അയോധ്യ വിമാനത്താവളം അഥവാ 'മഹർഷി വാത്മീകി ഇന്റർനാഷനൽ എയർപോർട്ട് അയോധ്യ ധം'ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനത്താവളമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. ഉത്തർപ്രദേശിലെ ക്ഷേത്രനഗരിയായ, രാമജന്മഭൂമിയായ അയോധ്യയിൽ ഉയർന്ന അയോധ്യ വിമാനത്താവളം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതാണ്.
വെറും ഇരുപത് മാസ കാലയളവിൽ 1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് അയോധ്യ വിമാനത്താവളത്തിന്‍റെ
ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. രാജ്യത്തെ മറ്റൊരു വിമാനത്താവളത്തിനും അവകാശപ്പെടുവാൻ സാധിക്കാത്ത തരത്തിലുള്ള പ്രത്യേകതകളാണ് അയോധ്യാ ധം വിമാനത്താവളിനുള്ളത്. പ്രതിവർഷം 10 ലക്ഷം യാത്രക്കാർക്ക് സേവനം നൽകാനാണ് ലക്ഷ്യമിട്ടുള്ള 6500 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ടെർമിനൽ ആണ് ഇതിനുള്ളത്.

ക്ഷേത്രമാതൃകയിൽ
അയോധ്യയിൽ ഉയരുന്ന രാമക്ഷേത്രത്തിന്‍റെ മാതൃകയിലാണ് അയോധ്യ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ രൂപകല്പനയുള്ളതത്. അയോധ്യ വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിന്റെ മുൻഭാഗം ക്ഷേത്ര വാസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്നു. ഏറ്റവും ആധുനിക സൗകര്യങ്ങളോടൊപ്പം ശ്രീരാമന്റെ ജീവിതം പ്രമേയമാക്കിയ അലങ്കാരങ്ങളും കൂടി ചേരുന്നതാണ് ഇതിന്‍റെ ഭംഗിയെ നിർണ്ണയിക്കുന്നത്. പ്രാദേശിക കലകളും ചിത്രങ്ങളും ചുവർചിത്രങ്ങളും ശ്രീരാമന്റെ ജീവിതത്തെ ചിത്രീകരിക്കുന്നു
തിരക്കേറിയ സമയങ്ങളിൽ 3,000 യാത്രക്കാരെയും പ്രതിവർഷം 60 ലക്ഷം യാത്രക്കാരെയും ഉൾക്കൊള്ളാൻ ശേഷിയുള്ള 50,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അടുത്ത ടെർമിനൽ കെട്ടിടത്തിന്റെ നിർമ്മാണം രണ്ടാം ഘട്ട വികസനത്തിൽ ആയിരിക്കും ഉൾപ്പെടുത്തുക. ഭക്തർക്കും വിനോദസഞ്ചാരികൾക്കും യാത്ര സുഗമമാക്കുന്നതിന് അയോധ്യ വിമാനത്താവളം സഹായിക്കും.
രണ്ട് നിലകളുള്ള അയോധ്യ വിമാനത്താവളത്തിന്‍റെ താഴത്തെ നിലയിൽ വിപുലമായ സൗകര്യങ്ങളുണ്ട്. ഉത്തരേന്ത്യയിൽ പ്രചാരത്തിലുള്ള ക്ഷേത്ര വാസ്തുവിദ്യയും നഗര ശൈലി വാസ്തുവിദ്യയുമാണ് ക്ഷേത്രത്തിനുള്ളത്. രാമായണത്തിന്‍റെ കാണ്ഡങ്ങളെ പ്രതിനീധികരിക്കുന്ന ഏഴ് ശിഖരങ്ങളും ഇവിടെയുണ്ട്.
ടെർമിനൽ സൗകര്യങ്ങൾ
മാറുന്ന കാലത്തിനൊപ്പമുള്ള സാങ്കേതിക വിദ്യകളും സൗകര്യങ്ങളും ടെർമിനൽ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. സുസ്ഥിരത മുൻനിർത്തിയാണ് ഇതിന്‍റെ രൂപകല്പന. ഇൻസുലേറ്റഡ് റൂഫിംഗ്, എൽഇഡി ലൈറ്റിംഗ്, മഴവെള്ള സംഭരണം, ലാൻഡ്‌സ്‌കേപ്പ് ചെയ്‌ത ജലധാരകൾ, ജലം, മലിനജല സംസ്‌കരണ പ്ലാന്റുകൾ, സോളാർ പവർ പ്ലാന്‍റ്, പരിസ്ഥിതി സുസ്ഥിരതയ്‌ക്കായി GRIHA 5-സ്റ്റാർ റേറ്റിംഗുകൾ നേടുന്നതിനുള്ള മറ്റ് സവിശേഷതകൾ തുടങ്ങിയവ ഇവിടെ കാണാം,
ഇത് കൂടാതെ എ-321/ബി-737 തരം വിമാന പ്രവർത്തനങ്ങൾക്കായി വിപുലീകരിച്ച റൺവേയാണ് വിമാനത്താവളത്തിന്റെ സവിശേഷത. പകൽ സമയത്തെയും രാത്രിയിലെയും പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ 2,200 മീറ്റർ റൺവേയും 550 മീറ്ററിൽ കൂടുതൽ ദൃശ്യപരത കുറഞ്ഞ സാഹചര്യങ്ങളും ഇവിടെയുണ്ട്.
നിലവിൽ 2,200 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള റൺവേയുണ്ട്, ഇതിന് ആദ്യ ഘട്ടത്തിൽ എയർബസ് എ 320, എടിആർ -72, ബൊംബാർഡിയർ പ്രൈവറ്റ് ജെറ്റുകൾ ലാൻഡിംഗും ടേക്ക് ഓഫും കൈകാര്യം ചെയ്യാൻ കഴിയും. രണ്ടാം ഘട്ടത്തിൽ, റൺവേ 3,200 മീറ്ററായി വികസിപ്പിക്കുന്നതോടെ വിമാനത്താവളം അന്താരാഷ്ട്ര വിമാനങ്ങൾക്കായി തുറന്നുകൊടുക്കും. 821 ഏക്കർ സ്ഥലത്ത് മൂന്ന് ഘട്ടങ്ങളിലായാണ് അയോധ്യ വിമാനത്താവളം വികസിപ്പിക്കുന്നത്.
ഉദ്ഘാടന ദിവസം ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും അയോധ്യഎയർപോർട്ടിലേക്ക് ആദ്യ വിമാന സർവീസുകൾ നടത്തും. 2024 ജനുവരിയിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്ന് അയോധ്യയിലേക്ക് വിമാന സർവീസുകൾ ഉണ്ടാകും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













