മധ്യ തിരുവിതാംകൂറിലെ ചരിത്രവും മിത്തുകളും ഇടകലർന്നു കിടക്കുന്ന ആലുമ്മൂട്ടിൽ മേട നമുക്ക് പരിചയം കാണില്ല. എന്നാൽ മലയാളത്തിലെ തന്നെ ലക്ഷണമൊത്തെ സൈക്കോ ത്രില്ലറായ മണിചിത്രത്താഴിന്റെ കഥകൾക്ക് പ്രചോദനം ലഭിച്ച ഇടമെന്നു കേട്ടാൽ ഒരു കൗതുകം എവിടെനിന്നോ വരും. അങ്ങനെ ഒരു കൗതുകത്തിൽ തുടങ്ങി ആലുമ്മൂട്ടിൽ മന കാണാൻ പുറപ്പെട്ട നിജുകുമാർ വെഞ്ഞാറമൂടിന്‍റെ യാത്ര വിശേഷങ്ങളിലേക്ക്!
ആറ്റിങ്ങലിൽ നിന്നും മുട്ടത്തേക്കു ഒരു യാത്ര
ഈ മേടയെക്കുറിച്ച് ഞാനാദ്യമായി കേൾക്കുന്നത് എന്റെ സുഹൃത്തായ രാഖി ബിജു വിശ്വനാഥിൽ നിന്നാണ്.. ഇവിടെ വെച്ചാണ് വർഷങ്ങൾക്കു മുമ്പ് "ആലുമ്മൂട്ടിൽ ചാന്നാൻ" എന്ന മേടയിലെ കാരണവരും അവിടുത്തെ വേലക്കാരി പെൺകുട്ടിയും ക്രൂരമായി കൊലചെയ്യപ്പെട്ടത്.. ഈ അറുംകൊലകളുടെ കഥ കേട്ടിട്ടാണ് മധുമുട്ടം എന്ന എഴുത്തുകാരൻ മലയാള സിനിമാചരിത്രത്തിലെ എക്കാലത്തേയും മികച്ച സൈക്കോ ത്രില്ലറായ മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്കായി തൂലിക ചലിപ്പിച്ചത്.. ഈ വസ്തുത കൂടി കേട്ടതു മുതൽ ആലുമ്മൂട്ടിൽ മേട നേരിൽ കാണുവാനും അതുമായി ബന്ധപ്പെട്ട ചരിത്രത്തെക്കുറിച്ച് കൂടുതലറിയാനും ഭയങ്കര ആകാംക്ഷയായിരുന്നു.. അതിനു വേണ്ടി ഞാനും എന്റെ സുഹൃത്ത് മണികണ്ഠനും കൂടി ആറ്റിങ്ങലിൽ നിന്നും മുട്ടത്തേക്കു യാത്ര തിരിച്ചു..!
കാരണവരും കൊലപാതകത്തിന്‍റെ ദൃക്സാക്ഷിയും!
പ്രേതഭവനം
നിഗൂഢതയിൽ കെട്ടിയുയർത്തിയ മേട
ചുവരിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും വരാന്തയിലെ സ്ത്രീയും!
യഥാർത്ഥ ജീവിതത്തിലെ മണിച്ചിത്രത്താഴിന്റെ നേർക്കാഴ്ച
നിങ്ങൾ ഈ മേടയിലുള്ളയാളാണോ എന്നു തിരിച്ചു ചോദിച്ചപ്പോൾ അവർ പറഞ്ഞു 'ഈ തറവാടിന്റെ മേൽനോട്ടമായി ഇവിടെ നിൽക്കുന്നവരാണ്.. ഞാനും ഭർത്താവും ഇതിന്റെ സൈഡിലായാണ് താമസിക്കുന്നത്..
ഒടുവിൽ അവരുടെ അനുവാദത്തോടെ അവിടം മുഴുവൻ ചുറ്റിക്കാണാനും മേടയുടെയുള്ളിൽ കയറുവാനും കഴിഞ്ഞു..
