും രാവിലെ ഏഴു മണിയോടെ ബോണാക്കാട് എത്തിച്ചേരാം. ഫോറസ്റ്റ് ഓഫീസിൽ നിന്നും ട്രക്കിങ്ങ് പാസും ഭക്ഷണ കൂപ്പണും കൈപ്പറ്റണം. അതിനു ശേഷം അതിരുമലയിലേക്കുള്ള യാത്ര ഏകദേശം എട്ടുമണിയോടുകൂടി ആരംഭിക്കാം. അത്യാവശ്യം വിശ്രമമെടുത്തുള്ള യാത്ര രണ്ടു മണിയോടു കൂടിയ അതിരുമല ക്യാംപിലെത്തും. കുറച്ചു സമയം വിശ്രമിക്കാം. ശേഷം ഫോറസ്റ്റ് ഓഫീസിൽ നിന്നും ലഭിച്ച കൂപ്പൺ ഉപയോഗിച്ച് ഉച്ചഭക്ഷണം കഴിക്കാം.രാവിലെ 6.30 മുതൽ രാത്രി 8.30 വരെയാണ് കാന്‍റീൻ പ്രവർത്തന സമയം.
ഇനിയുള്ള സമയം അതിരുമലയിലെ കാഴ്ചകൾ കാണാം. അധിക ദൂരം യാത്ര ചെയ്യാതിരിക്കുക. ഒറ്റയ്ക്ക് അകലേക്ക് യാത്ര ചെയ്യാതിരിക്കുക. രാത്രിയിൽ ക്യാംപിൽ തന്നെ സമയം ചിലവഴിക്കുക. രാത്രി ഭക്ഷണം കഴിക്കുക, രണ്ടു പേർക്ക് ഒരു ബെഡ് എന്ന നിലയിൽ ഇവിടെ താമസ സൗകര്യങ്ങൾ ലഭിക്കും.
രണ്ടാം ദിവസം രണ്ടാം ദിവസം അതിരുമലയിൽ നിന്നും അഗസ്ത്യാർകൂടത്തിലേക്കുള്ള യാത്രയാണ്. കാന്‍റീനിൽ നിന്നും പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും കരുതുവാൻ ശ്രദ്ധിക്കുക. പുലർച്ചെ ആറുമണിയോടുകൂടി യാത്ര തുടങ്ങളിയാൽ ഉച്ചയ്ക്ക് 12 മണിയോടടുപ്പിച്ച് പീക്കിലെത്താം. പലപ്പോഴും പൂർത്തിയാക്കുവാൻ സാധിക്കില്ല എന്നു കരുതുന്ന പല സാഹചര്യങ്ങളിലൂടെയും കടന്നു പോകേണ്ടി വരുന്ന യാത്രയാണിത്. എന്തു സംഭവിച്ചാലും യാത്ര പൂർത്തിയാക്കും എന്നു മനസ്സിനെ ഉറപ്പിച്ച് വേണം മുന്നോട്ട് യാത്ര ചെയ്യുവാന്‍. അഗസ്ത്യാർകൂടം മലമുകളിലെത്തി കാഴ്ചകൾ കണ്ടും ഫോട്ടോയെടുത്തും എല്ലാം കഴിഞ്ഞ് പതിയെ മടക്ക യാത്ര ആരംഭിക്കാം. തിരിച്ചറിക്കം അങ്ങോട്ടുള്ള കയറ്റത്തെ അപേക്ഷിച്ച് കൂടുതൽ എളുപ്പമായിരിക്കും. സൂര്യാസ്തമയത്തിനു മുൻപായി അതിരുമല ക്യാംപിൽ എത്തിച്ചേരുവാന്‍ ശ്രമിക്കുക.
