യുദ്ധം എന്ന വാക്കിനോട് ഒട്ടും ചേര്‍ത്തുവയ്ക്കാവുന്ന ഒന്നല്ല വിനോദസഞ്ചാരം. യുദ്ധം തകര്‍ത്ത ഇടങ്ങളിലേയ്ക്ക് വിനോദസഞ്ചാരി എന്ന നിലയില്‍ കടന്നുചെല്ലുന്നത് ഹൃദയഭേദകമാണ്. ബോംബെറിഞ്ഞ് തകര്‍ത്ത ഇടങ്ങളും ആളൊഴിഞ്ഞ തെരുവുകളും കൈയ്യിലചന്നുമില്ലാതെ എല്ലാം നഷ്ടപ്പെട്ടു ജീവിക്കുന്ന ഒരു ജനതയുടെ മുന്നിലേക്ക് കടന്നുചെല്ലുക എന്നത് ബുദ്ധിമുട്ടാണ്. എന്നാലിതാ യുദ്ധം അടിമുടി നാശമാക്കിയ യുക്രെയ്നെ നേരിട്ടറിയുവാന്‍ വിനോദസഞ്ചാരികളെ ക്ഷണിച്ചിരിക്കുകയാണ് രാജ്യത്തെ ഒരു ട്രാവല്‍ ഏജന്‍സി. യുദ്ധത്തിനു നടുവിലുള്ള ജീവിതം എങ്ങനെയെന്നു കാണിച്ചുതരിക മാത്രമല്ല, ഒരു മികച്ച ലോകം സാധ്യമാക്കേണ്ടത് എങ്ങനെയന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി ഉദ്ദേശിച്ചുള്ള വാര്‍ ടൂറിസത്തെക്കുറിച്ച് കൂടുതലറിയാം...
യുദ്ധാവശിഷ്ടങ്ങള്‍ക്കിടയിലൂടെ
ഉക്രെയ്‌നിലേക്കുള്ള യാത്രയ്‌ക്കെതിരെ നിരവധി മുന്നറിയിപ്പുകള്‍ ലോകത്താകമാനും ഉണ്ടെങ്കിലും ഇതുവരെ 150 ടിക്കറ്റുകൾ വിറ്റഴിച്ചതായി കമ്പനി പറയുന്നു. വാര്‍ ടൂറിസത്തിനായി യുക്രെയ്നിലെത്തുന്ന സഞ്ചാരികള്‍ക്ക് ബോംബ് അവശിഷ്ടങ്ങൾ, തകർന്ന കെട്ടിടങ്ങൾ, കത്തീഡ്രലുകൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനും അവയ്ക്കിടയിലൂടെ നടക്കുവാനും സാധിക്കും.