Search
  • Follow NativePlanet
Share
» »വേളാങ്കണ്ണി തിരുന്നാൾ 2024; കൊടിയേറ്റ് വ്യാഴാഴ്ച, ആദ്യദിനം പ്രതീക്ഷിക്കുന്നത് പത്തുലക്ഷം തീര്‍ത്ഥാടകരെ

വേളാങ്കണ്ണി തിരുന്നാൾ 2024; കൊടിയേറ്റ് വ്യാഴാഴ്ച, ആദ്യദിനം പ്രതീക്ഷിക്കുന്നത് പത്തുലക്ഷം തീര്‍ത്ഥാടകരെ

വേളങ്കണ്ണി തിരുന്നാൾ: ഈ വർഷത്തെ വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയ വാർഷിക തിരുന്നാളിന് ഓഗസ്റ്റ് 29 വ്യാഴാഴ്ച കൊടിയേറും. അത്ഭുത പ്രവർത്തകയായ വേളാങ്കണ്ണി മാതാവിലെ കാണാനും പ്രാർത്ഥിക്കാനുമായി തിരുന്നാള് ദിവസങ്ങളിൽ ജനലക്ഷങ്ങളാണ് ഇവിടേക്ക് വരുന്നത്. വ്യാഴാഴ്ച പതാക ഉയർത്തലോടെ ആരംഭിക്കുന്ന വേളാങ്കണ്ണിയിലെ മാതാവിന്‍റെ വാർഷിക തിരുനാളിന് നാഗപട്ടണം ജില്ലാ ഭരണകൂടവും പള്ളി അധികൃതരും ക്രമീകരണങ്ങൾ ശക്തമാക്കി.

വേളാങ്കണ്ണി തിരുന്നാളിന്‍റെ ആദ്യ ദിനത്തിലെ കൊടിയേറ്റിലും കുർബാനയിലും മറ്റു ചടങ്ങുകളിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്ത് ലക്ഷത്തിലധികം തീർഥാടകരും ഭക്തരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ദിവസത്തെ ചടങ്ങുകൾക്ക് തഞ്ചാവൂർ രൂപതാ ബിഷപ്പ് മോസ്റ്റ് റവ. സഗയരാജ് നേതൃത്വം നല്കും. മാതാവിന്‍റെ പതാക ഉയർത്തുകയും ആശീർവാദം നൽകുകയും ചെയ്യും. തുടർന്നുള്ള പതാക ഘോഷയാത്രയോടെയാണ് പെരുന്നാൾ ആരംഭിക്കുന്നത്.

Velankanni Festival 2024 Church Expects Over 10 lakh pilgrims On First-Day

തമിഴ്, ഇംഗ്ലീഷ്, മറാത്തി, കൊങ്കണി, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ കുർബാനും മറ്റു ചടങ്ങുകളും ഉണടായിരിക്കും, പ്രധാന ബസലിക്കയിൽ രാവിലെ മുതൽ വൈകിട്ട് വരെ വിവിധ ഭാഷകളിൽ കുർബാന അർപ്പിക്കും, കൂടാതെ, ഉത്സവ ദിവസങ്ങളിൽ രാവിലെ 6 മണിക്ക് ഔവർ ലേഡീസ് ടാങ്കിൽ തമിഴിൽ വിശുദ്ധ കുർബാനയും നടത്തും.സമീപത്തെ മറ്റു ദേവാലയങ്ങളിലു ദിവസം മുഴുവൻ പ്രത്യേക പ്രാർത്ഥനയും ചടങ്ങുകളും ഉണ്ടായിരിക്കും.

തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ

തിരുന്നാൾ കാലത്ത് വേളാങ്കണ്ണിയിലെത്തുന്ന തീർത്ഥാകർക്കായി ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുടിവെള്ളം, ശുചീകരണം, വിശ്രമ ഹാളുകൾ, ക്ലോക്ക്റൂമുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായകേന്ദ്രം പ്രവർത്തിക്കും. ഇവിടെ സന്ദർശകർക്ക് തങ്ങളുടെ സംശയങ്ങളും മറ്റു കാര്യങ്ങളും പരിഹരിക്കാം.