മൂന്നാം ദിവസം തലേ രാത്രിയിലെ യാത്രാ അനുഭവങ്ങൾ ഓർത്തും ഫോട്ടോ കണ്ടും വീണ്ടും വീണ്ടും അഗസ്ത്യനെ മനസ്സിലാക്കിയ രാത്രി കഴിഞ്ഞു. ഇനി തിരികെയുള്ള യാത്രയാണ്. പ്രഭാത ഭക്ഷണത്തിനു ശേഷം രാവിലെ എട്ടുമണിയോടു കൂടി ബോണാക്കാടേക്കുള്ള മടക്ക യാത്ര ആരംഭിക്കാം. ഏകദേശം എട്ടുമണിയോടു കൂടിയബോണക്കാട് എത്തും. അവിടെ നിന്നും തിരുവനന്തപുരത്തേയ്ക്ക്.
ബാഗ് പാക്ക് ചെയ്യുമ്പോൾ കഠിനമായ യാത്രയായതിനാൽ അതിനനുസരിച്ചു വേണം ബാഗ് പാക്ക് ചെയ്യുവാൻ. തണുപ്പുള്ള സമയമായതിനാൽചൂടു നിൽക്കുന്ന , അതേസമയം ഭാരം കുറഞ്ഞതുമായ വസ്ത്രങ്ങൾ രാത്രി ധരിക്കുവാൻ കരുതണം. ട്രക്ക് ചെയ്യുമ്പോൾ കാറ്റു കടക്കുന്ന വിധത്തിലുള്ള, ഇറുക്കമില്ലാത്ത വസ്ത്രം വേണം ധരിക്കുവാൻ. കാടിനുള്ളിലൂടെ പോകുന്നതിനാൽ അതിനനുസരിച്ചുള്ള ട്രക്കിങ്ങ് ഷൂ അല്ലെങ്കിൽ ഗ്രിപ്പുള്ള ചെരിപ്പ് കരുതണം, തൊപ്പി, ആവശ്യമായ ലോഷനുകൾ, ഫ്ലാഷ് ലൈറ്റ്, ട്രെക്കിങ്ങ് ഷൂ, റെയിൻ പ്രൂഫ് ബാക്ക് പാക്ക്, ആവശ്യമായ വസ്ത്രങ്ങൾ, വെള്ളക്കുപ്പി, ഡ്രൈ ഫ്രൂട്ട്സ്, ചോക്ലേറ്റുകൾ തുടങ്ങിയവ കരുതണം.
ട്രക്കിങ്ങിൽ പൂജാദ്രവ്യങ്ങൾ , പ്ലാസ്റ്റിക് , മദ്യം, മറ്റ് ലഹരി പദാർത്ഥങ്ങൾ തുടങ്ങിയവ കൊണ്ടു പോകുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. വനത്തിനുള്ളിൽ ഭക്ഷണം പാചകം ചെയ്യൽ , പുകവലി , എന്നിവ അനുവദിക്കുന്നതല്ല. അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ എടുക്കുക.
മുൻപിൽ പോകാതിരിക്കുവാനും ഏറ്റവും ഒടുവിലായി തനിയെ പോതാതിരിക്കുവാനും ശ്രദ്ധിക്കുക. ഗ്രൂപ്പിനൊപ്പം മാത്രം യാത്ര ചെയ്യുക. രാത്രിയിൽ അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക, ഗൈഡ് പറയുന്ന കാര്യങ്ങള്‍ അനുസരിക്കുക.
തിരിച്ചറിയിൽ രേഖയും ട്രക്കിങ്ങ് പാസും എടുക്കുവാൻ മറക്കരുത്.
അതിരുമലയും, പൊങ്കാലപ്പാറയും കടന്ന് മൃതസഞ്ജീവനികൾ പൂക്കുന്ന അഗസ്ത്യാർകൂടം തേടി...
ട്രെക്കിങ്ങാണോ...കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!
യാത്രയ്ക്കൊരുങ്ങാം...30 മിനിട്ടിൽ ബാഗ് പാക്ക് ചെയ്യാൻ പഠിക്കാം