ബര്‍ദ്ധമാനിലെ മുഗള്‍ ഭരണകൂടത്തിന്റെ വിമര്‍ശകന്‍ എന്ന നിലയിലാണ് ഷേര്‍ അഫ്‌ഘാന്‍ അറിയപ്പെടുന്നത്. 1610ലെ യുദ്ധത്തിന് ശേഷം അദ്ദേഹത്തെ ഇവിടെ അടക്കം ചെയ്‌തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ അദ്ദേഹത്തിന്റെ ശവകുടീരം സന്ദര്‍ശിക്കാനായി എത്തുന്നു. നഗരഹൃദയത്തില്‍ നിന്ന് ഒരു വിളിപ്പാടകലെയാണ് ഷേര്‍ അഫ്‌ഘാന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.