പകരം വയ്ക്കുവാനില്ലാത്ത കടല്‍ സംസ്കാരങ്ങള്‍ക്കും ബീച്ചുകള്‍ക്കും പേരുകേട്ട പ്രദേശമാണ് കരീബിയന്‍ ദ്വീപുകള്‍. അതിസുന്ദരമായ കടല്‍ത്തീരങ്ങളും അവിടുത്തെ ജീവിതങ്ങളും സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളുമെല്ലാം ഒരു കാലത്ത് സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു. കൊറോണ വൈറസ് ബാധ ലോകത്തെ അടിമുടി പിടിച്ച് കുലുക്കിയപ്പോള്‍ അതില്‍ കരീബിയന്‍ ദ്വീപുകളും ഉള്‍പ്പെട്ടിരുന്നു. മറ്റേതു രാജ്യങ്ങളെയും പോലെ വിനോദ സഞ്ചാരം തകര്‍ന്ന് ഒരൊറ്റ ഒരാള്‍ പോലും ഇവിടെ എത്താത്ത ദിനങ്ങളായിരുന്നു കഴിഞ്ഞ കുറേ നാളുകളായി ഇവിടെയുണ്ടായിരുന്നത്. ഇപ്പോഴിതാ അതില്‍ നിന്നും പഴയ വിനോദ സഞ്ചാരത്തിലേക്ക് തിരിച്ചെത്തുവാന്‍ ഒരുങ്ങുകയാണ് കരീബിയന്‍ രാജ്യങ്ങള്‍. വായിക്കാം.
ജൂണ്‍ ഒന്നു മുതല്‍
ഇരുകൂട്ടരും സുരക്ഷിതരായിരിക്കണം
തുറന്നു കൊടുക്കുന്ന ദ്വീപുകളും ഇവിടെ എത്തുന്ന സഞ്ചാരികളും പൂര്‍ണ്ണമായും സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തി മാത്രമേ ഇവിടേക്ക് വിനോദ സഞ്ചാരികളെ അനുവദിക്കുകയുള്ളൂ.
നിയന്ത്രണങ്ങളിങ്ങനെ
പുറത്തിറങ്ങിയാല്‍
ടാക്സി ഡ്രൈവര്‍മാരും ഹോട്ടലുകള്‍ക്കും പൊതുജനങ്ങളും ഉള്‍പ്പെടെയുള്ളവര്‍ക്ക് കര്‍ശനമായ ബോധവത്ക്കരണം നടത്തിയിട്ടുണ്ട്. യാത്രക്കാരെ കൊണ്ടുവരുന്ന ടാക്സിക്കാര്‍ ഹോട്ടലുകളില്‍ യാത്രക്കാരെ ഇറക്കിയതിനു ശേഷം കൈകള്‍ അണുവിമുക്തമാക്കണമെന്നാണ് അതിലൊന്ന്. ആവശ്യമായ സുരക്ഷാ നടപടികളും മുന്‍കരുതലുകളുമെല്ലാം ജനങ്ങളെടുക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണമെന്നും സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്ക് ധരിക്കുന്നതും ഇവിടെ നിര്‍ബന്ധമാണ്.
തുറക്കുന്നത് ഈ ദ്വീപുകള്‍
അറൂബ ജൂണ്‍ 15നും ജൂലായ് ഒന്നിനും ഇടയിലായാണ് തുറക്കുക. സെന്‍റ് ലൂസിയ ദ്വീപ് ജൂണ്‍ മാലിന് തുറക്കും. ബഹാമാസ് ജൂലായ് ഒന്നിനും പ്യൂർട്ടോറീക്കോ മേയ് 27 നും തുറക്കുമെന്നാണ് നിലവിലെ തീരുമാനം. ഏതു ദ്വീപിലേക്ക് പോയാലും കോവിഡ് രോഗമില്ല എന്നുള്ള സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.



Click it and Unblock the Notifications