എവിടെ നോക്കിയാലും പഴമയുടെ വിസ്മയങ്ങൾ.. വ്യാളീമുഖം കൊത്തിയ തടിവർക്കുകൾക്ക് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല.. ഒടുവിൽ ആ അപമൃത്യു നടന്ന മുറിയ്ക്കു സമീപത്തെത്തി.. യഥാർത്ഥ ജീവിതത്തിലെ മണിച്ചിത്രത്താഴിന്റെ നേർക്കാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തി.. ചിലന്തിവലകളും മാറാലയും നിറഞ്ഞ റൂമിനു സമീപം വവ്വാലുകളും നരിച്ചീറുകളും ചിറകടിച്ചു പറക്കുന്നു.. മണിച്ചിത്രപ്പൂട്ടിട്ടു പൂട്ടിയ ആ വാതിലിൽ ഞാൻ വെറുതെയൊന്നു കാതോർത്തു.. അകത്തു നിന്ന് എവിടെയോ ചിലങ്കയുടെ ശബ്ദം കേൾക്കുന്നുണ്ടോ..? ഏയ് ഇല്ല...
ഞാൻ ഒന്നുകൂടി കാതോർത്തു.. "ഒരു മുറൈ വന്ത് പാറായോ....... എന്ന ഗാനം പതിയെ ചെവിയിൽ മുഴങ്ങുന്ന പോലെയൊരു തോന്നൽ..? ഏയ് ഇല്ല... അതും വെറുമൊരു തോന്നൽ മാത്രമാണ്.. അല്ലെങ്കിലും ഇതുപോലുള്ള ചില വേണ്ടാത്ത ചിന്തകളാണല്ലോ ഇല്ലാത്ത പലതും കണ്ടുവെന്നും കേട്ടുമെന്നും നമ്മളെക്കൊണ്ടു വെറുതെ തോന്നിപ്പിക്കുന്നത്.. പക്ഷേ ഈ തോന്നലുകൾ എനിക്കു മുമ്പേ തോന്നിയ വേറൊരാൾ ഈ നാട്ടിലുണ്ടല്ലോ..
സൃഷ്ടാവിനെ തേടി!
ഒടുവിൽ ഞങ്ങൾ ആലുമ്മൂട്ടിൽ മേടയോടു വിടപറഞ്ഞു അങ്ങോട്ടേക്ക് യാത്ര തിരിച്ചു..!
ഒരു ആശ്രമത്തിനു സമാനമാണ് മധു മുട്ടം സാറിന്റെ വീട്. വിശാലമായ നടുമുറ്റത്ത് ഒരു വയണമരം പൂത്തുലഞ്ഞു സുഗന്ധം പരത്തി നിൽക്കുന്നു.. അമ്മ മരിച്ചതിനു ശേഷം അദ്ദേഹമിവിടെ തനിച്ചാണ് താമസം.. സഹോദരങ്ങളില്ല, വിവാഹം കഴിക്കാത്തതിനാൽ ബന്ധങ്ങളുടെ ഭാരവുമില്ല.. ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹം ഉമ്മറത്തെ ചാരുകസേരയിൽ ഏകാന്തനായി വിശ്രമിക്കുന്നു.. ഞങ്ങൾ തിരുവനന്തപുരത്തു നിന്നും വന്നതാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു.. പരസ്പരം പരിചയപ്പെട്ടു. നുണയാൻ പനങ്കൽക്കണ്ടം തന്നു.. കഴിക്കാനുള്ള ആഹാരമെല്ലാം അദ്ദേഹം തന്നെയാണ് പാചകം ചെയ്യുന്നതൊക്കെ.. സിനിമയുടെ പ്രലോഭനങ്ങളിൽ നിന്നൊക്കെ എപ്പോഴും അകലം പാലിച്ചു നിൽക്കുവാനാണ് അദ്ദേഹത്തിനിഷ്ടം..
ഏകാന്തതയിലെ സന്തോഷത്തിനായുള്ള എഴുത്തുകൾ
"വരുവാനില്ലാരുമിന്നൊരുനാളുമീ വഴിക്കറിയാം..."
അദ്ദേഹം ചിരിച്ചിട്ടു പറഞ്ഞു.. "നമ്മളെല്ലാവരും ഒറ്റയ്ക്കു തന്നെയല്ലേ.. എനിക്കു കൂട്ടായി ഞാൻ പോലും എന്നോടൊപ്പമില്ല.. "എന്റെ അമ്മ, എന്റെ അച്ഛൻ, എന്റെ വീട്, എന്റെ വണ്ടി, എന്നൊക്കെ നമ്മൾ പറയാറില്ലേ.. പക്ഷേ "എന്റെ ഞാൻ" എന്ന് എപ്പോഴെങ്കിലും പറയാറുണ്ടോ?? ഇല്ലല്ലോ അപ്പോൾ അതിനർത്ഥം ഞാൻ എനിക്ക് സ്വന്തമല്ല എന്നല്ലേ?? പിന്നെ എന്റെ മുഖം, എന്റെ ശരീരം, എന്റെ കണ്ണുകൾ, എന്നൊക്കെ നമ്മൾ വിശേഷിപ്പിച്ചാലും അതും നമ്മുടെ സ്വന്തമല്ലായെന്നതാണ് സത്യം! അതു കൊണ്ടല്ലേ ശരീരം ഉപേക്ഷിക്കുന്നതിനെ മരണം എന്നു വിളിക്കുന്നത്..."
