സഞ്ചാരികളുടെയും സാഹസികത തേടുന്നവരുടെയും പ്രിയപ്പെട്ട റൂട്ടുകളിലൊന്നാണ് ഹിമാലയം. ഇവിടുത്തെ മലമടക്കുകളും കുന്നിന്‍ പ്രദേശങ്ങളും താഴ്വരകളും കയറിയിറങ്ങിയുള്ള യാത്രകളുടെ പ്രലോഭനത്തില്‍ വീഴാത്ത സഞ്ചാരികളുണ്ടാവില്ല. മനസ്സിലെപ്പോഴും സൂക്ഷിക്കുവാന്‍ പറ്റിയ ഓര്‍മ്മകള്‍ തരുന്ന ഇത്തരം യാത്രകളിലൊന്നാണ് കിന്നൗറില്‍ നിന്നുംസ്പിതി വാലിയിലേക്കും തിരിച്ചുമുള്ള യാത്രകള്‍. സാധാരണ റോഡ് ട്രിപ്പില്‍ ലഭിക്കുന്ന അനുഭവങ്ങളല്ല ഹിമാലയന്‍ യാത്രകളില്‍ ലഭിക്കുന്നത്. അതിലേറ്റവും വ്യത്യസ്തത നിറഞ്ഞതാണ് കിന്നൗര്‍-സ്പിതി വാലി യാത്ര. ഈ യാത്രയില്‍ മാത്രം ലഭിക്കുന്ന ചില പ്രത്യേകതകളും അനുഭവങ്ങളുംഅറിയാം...
പുരാതന ആശ്രമങ്ങള്‍
ഹിന്ദുസ്ഥാന്‍-ടിബറ്റന്‍ റോഡ്
ലോകത്തിലെ ഏറ്റവും ഉയരത്തിലെ പോസ്റ്റ് ഓഫീസ്
Sumita Roy Dutta
ശുദ്ധവായു ശ്വസിക്കാം
ഇന്ത്യയിലേറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ഇടമാണ് കിന്നൗര്‍. ടിബറ്റുമായി അതിർത്തി പങ്കിടുന്ന നാടായ കിനൗറിലാണ് ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മാലിന്യത്തിന്റെ ഒരു പൊടി പോലും കലരാത്ത ഇവിടെ നിൽക്കുമ്പോൾ തന്നെ അതിൻറ മാറ്റങ്ങൾ അറിയുവാൻ സാധിക്കും എന്നാണ് അനുഭവസ്ഥർ പറയുന്നത്. അന്തരീക്ഷ മലിനീകരണവും ഇവിടെ വളരെ കുറവാണ്
ദൈവത്തിനും മനുഷ്യര്‍ക്കും ഇടയിലുള്ളവരുടെ നാട് ഹിമാചൽ പ്രദേശിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായാണ് കിന്നൗർ അറിയപ്പെടുന്നത്. ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ളവർ താമസിക്കുന്ന ഇടമന്നും യക്ഷികളുടെ വാസസ്ഥലമെന്നും ഒക്കെ നിറയേ വിശേഷണങ്ങളുള്ള ഈ നാട് ഹിമാചലിന്റെയും ഹിമാലയത്തിന്റെയും തികച്ചും വ്യത്യസ്തങ്ങളായ കാഴ്ചകൾ കാണുവാൻ പറ്റിയ നാടു കൂടിയാണ്. ഈ കാഴ്ചകള്‍ തന്നെയാണ് ഈ യാത്രയിലെ ഏറ്റവും വ്യത്യസ്തമായ അനുഭവങ്ങളിലൊന്നും.
പുറത്തുനിന്നാര്‍ക്കും പ്രവേശനമില്ലാതിരുന്ന നാട്ടിലൂടെ
രുചിഭേദങ്ങള്‍
ഇന്നും ജീവിക്കുന്ന മമ്മി
സ്പിതിയിലെ യാത്രകളില്‍ വ്യത്യസ്തമായ മറ്റൊരു അനുഭവമാണ് ജീവിക്കുന്ന മമ്മിയെ കാണുവാനുള്ള യാത്ര. ഇന്തോ-ചൈന അതിർത്തിയുടെ കുറച്ചപ്പുറത്ത്, ഹിമാചൽ പ്രദേശിലെ കാസാ ജില്ലയിലെ ഗ്യൂ ഗ്രാമത്തിലാണ് ജീവനുള്ള മമ്മി സ്ഥിതി ചെയ്യുന്നത്. ഹിമാലയത്തിലെ മഞ്ഞു മരുഭൂമിയായി കിടക്കുന്ന തണുത്തുറഞ്ഞ സ്പിതിയിലെ ചൂടുള്ള കാഴ്ചയാണ് ഗ്യൂവിലെ മമ്മി. ജിയു എന്നും ഇവിടം അറിയപ്പെടുന്നു. സമുദ്ര നിരപ്പിൽ നിന്നും 10,499 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് പ്രകൃതിദത്തമായി മമ്മിയെ സംരക്ഷിക്കുന്ന ഇടം. സാധാരണ ഗതിയിൽ ബുദ്ധ പാരമ്പര്യമനുസരിച്ച് മമ്മിയുണ്ടാക്കുന്ന ഒരു പതിവില്ല. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാംഗ ഡെന്‍ഞ്ചിന്‍ എന്ന ലാമയുടെ ഭൗതീക ശരീരം അവർ മമ്മിയാക്കി സൂക്ഷിക്കുകയുണ്ടായി. ഇതിനു പിന്നിലുള്ള കാരണം ഇനിയും ഗവേഷകർക്കും വിശ്വാസികൾക്കും കണ്ടെത്താനായിട്ടില്ല.



Click it and Unblock the Notifications













