കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്ക് ഊർജം പകരുന്ന നിരവധി പ്രഖ്യാപനങ്ങളുമായി കേരളാ ബജറ്റ് 2023. ലോകോത്തര വിനോദ സഞ്ചാര ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുന്ന തരത്തിലുള്ള നിരവധി പദ്ധതികളാണ് ബജറ്റിൽ ധനമന്ത്രി കെ ബാലഗോപാൽ പ്രഖ്യാപിച്ചത്.
PC:nv/Unsplash
ടൂറിസം ഇടനാഴി വികസനം
ലോകോത്തര ലക്ഷ്യസ്ഥാനങ്ങൾ ആയി മാറ്റും.
ഇവിടങ്ങളിൽ എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം ആണ് മുന്നോട്ടു വയ്ക്കുന്നത്. ഏഴ് ടൂറിസം ഇടനാഴികൾ കണ്ടെത്തി അതിന്‍റെ സഹായത്തോടെ ഇത് നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത്. തീരദേശ ശൃംഖല ഇടനാഴി, തീരദേശ ഹൈവേ ഇടനാഴി, ജലപാത കനാല്‍ ഇടനാഴി, ദേശീയ പാത ഇടനാഴി, റെയില്‍വേ ഇടനാഴി, ഹെലി ടൂറിസം ഇടനാഴി, ഹില്‍ഹൈവേ ഇടനാഴി എന്നിവയാണ് സംസ്ഥാനത്തെ ഏഴ് ടൂറിസം ഇടനാഴികൾ. 50 കോടി രൂപയാണ് ഈ വർഷം ടൂറിസം ഇടനാഴി വികസനത്തിനായി മാറ്റിവെച്ചിരിക്കുന്നത്.
എയർ സ്ട്രിപ്പുകൾ
കാപ്പാട് ചരിത്ര മ്യൂസിയം
ഓഷ്യനേറിയവും മ്യൂസിയവും
മറ്റു പ്രഖ്യാപനങ്ങൾ
കാരൻ ടൂറിസം സംരംഭങ്ങൾക്ക് സബ്സീഡി നല്‍കുന്നതിനായി 3.70 കോടി രൂപയും പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന വികസനത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമായി 135.65 കോടി രൂപയും ഉത്തരവാദിത്വ ടൂറിസം പദ്ധതിക്കായി 9.50 കോടി രൂപയും ഹെറിറ്റേജ് ആൻഡ് സ്പൈസ് റൂട്ട് പ്രോജക്ടിൽ ഉൾപ്പെടുത്തി മുസരിസ്, ആലപ്പുഴ തലശ്ശേരി ഹെറിറ്റേജ് പ്രോജക്ടുകൾക്കായി 17 കോടി രൂപയും വകയിരുത്തി.
ചാമ്പ്യൻസ് ബോട്ട് ലീഗിന് 12 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചു.



Click it and Unblock the Notifications