മറുപടികളിലെ ലാളിത്യം!
പ്രകൃതിയും പുരുഷനും സ്ത്രീയും അങ്ങനെ പല വിഷയങ്ങളും അദ്ദേഹം ഞങ്ങളോടു സംസാരിച്ചു.. ശബരിമല വിഷയങ്ങൾ ഉൾപ്പെടെയുള്ള പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിപ്രായം ഞാൻ ചോദിച്ചു.. അതിന് അദ്ദേഹം പറഞ്ഞ മറുപടി വളരെ പ്രസക്തമായിരുന്നു..
"നമ്മൾ മനുഷ്യർ തന്നെ കുറേ അസത്യങ്ങളുടെ ലോകത്തല്ലേ ജീവിക്കുന്നത്... ഓരോ മനുഷ്യർ ജീവിക്കാൻ വേണ്ടി സ്വയം കണ്ടെത്തുന്ന ഓരോരോ കള്ളങ്ങൾ.. നിങ്ങൾ പറയൂ സൂര്യൻ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നുണ്ടോ? സൂര്യൻ ഒരിടത്തു തന്നെ നിൽക്കുകയും, ഭൂമി സൂര്യനെ വലം വയ്ക്കുകയുമാണ് ചെയ്യുന്നത്.. ഇത് എല്ലാവർക്കുമറിയാമെങ്കിലും സൂര്യൻ ദിവസവും ഉദിക്കുന്നുവെന്നു വിശ്വസിക്കാനാണ് പലർക്കും ഇഷ്ടം.. അതാണ് സത്യവും വിശ്വാസവും തമ്മിലുള്ള വ്യത്യാസം.. ഇങ്ങനെ എല്ലാ കാര്യങ്ങളും നിങ്ങൾ തന്നെ ചിന്തിച്ചു നോക്കിയാൽ നമുക്കു ചുറ്റും നടക്കുന്ന എല്ലാത്തിനുമുള്ള ശരിയായ ഉത്തരം നമുക്കു തന്നെ കണ്ടെത്താനും മനസ്സിലാക്കാനും കഴിയും..!
എത്ര മനോഹരമായ മറുപടി..
അദ്ദേഹത്തെ പോലൊരു വ്യക്തിത്വത്തെ ഇപ്പോഴെങ്കിലും പരിചയപ്പെടാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യം തന്നെയാണ്..
"പതിവായി ഞാനെന്റെ പടിവാതിലെന്തിനോ പകുതിയേ ചാരാറുള്ളല്ലോ......."
"പതിവായി ഞാനെന്റെ പടിവാതിലെന്തിനോ പകുതിയേ ചാരാറുള്ളല്ലോ.......
ഒന്നിനോടും ആർത്തിയില്ലാതെ അദ്ദേഹമിവിടെ സന്തുഷ്ടനായി ജീവിക്കുന്നു.. ഒരു 10 മിനിറ്റ് അദ്ദേഹത്തോടൊപ്പം ചിലവഴിക്കണമെന്നാഗ്രഹിച്ചു വന്നതായിരുന്നു പക്ഷേ രണ്ട് മണിക്കൂറുകൾ കടന്നു പോയതറിഞ്ഞില്ല.. ഒടുവിൽ വീണ്ടും കാണാൻ വരുമെന്നു പറഞ്ഞ് ഞങ്ങൾ അവിടുന്ന് യാത്ര തിരിച്ചു.. അദ്ദേഹത്തിന്റെ വരികൾ തന്നെ കടമെടുത്തു പറയുകയാണെങ്കിൽ..
"വഴിതെറ്റി വന്നാരോ പകുതിക്കു വെച്ചെന്റെ വഴിയേ തിരിച്ചു പോകുന്നു... എന്റെ വഴിയേ തിരിച്ചു പോകുന്നു........



Click it and Unblock the Notifications













