മിര്‍സാപൂരിലെ പ്രധാന ആഘോഷമാണ് ഇത്. കാന്തി രാജാവിന്റെ പുത്രിയായ കാജാലിയെ ആദരിക്കുന്നതിനാണ് ആഘോഷം. ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഭര്‍ത്താവിനായി ഗാനങ്ങള്‍ ആലപിച്ചിരുന്നു ഇവര്‍.
ഒരിക്കലും കണ്ടിട്ടില്ലാത്ത ഭര്‍ത്താവിനോടുള്ള പ്രണയവിരഹത്താല്‍ ഗാനങ്ങള്‍ ആലപിച്ചിരുന്ന സുന്ദരിയായ രാജകുമാരിയുടെ കഥ ഇന്നും ഉത്സവവേളകളില്‍ സ്മരിക്കപ്പെടുന്നു.