ആയിരക്കണക്കിന് പൂരപ്രേമികളുടെയും വിശ്വാസികളുടെയും സാന്നിധ്യമില്ലാതെ ചടങ്ങുകളില്‍ മാത്രമായി തൃശൂര്‍ പൂരം.
കൊറോണ വൈറസിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിലാണ് ലോകമെങ്ങുമുള്ള പൂരപ്രേമികളുടെയും സഞ്ചാരികളുടെയും കൂടിയ ആഘോഷമായ തൃശൂര്‍ പൂരം ഇത്തവണ പൂര്‍ണ്ണമായും ഉപേക്ഷിച്ചത്.
ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കുവാനായി ക്ഷേത്രത്തിനകത്തെ താന്ത്രിക ചടങ്ങുകള്‍ മാത്രമാണ് ഇത്തവണ നടത്തിയത്. തൃശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പൂരം ചടങ്ങുപോലുമില്ലാതെ വേണ്ടന്ന് വയ്ക്കുന്നത്. പൂരം മുടങ്ങിയപ്പോള്‍ പോലും ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് നടന്നിരുന്നു. എന്നാല്‍ എഴുന്നള്ളിപ്പ് നടത്തിയാല്‍ ആളുകള്‍ എത്തിച്ചേരും എന്ന നിഗമനത്തെ തുടര്‍ന്നാണ് ഇത് വേണ്ടന്നു വെച്ചത്. ഞായറാഴ്ച നടക്കേണ്ടിയിരുന്ന പൂരത്തിന്റെ അവസാന ചടങ്ങുകളിലൊന്നായ ഉപചാരം ചൊല്ലിപ്പിരിയലും ഇത്തവണയുണ്ടാവില്ല.
കവിഞ്ഞ 58 വര്‍ഷത്തിനിടെ ഇതാദ്യമായാണ് തൃശൂര്‍ പൂരം വേണ്ട എന്നു വയ്ക്കുന്നത്. . 1962 ല്‍ നടന്ന ഇന്ത്യ- ചൈന യുദ്ധമായിരുന്നു ഉതിന് കാരണം. എന്നാല്‍ ഇത്തവണ ആദ്യമായാണ് പൂരം ചടങ്ങുപോലുമില്ലാതെ പൂരം വേണ്ട എന്നു വയ്ക്കുന്നത്.
PC: Manojk
തിരിച്ചെത്തിയ ഡോള്‍ഫിനുകളും നാട്ടിലിറങ്ങിയ മൃഗങ്ങളും...ലോക്ഡൗണില്‍ പ്രകൃതി തിരിച്ചുപിടിച്ചതിങ്ങനെ
കാടിന്റെ താളത്തിലലിഞ്ഞ് ചാലക്കുടിയിൽ നിന്നും വാഴച്ചാലിലേക്ക് ഒരു യാത്ര