ആളും കൂട്ടവുമുള്ള ഇടത്തേയ്ക്ക് പോയിരുന്ന യാത്രകളൊക്കെ പഴങ്കഥയായി മാറി. ഇപ്പോള്‍ സഞ്ചാരികള്‍ക്ക് പ്രിയം ഒറ്റപ്പെട്ടയിടങ്ങളാണ്. പ്രധാന നഗരത്തില്‍ നിന്നും മാറി എത്രയേറെ ആളുകള്‍ കുറയുന്നോ അത്രയും പ്രിയം എന്നതാണ് പുതിയ ട്രെന്‍ഡ്! പുതിയ മാറ്റങ്ങള്‍ക്കു പിന്നിലെ കാരണങ്ങള്‍ എന്താണെന്ന് അധികമാലോചിക്കേണ്ട കാര്യമില്ല. കൊവിഡ് മഹാമാരി തന്നെ. പരമാവധി ആളുകളില്‍ നിന്നും അകലം പാലിച്ചുള്ള യാത്രകളാണ് സഞ്ചാരികള്‍ക്ക് വേണ്ടതും. അതുകൊണ്ടു തന്നെ ഒറ്റപ്പെട്ട ദ്വീപുകളും മറ്റും യാത്രാ ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തു. അതിലൊന്നാണ് യുകെയിലെ ഉല്‍വാ ദ്വീപ്. സഞ്ചാരികളെ ദ്വീപു കാണാനായി ക്ഷണിക്കുക മാത്രമല്ല, ഇവിടെയെത്തി താമസമാക്കുവാനാണ് സഞ്ചാരികള്‍ക്കുള്ള ഓഫര്‍. ഉല്‍വാ ദ്വീപിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...
വീണ്ടെടുക്കുന്നു
ദ്വീപ് നശിച്ചു പോകാതെ വീണ്ടെടുക്കുന്നതിനും അതിന്റെ സംസ്കാരം അതേപടി നിലനിര്‍ത്തി മുന്നോട്ടു പോകുന്നതിനും വേണ്ടി 2017 ലെ വേനൽക്കാലത്ത് ഈ ദ്വീപ് ഉടമ ജാമി ഹോവാർഡ് വിൽപ്പനയ്ക്ക് വച്ചു. കമ്മ്യൂണിറ്റി വാങ്ങലിനായി രജിസ്റ്റർ ചെയ്യാനുള്ള അവകാശം നോർത്ത് വെസ്റ്റ് മൾ കമ്മ്യൂണിറ്റി ട്രസ്റ്റിന് ലഭിച്ചു, പിന്നീട് സ്കോട്ടിഷ് സർക്കാർ ഉത്തരവിട്ട വോട്ടെടുപ്പിൽ 63.9% വോട്ടർമാരുടെ പിന്തുണയോടെ, ഉൽവ നിവാസികളും മുല്ല് പ്രദേശത്തിന്റെ ഒരു വിഭാഗവും വോട്ടെടുപ്പില്‍ പങ്കാളിയായി. അതോടെ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വലിയ സമൂഹത്തിനും ഭാവി തലമുറകൾക്കുമായി ഉൽവയുടെ "സാമൂഹികവും സാമ്പത്തികവുമായ വികസനം" കൊണ്ടുവരുന്നതിന്റെ ഭാഗമായിരുന്നു അത്.
PC:Gordon Mellor
50 പേര്‍ക്ക് അവസരം
പുതിയ ആളുകളെ സ്വാഗതം ചെയ്ത് ദ്വീപിലെ ജസംഖ്യ വര്‍ധിപ്പിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആണിവിടെ നടക്കുന്നത്. പഴയ വീടുകള്‍ പുതുക്കിപ്പണിതും പുതിയവ നിര്‍മ്മിച്ചും ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. പുതിയ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന്റെയും പണി പുരോഗതിയിലാണ്.
വളരെ കുറച്ച് ആളുകള്‍ മാത്രമുള്ളതിനാല്‍ ഇവിടുത്തെ റോഡുകളൊന്നും നല്ല നിലിലല്ല ഉള്ളത്. കാറുകള്‍ ഇല്ലെന്നു തന്നെ പറയാം. ഫോര്‍ഡും ട്രാക്ടറുമാണ് ഇവിടെ കാണുന്ന വാഹനങ്ങള്‍. പുതിയ പദ്ധതിയനുസരിച്ച് ഇലക്ട്രോണിക് മൗണ്ടൻ ബൈക്കുകൾ, ഇ-കാർഗോ ബൈക്കുകൾ തുടങ്ങിയവ ഉപയോഗിക്കുവാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ഇപ്പോള്‍ പുതുതായി ദ്വീപിവേക്ക് വരുവാന്‍ 50 പേര്‍ക്കാണ് അവസരമുള്ളത്. മുന്‍പ് നടത്തിയ യരു സര്‍വ്വേയില്‍ 26 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നായി 500നു അടുത്ത് ആളുകള്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
PC:Hartmut Josi Bennöhr
കൊവിഡിന്റെ കാര്യത്തിലും ഇവിടേക്ക് വരുന്ന ആളുകളും സഞ്ചാരികളും പേടിക്കേണ്ട കാര്യമില്ല. ഗ്രാമത്തിലെ എല്ലാവരും വാക്സിന് സ്വീകരിച്ചവരാണ്. അതുകൊണ്ടു തന്നെ വിനോദ സഢ്ചാര രംഗത്തും മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
PC:PaulT
ശാന്തതയും പക്ഷി നിരീക്ഷണവും
അധിമൊന്നും ഇല്ലെങ്കിലും ഇവിടെയും വിനോദ സഞ്ചാരികള്‍ എത്താറുണ്ട്. പതിനായിരത്തില്‍ താഴെ മാത്രമാണ് ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണം. 2019 ല്‍ അത് 7000 സഞ്ചാരികളായിരുന്നു. പ്രകൃതി ഭംഗി ആസ്വദിക്കലും പക്ഷി നിരീക്ഷണവുമാണ് ഇവിടെ എത്തുന്നവര്‍ക്ക് ചെയ്യുവാനുള്ള കാര്യങ്ങള്‍. മറ്റിടങ്ങളിലേതു പോലെ തിരക്കില്‍ പെടാതെ കാഴ്ചകള്‍ ആസ്വദിക്കുവാനും യാത്ര ചെയ്യുവാനും ഇവിടെ സാധിക്കും. ദേശാടന പക്ഷികളുടെയും കടല്‍പ്പക്ഷികളുടെയും പ്രിയപ്പെട്ട നാടാണിത്. കയാക്കിങ്ങിനും നീന്തലിനുമുള്ള സൗകര്യങ്ങള്‍ ഇവിടെ എമ്പാടും കാണാം. വളഞ്ഞു പുളഞ്ഞ പാതകളും ഫാം ഹൗസുകളും ഒക്കെ ഇവിടുത്തെ കാഴ്ചകളില്‍ ഉള്‍പ്പെടുന്നു.
PC:Tony Page