ശക്തമായ സുരക്ഷ

തീർത്ഥാടനാലയളവിൽ ശക്തമായ സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്, 1,108 ലോക്കൽ പോലീസുകാരെയും 200 ഹോംഗാർഡുകളെയും 300 ആംഡ് റിസർവ് പോലീസ് സേനയെയും വേളാങ്കണ്ണിയിലെ വിവിധ സ്ഥലങ്ങളിലായി 500 സ്‌പെഷ്യൽ പോലീസ് ബറ്റാലിയനെയും 19 ഇൻസ്‌പെക്ടർമാരും 50 സബ് ഇൻസ്‌പെക്ടർമാരും ഉൾപ്പെടെ ജില്ലാ പോലീസ് വിന്യസിച്ചിട്ടുണ്ട്. കൂടാതെ 380 ട്രാഫിക് പോലീസുകാരെയും 311 പോലീസുകാരെയും പോലീസുകാരെയും ഉത്സവദിവസങ്ങളിലെ ഗതാഗത നിയന്ത്രണത്തിനായി വിവിധ ഇടങ്ങളിൽ ചാർജ് നല്കിയിട്ടുണ്ട്.

മൂന്ന് അഡീഷണൽ എസ്പിമാർ, 16 ഡിഎസ്പിമാർ, 93 ഇൻസ്പെക്ടർമാർ, 212 സബ് ഇൻസ്പെക്ടർമാർ എന്നിവർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ 11 ദിവസത്തെ ഉത്സവത്തിന് സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കും. നിരീക്ഷണം ശക്തമാക്കുന്നതിനായി 23 ഉയർന്ന നിരീക്ഷണ ടവറുകളും 150 സിസിടിവി ക്യാമറകളും ക്ഷേത്രത്തിന് ചുറ്റും സ്ഥാപിച്ചിട്ടുണ്ട്. തീരപ്രദേശത്ത്. വ്യോമ നിരീക്ഷണത്തിനായി ആറ് ഡ്രോണുകൾ ഉപയോഗിക്കും,

24 മണിക്കൂറും വാഹന പരിശോധന നടത്തുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനുമായി ആറിടങ്ങളിൽ ഡൈവേർഷൻ പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ തിരിച്ചറിയുന്നതിനും പരിശോധിക്കുന്നതിനുമായി മുഖം തിരിച്ചറിയൽ സംവിധാനങ്ങളും 25 പോലീസ് ഉദ്യോഗസ്ഥരുടെ ക്രൈം ടീമും സജ്ജമാക്കിയിട്ടുണ്ട്. മുൻകരുതൽ നടപടിയെന്ന നിലയിൽ അഗ്നിശമന സേനാംഗങ്ങളും വിദഗ്ധരായ മുങ്ങൽ വിദഗ്ധരും അടങ്ങുന്ന രക്ഷാസംഘവും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും സജ്ജമാണ്. തീരദേശ സുരക്ഷാ സംഘത്തിലെ 150 ഓളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

കടൽത്തീരത്ത് പൊതുജനങ്ങൾക്ക് പ്രവേശനം തടയാൻ തീരപ്രദേശത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മൂന്ന് റബ്ബർ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. പ്രാദേശിക മത്സ്യത്തൊഴിലാളികൾ അടിയന്തര കടൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടും. ഗതാഗതം സുഗമമാക്കുന്നതിന് ദേവാലയത്തിന് സമീപം 60 ഓളം പാർക്കിംഗ് സ്ഥലങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. തീർഥാടകർക്ക് 24 മണിക്കൂറും സേവനം നൽകുന്നതിന് ഡോക്ടർമാരും ജീവനക്കാരുമായി പത്തിലധികം സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ ആരംഭിക്കും. ആംബുലൻസുകൾ തയ്യാറായി ഉണ്ടായിരിക്കും. തിരുന്നാളിന്‍റെ വരുംദിവസങ്ങളിലാണ് തിരക്ക് ആരംഭിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+