Search
  • Follow NativePlanet
Share
» »മഹാദേവനെ അമ്മാവനായി ആരാധിക്കുന്ന ക്ഷേത്രം , മടിയില്‍ ശാസ്താവും

മഹാദേവനെ അമ്മാവനായി ആരാധിക്കുന്ന ക്ഷേത്രം , മടിയില്‍ ശാസ്താവും

വിശ്വാസവും മിത്തും കഥകളും ഒരുപോലെ ചേര്‍ന്നു കി‌ടക്കുന്ന അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...

ആചാരങ്ങളിലും വിശ്വാസങ്ങളിലും തീര്‍ത്തും വ്യത്യസ്തമായ ക്ഷേത്രമാണ് കന്യാകുമാരിയിലെ അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രം. വിശ്വാസികളെ ആത്മീയതയുടെ മറ്റൊരു തലത്തിലെത്തിക്കുന്ന ഈ ക്ഷേത്രം ശൈവ തീര്‍ത്ഥാ‌ടകരുടെ പ്രധാന സങ്കേതങ്ങളിലൊന്നു കൂടിയാണ് വിശ്വാസവും മിത്തും കഥകളും ഒരുപോലെ ചേര്‍ന്നു കി‌ടക്കുന്ന അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്...

 അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രം

അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രം

തമിഴ്നാ‌ട്ടിലെ കന്യാകുമാരിയിലെ അതിപുരാതനമായ ഹൈന്ദവ ക്ഷേത്രങ്ങളിലൊന്നാണ് മാര്‍ത്താണ്ഡടുത്തുള്ള അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രം. ഒരു കാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ ക്ഷേത്രം മറ്റു ക്ഷേത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യാസപ്പെട്ടാണുള്ളത്. തിരുവിതാംകൂറിന്റെയും മലയാളികളുടെയും സാന്നിധ്യവും സ്വാധീനവും ഈ പ്രദേശത്ത് ധാരാളമുണ്ട്.

PC:Pradheepnair

മഹാദേവന്‍ അമ്മാവനായി

മഹാദേവന്‍ അമ്മാവനായി

ഭഗവാനെ അമ്മാവനായി കരുതി വിളിക്കുന്ന അത്യപൂര്‍വ്വ ക്ഷേത്രമാണ് അളപ്പന്‍കോട് ക്ഷേത്രം.
അളപ്പന്‍കോട് എന്ന പേരും മഹാദേവന്‍ എന്ന പേരും സംശയം സൃഷ്ടിക്കുമെങ്കിലും ഇവിടെ എല്ലാ മൂര്‍ത്തികളെയും ഒരേ സ്ഥാനം നല്കിയാണ് ആരാധിക്കുന്നത്.

ശ്രീകോവിലായി വൃക്ഷം

ശ്രീകോവിലായി വൃക്ഷം


ഒരു വലിയ വൃക്ഷത്തെ കേന്ദ്രീകരിച്ചുള്ള ശ്രീകോവിലാണ് ഇവിടെയുള്ളത്. വൃക്ഷത്തെ ശ്രീകോവിലായി കരുതി, നാലു വശവും തുറന്നു നില്‍ക്കുന്ന ശ്രീകോവിലാണിത്. അരയാലിന്റെ ചുവട്ടിലുള്ള ഇതിനെ അരയാല്‍ ശ്രീകോവിലെന്നാണ് വിളിക്കുക.

മഹാദേവനും ശാസ്താവും

മഹാദേവനും ശാസ്താവും

മഹാദേവന്റെ മടിയിലിരിക്കുന്ന ശാസ്താവാണ് ഇവിടെയുള്ളത് എന്നാണ് വിശ്വാസം.. യോഗദണ്ഡ് അഥവാ ഭൂതദണ്ഡിനെയാണ് മഹാദേവനായി ആരാധിക്കുന്നത്. അമ്മാവന്റെ മടിയിലിരുക്കുന്ന ശാസ്താവിനെ കാണ്ടു പ്രാര്‍ത്ഥിക്കുവാന്‍ ഒ‌ട്ടേറെ തീര്‍ത്ഥാ‌ടകരാണ് ഇവിടെ എത്തുന്നത്..

വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍, ചരിത്രം ഇങ്ങനെ

വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍, ചരിത്രം ഇങ്ങനെ

മനസ്സറിഞ്ഞു വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥനകള്‍ക്കു്തരം തരുന്ന മഹാദേവനാണ് ഇവിടെയുള്ളത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
മാര്‍ത്താണ്ഡ വര്‍മ്മല ചെമ്പകശ്ശേരി രാജ്യം പിടിച്ചടക്കുവാന്‍ ആഗ്രഹിക്കുന്ന സമയത്താണ് രാജാവ് അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജസേവകരായ കുറച്ച് നായര്‍ കുടുംബങ്ങള്‍ മാര്‍ത്താണ്ഡ വര്‍മ്മയോ‌ടൊപ്പം ചേരുകയും രാജ്യം പിടിച്ചടക്കുവാന്‍ അദ്ദേഹത്തിന് തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. അങ്ങനെ തന്ത്രപരമായി രാജ്യം പി‌ടിച്ചെ‌ടുത്ത മാര്‍ത്താണ്ഡ വര്‍മ്മ തന്നെ സഹായിച്ച കു‌ടുംബങ്ങളെ പകരമായി പത്മനാഭപുരം കൊട്ടാരത്തിനടുത്തേയ്ക്ക് വസിക്കുവാനായി ക്ഷണിച്ചു. അവിടേക്കുള്ള കാളവണ്ടി യാത്രയില്‍ അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ കുടുംബത്തിലെ അമ്മാവന്റെ സാന്നിധ്യം അവരെ സഹായിക്കുകയും വേണ്ട വഴികള്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു പോന്നു. യാത്രയു‌ടെ അവസാനമാണ് അവര്‍ക്ക് മനസ്സിലായത് സഹായിക്കുവാനായി വന്നിരുന്ന സാന്നിധ്യം മഹാദേവന്റെ ആയിരുന്നുവെന്ന്. അങ്ങനെയാണ് അമ്മാവനായി ഇവിടെ മഹാദേവനെ ആരാധിക്കുവാനായി തുടങ്ങുന്നത്.

