ഉത്തരാഖണ്ഡ് ടൂറിസം വകുപ്പിന്റെ ട്രെക്കിംഗ് ട്രാക്ഷൻ സെന്റർ ഹോംസ്റ്റേ സ്കീം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി 32 ഗ്രാമങ്ങളെ കൂടി തിരഞ്ഞെടുപ്പ് ടൂറിസം വകുപ്പ്. നേരത്തെ തിരഞ്ഞെടുത്ത 29 വിദൂര ഗ്രാമങ്ങളെ കൂടാതെയാണിത്. ഈ പദ്ധതിയനുസരിച്ച് വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ ഹോം സ്റ്റേ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ടൂറിസം ബോർഡ് ഈ ഗ്രാമങ്ങളിലെ ഗ്രാമീണർക്ക് സാമ്പത്തിക സഹായം നൽകും. വിദൂര ഗ്രാമങ്ങളില്‍ വസിക്കുന്ന ആളുകളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യവും ഇതിനുണ്ട്.

തെഹ്രി ജില്ലയിലെ ഗുട്ടു , ചമോലി ജില്ലയിലെ പാങ്കു, തപോവൻ, പിത്തോറഗഡ് ജില്ലയിലെ ബുഡ്കെദാർ, പന്ത്വാടി, ദാർ, രുദ്രപ്രയാഗ് ജില്ലയിലെ എല്ലാ ഗ്രാമങ്ങളും തുടങ്ങിയവയാണ് ഈ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ സ്കീമിന് കീഴിൽ തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് അറ്റാച്ചുചെയ്ത ശൗചാലയ സൗകര്യങ്ങള്‍ക്കൊപ്പം പുതിയ മുറികൾ നിർമ്മിക്കുന്നതിന് 60000 രൂപ വരെ സബ്സിഡി നൽകും. കൂടാതെ, മുൻകൂട്ടി നിർമ്മിച്ച മുറികൾ മികച്ച രീതിയിലേക്ക് മാറ്റുവാന്‍ തിരഞ്ഞെടുത്ത അപേക്ഷകന് ഒരു മുറിക്ക് 25000 രൂപ വരെയും നല്കും.
വിദൂര ഗ്രാമപ്രദേശങ്ങളിൽ വിനോദസഞ്ചാരികൾക്കായി താമസിക്കാനുള്ള അവസരങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് മേഖലയിലെ സാഹസിക വിനോദസഞ്ചാരത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ട്രെക്കിംഗ് ട്രാക്ഷൻ സെന്റർ ഹോം സ്റ്റേ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് ഉത്തരാഖണ്ഡ് ടൂറിസം സെക്രട്ടറി ദിലീപ് ജവാൽക്കർ പറഞ്ഞു. ഈ രീതിയിൽ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം അവിടത്തെ ജനങ്ങളെ ശാക്തീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടിയേറ്റം തടയുന്നതിനും ഗ്രാമീണ മേഖലയെ ടൂറിസത്തിലൂടെ സ്വയംപര്യാപ്തമാക്കുന്നതിനും ഈ പദ്ധതി ഫലപ്രദമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയിൽ രൂപീകരിക്കുന്ന ഒരു കമ്മിറ്റി വഴിയാണ് അപേക്ഷകരെ തിരഞ്ഞെടുക്കുക. തുക നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന വിധത്തിലാണ് പദ്ധതി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












