കഥകളും കളികളും ഏറെ കണ്ട സ്റ്റേഡിയമാണ് അഹമ്മദാബാദിലെ മൊടേര സ്റ്റേഡിയം. 1982 ല്‍ ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം ഇന്ന് ചരിത്രത്തിലൂടെ കടന്നു പോവുകയാണ്. 2015 സെപ്റ്റംബറിൽ ഗുജറാത്ത് സംസ്ഥാന സർക്കാർ തുടങ്ങിവെച്ച പുനര്‍നിര്‍മ്മാണം മൊടേര സ്റ്റേഡിയത്തിനു നേടിക്കൊടുത്തത് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ബഹുമതിയാണ്. 800 കോടി രൂപ ചിലവില്‍ നവീകരിച്ച് ആധുനിക വാസ്തുവിദ്യാ വിസ്മയമാക്കി മാറ്റിയ മൊടേര സ്റ്റേഡിയം ഇനി അറിയപ്പെടുക പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ ആണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ഇന്ത്യൻ പ്രസിഡന്റ് രാം നാഥ് കോവിന്ദ് സ്റ്റേഡിയം നരേന്ദ്ര മോഡി സ്റ്റേഡിയം എന്നു പുനര്‍നാമകരണം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോഡിയാണ് മൊടേര സ്റ്റേഡിയമെന്ന ആശയം മുന്നോട്ടുവച്ചത്. ആ സമയത്ത് അദ്ദേഹം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായിരുന്നു.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം സ്റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരമായി ഫെബ്രുവരി 24ന് നടക്കും. സ്റ്റേഡിയത്തെക്കുറിച്ചുള്ള വിശേഷങ്ങളും അതിന്റെ പ്രത്യേകതകളും വായിക്കാം...
സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയം
RIDHVAN SHARMA
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം
മൂവായിരം കാറും 10000 ഇരുചക്ര വാഹനങ്ങളും
PC:Hardik jadeja
ക്രിക്കറ്റ് മാത്രമല്ല!
55 മുറികളുള്ള ഒരു ബിൽറ്റ്-ഇൻ ക്ലബ് ഹൗസ് സ്റ്റേഡിയത്തിന്റെ പ്രതാപം വർദ്ധിപ്പിക്കുന്നു. ഇൻഡോർ,ഔട്ട്‌ഡോർ ഗെയിമുകൾ, റെസ്റ്റോറന്റുകൾ, ഒളിമ്പിക് സൈസ് സ്വിമ്മിംഗ് പൂൾ, ജിം, ഒരു 3 ഡി പ്രൊജക്ടർ തിയേറ്റർ എന്നിവയും ക്ലബ് ക്ലബ് ഹൗസില്‍ ഉണ്ട്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ നാല് ഡ്രസിങ് റൂമുകളും ഇവിടെയുണ്ട്.
PC: Hardik jadeja



Click it and Unblock the Notifications













