രാജ്യത്തെ വര്‍ധിച്ചു വരുന്ന ഒമിക്രോണ്‍, കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായി ആന്‍ഡമാന്‍. പ്രദേശത്തെത്തുന്ന എല്ലാ വിമാനയാത്രക്കാര്‍ക്കും നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ടുകൾ നിർബന്ധമാക്കാനുള്ള പദ്ധതി ആൻഡമാൻ നിക്കോബാർ അഡ്മിനിസ്ട്രേഷൻ പ്രഖ്യാപിച്ചു. ഇനി മുതൽ, കേന്ദ്രഭരണ പ്രദേശത്തെത്തുന്ന യാത്രക്കാർ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് അവരുടെ നെഗറ്റീവ് കോവിഡ്-19 ടെസ്റ്റ് റിപ്പോർട്ട് കൈവശം വയ്ക്കണം.

ആരോഗ്യ സിവിൽ ഏവിയേഷൻ സെക്രട്ടറിയുടെ ഔദ്യോഗിക ഉത്തരവനുസരിച്ച് , ഭാഗികമായോ പൂർണ്ണമായോ വാക്‌സ് ചെയ്‌തവരുൾപ്പെടെ എല്ലാ യാത്രക്കാരും (രണ്ട് വയസും അതിനുമുകളിലും) പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് പിസിആർ ടെസ്റ്റ് റിപ്പോർട്ട് ഹാജരാക്കേണ്ടതുണ്ട്.
കൂടാതെ, എല്ലാവരും കൊവിഡ്-19 പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഭരണകൂടം എല്ലാ എയർലൈനുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ഏതെങ്കിലും വിദേശ രാജ്യത്തേക്ക് യാത്ര ചെയ്ത യാത്രക്കാർ (വാക്സിനേഷൻ എടുക്കാത്തതും ഭാഗികമായി വാക്സിനേഷൻ എടുത്തതുമായ യാത്രക്കാർ) പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ ആർടി-പിസിആർ ടെസ്റ്റ് നടത്തണമെന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതനുസരിച്ച് റിപ്പോർട്ടുകൾ വരുന്നതുവരെ യാത്രക്കാർ വിമാനത്താവളത്തിൽ കഴിയേണ്ടി വരികയും ആർക്കെങ്കിലും വൈറസ് ബാധ സ്ഥിരീകരിച്ചാൽ ക്വാറന്റൈൻ പ്രോട്ടോക്കോൾ പിന്തുടരേണ്ടി വരികയും ചെയ്യും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












