പുതിയ വര്‍ഷത്തെ സ്വീകരിക്കുവാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ബെംഗളൂരു. ഇനി വെറും മണിക്കൂറുകൾ മാത്രമേ 2025 ലേക്ക് ഉള്ളൂ. ലക്ഷക്കണക്കിനാളുകളാണ് ഇത്തവണ ബാംഗ്ലൂരില്‍ ന്യൂ ഇയർ ആഘോഷങ്ങൾക്കായി എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ആളുകളുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ.

വിസിലടിടിക്കുന്നത് ആഘോഷത്തിനു വന്ന കുടുംബത്തോടൊപ്പം വന്ന ആളുകൾ ഉൾപ്പെടെയുള്ളവരെ പ്രകോപിപ്പിക്കുമെന്നും ശല്യപ്പെടുത്തുമെന്നും വിസിലുകൾ ഉച്ചത്തിലുള്ളതും മൂർച്ചയുള്ളതുമായ ശബ്ദങ്ങൾ സൃഷ്ടിക്കുന്നുവെന്നുമാണ് വിശദീകരണം. അതുകൊണ്ടാണ് വിസിലുകൾ നിരോധിച്ചിരിക്കുന്നത്, ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു. എല്ലാ വിനോദയാത്രക്കാർക്കും സുരക്ഷിതമായ പുതുവത്സരം ഉറപ്പാക്കാൻ ബെംഗളൂരു സിറ്റി പോലീസ് സേന മുഴുവനും ഉണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
അതേസമയം ആളുകൾക്ക് സർജിക്കൽ മാസ്ക് ഉപയോഗിക്കാം. ഇത് അണുബാധയും മലിനീകരണവും തടയാൻ സഹായിക്കുന്നു. എന്നാൽ നിരോധിച്ചിരിക്കുന്ന മാസ്‌കുകളിൽ മാസ്‌കറേഡ് മാസ്‌കുകൾ, ഭൂതങ്ങളെപ്പോലെയുള്ള മുഖംമൂടികൾ, അല്ലെങ്കിൽ ഭയങ്കരവും ഭീഷണിപ്പെടുത്തുന്നതുമായ ലൈറ്റ്-അപ്പ് മാസ്‌കുകൾ എന്നിവ നിരോധിച്ചിട്ടുണ്ട്.
പുതുവർഷാഘോഷങ്ങളിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന എംജി റോഡിൽ മാത്രം 2,000 ത്തിലധികം പോലീസുകാരെ വിന്യസിക്കും. ഇവിടെ മാത്രം കുറഞ്ഞത് ഏകദേശം ഒരു ലക്ഷത്തോളം പേരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുവർഷാഘോഷങ്ങളുടെ മറ്റൊരു പ്രധാന കേന്ദ്രമായ കോറമംഗളയിൽ ആയിരത്തോളം പോലീസുകാരെ വിന്യസിക്കും.
മൊത്തത്തിൽ, മുതിർന്ന ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് സ്റ്റാഫും മറ്റ് സപ്പോർട്ട് ഉദ്യോഗസ്ഥരും ഉൾപ്പെടെ മൊത്തം 11,830 പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകും
പ്രധാന ഇടങ്ങളിൽ പ്രത്യേകം ലൈറ്റുകള്‍
ബെംഗളൂരു പുതുവർഷാഘോഷത്തിന്‍റെ കേന്ദ്രങ്ങളായ ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, ഇന്ദിരാനഗർ, എച്ച്എസ്ആർ ലേഔട്ട്, കോറമംഗല എന്നിവിടങ്ങളിൽ അധികൃതർ പ്രത്യേക ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ ഒരു മിനി കണ്ട്രോൾ റൂം സജ്ജീകരിച്ച് സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കും. സെൻസിറ്റീവ് സ്ഥലങ്ങളിൽ 150 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്
മേല്‍പ്പാലങ്ങൾ അടയ്ക്കും
പുതുവർഷാഘോഷങ്ങളിലെ നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തിലെ എല്ലാ മേൽപ്പാലഘങ്ങളും രാത്രി പത്ത് മണിക്ക് ശേഷം അടയ്ക്കും. നഗരത്തിൽ തിരക്ക് നിയന്ത്രിക്കാനും ക്രമസമാധാനം ഉറപ്പാക്കാനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മെട്രോയിൽ സുരക്ഷാ ജീവനക്കാർ
പുതുവർഷത്തിലെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
സ്ത്രീകളെ ശല്യം ചെയ്യുന്ന വ്യക്തികളിൽ നിന്ന് 500 രൂപ പിഴ ചുമത്തുമെന്നും അത്തരം നിയമലംഘകരെ പോലീസിന് കൈമാറുമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ മെട്രോ കോച്ചുകളിലും സുരക്ഷാ ജീവനക്കാരെ വിന്യസിക്കും.
റാണി ചെന്നമ്മ സ്പെഷ്യൽ സ്ക്വാഡ്
ആഘോഷ സമയത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനും സ്ത്രീകളെ സംരക്ഷിക്കാനും റാണി ചെന്നമ്മ സ്പെഷ്യൽ സ്ക്വാഡ് ഡ്യൂട്ടിയിലുണ്ടാകും. കൂടാതെ, സ്ത്രീകൾക്കായി 12 സുരക്ഷാ ദ്വീപുകൾ സ്ഥാപിച്ചിട്ടുണ്ട്. വാച്ച്ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്, ആഘോഷവേളയിൽ പൊതുജനങ്ങൾക്ക് ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കും.
പുലർച്ചെ ഒരുമണി വരെഉച്ചഉച്ചഭാഷിണികളും പടക്കങ്ങളും നഗരത്തിൽ നിരോധിച്ചിട്ടുണ്ട്. ബാറുകളും പബ്ബുകളും പുലർച്ചെ ഒരുമണി വരെ മാത്രമേ പ്രവർത്തിക്കൂ.
ബെംഗളൂരു ഗതാഗത നിയന്ത്രണങ്ങൾ
എംജി റോഡിലും ബ്രിഗേഡ് റോഡിലും ജനത്തിരക്ക് തടയാൻ വൺവേ പെഡസ്ട്രിയൻ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. കാവേരി എംപോറിയം മുതൽ ഓപ്പറ ജംക്‌ഷൻ വരെ മാത്രമേ കാൽനടയാത്രക്കാർക്ക് നടക്കാൻ അനുവാദമുള്ളൂ, എതിർദിശയിൽ നിന്ന് വിലക്കും.
എംജി റോഡ്, ബ്രിഗേഡ് റോഡ്, കോറമംഗല, ഇന്ദിരാനഗർ തുടങ്ങിയ പ്രദേശങ്ങളിൽ ട്രാഫിക് പോലീസ് വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാളുകൾക്കും പാർട്ടി ഏരിയകൾക്കും സമീപം പിക്കറ്റുകൾ സ്ഥാപിക്കും, ചില സ്ഥലങ്ങളിൽ പാർക്കിംഗ് നിയന്ത്രിക്കും. എംജി റോഡ്, ബ്രിഗേഡ് റോഡ്, റസ്റ്റ് ഹൗസ് റോഡ്, ചർച്ച് സ്ട്രീറ്റ്, റസിഡൻസി റോഡ്, സെൻ്റ് മാർക്ക് റോഡ് എന്നിവിടങ്ങളിലെ വാഹനങ്ങൾ ഡിസംബർ 31 ന് വൈകിട്ട് 4 മണിക്കകം ഒഴിപ്പിക്കണം. ഇല്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി ഉണ്ടാകും
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