ശാസ്താവ് വരുന്നത്‌

ശാസ്താവ് വരുന്നത്‌

ഇതിനും കാലങ്ങള്‍ക്കു ശേഷമാണ് ശാസ്താവ് ഇവിടെ പ്രതിഷ്ഠയാകുന്നത്. മഹാദേവന്റെയും ശാസ്താവിന്റെയും മിക്ക ആഘോഷങ്ങളും ഇവിടെ ന‌ടക്കാറുണ്ട്. യോഗദണ്ഡായി മഹാദേവന്‍റെ മടിയിലിരിക്കുന്ന സങ്കല്പത്തിലുള്ള ശാസ്താവിനായി ഇവിടെ 19 പടികളുള്ള കോവിലും കാണാം

കലമാന്‍ കൊമ്പിലെ ഭഗവതി

കലമാന്‍ കൊമ്പിലെ ഭഗവതി

ഇവിടെ കലമാനിന്റെ കൊമ്പിലാണ് ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ആനയെ എഴുന്നള്ളിക്കുന്ന ഏക ക്ഷേത്രം

ആനയെ എഴുന്നള്ളിക്കുന്ന ഏക ക്ഷേത്രം

കേരളത്തില്‍ ഉത്സവങ്ങള്‍ക്ക് ആനയെഴുന്നള്ളത്ത് സ്ഥിരം ചടങ്ങുകളിലൊന്നാണെങ്കിലും തമിഴ്നാട്ടില്‍ അങ്ങനെയല്ല. തമിഴ്നാട്ടില്‍ ആനയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്ന ഏക ക്ഷേത്രമാണ് ആളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രം. ക്ഷേത്രത്തിലെ ഉത്സവകാലത്ത് കുറഞ്ഞത് 25 ആനകളെയെങ്കിലും ഇവിടെ എഴുന്നള്ളിക്കാറുണ്ട്. എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തിലെ അവസാന ശനിയാഴ്ചയാണ് ഈ ആഘോഷം നടക്കുന്നത്.

വളര്‍ത്തു മൃഗങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന അമ്മാവന്‍

വളര്‍ത്തു മൃഗങ്ങള്‍ക്ക് സംരക്ഷണം നല്കുന്ന അമ്മാവന്‍

വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കുന്ന അമ്മാവന്‍ കൂടിയാണ് ഇവിടുത്തേത്. കന്നുകാലികള്‍ക്കും നായകള്‍ക്കും കോഴികള്‍ക്കുമൊക്കെ അസുഖങ്ങളോ മറ്റോ വന്നാല്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ച് ചര‌ടു ജപിച്ചു കെട്ടിയാല്‍ മതിയെന്നാണ് വിശ്വാസം. തങ്ങളു‌ടെ വളര്‍ത്തു മൃഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുവാനും നിരവധി ആളുകള്‍ ഇവി‌ടെ എത്തുന്നു. ഇതിനായി പ്രത്യേത വഴിപാടുകളും ഇവി‌ടെ നടത്തുന്നുണ്ട്.

അമ്മാവനു മുന്നില്‍ കുഞ്ഞുങ്ങള്‍ക്ക് ചോറുകൊടുത്താല്‍

അമ്മാവനു മുന്നില്‍ കുഞ്ഞുങ്ങള്‍ക്ക് ചോറുകൊടുത്താല്‍

കുഞ്ഞുങ്ങള്‍ക്കുള്ള ചോറൂണ് ഇവിടെ വച്ച് ന‌ത്തിയാല്‍ പിന്നീടുള്ള ജീവിത കാലം മുഴുവനും അമ്മാനും ശാസ്താവവും സംരക്ഷിക്കുമെന്നും വിശ്വാസമുണ്ട്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തിരുവനന്തപുരം- കന്യാകുമാരി ദേശീയ പാതയില്‍ പാതയില്‍ മാര്‍ത്താണ്ഡത്തു നിന്നും തിരിഞ്ഞാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. ആറു കിലോമീറ്റാണ് മാര്‍ത്താണ്ഡത്തു നിന്നും ക്ഷേത്രത്തിലെത്തുവാന്‍ വേണ്ടത്. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്ററും നാഗര്‍കോവിലില്‍ നിന്നും 35 കിലോമീറ്ററും കുഴിത്തുറയില്‍ നിന്നും 7 കിലോമീറ്ററും ക്ഷേത്രത്തിലേക്ക് ദൂരമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+