രാജാക്കന്മാരുടെ നാട്, ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമി,..ഇങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് രാജസ്ഥാനുള്ളത്. നിറങ്ങള്‍ നിറഞഞ നഗരങ്ങളുടെയും സൗഹൃദഭാവം സൂക്ഷിക്കുന്ന ആളുകളുടെയും രുചിയേറി. വിഭങ്ങളുടെയും പിന്നെ കൊട്ടാരങ്ങളുടെയും കോട്ടകളുടെയും കൂടി നാടായ രാജസ്ഥാന്‍ എന്ന സംസ്ഥാനം രൂപീകൃമായിട്ട് ഇന്ന് 72 വര്‍ഷമായി. 1949 മാര്‍ച്ച് 30നാണ് രാജസ്ഥാന്‍ സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്. ഒരു മികച്ച സഞ്ചാരിയുടെ ലക്ഷ്യസ്ഥാനമായ രാജസ്ഥാനിൽ ആധുനികതയും പഴമയും ഒരേ പോലെയാണ് സമ്മേളിച്ചിരിക്കുന്നത്. രാജസ്ഥാനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചും വായിക്കാം.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
രാജാക്കന്മാരുടെ നാടായ രാജസ്ഥാന്
നിറമുള്ള നഗരങ്ങള്‍
ഒരേയൊരു ഹില്‍ സ്റ്റേഷന്‍
PC:Andreas Kleemann
അണുപരീക്ഷണം നടന്നയിടം
പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ഭരണത്തിൻ കീഴിൽ 1974 ൽ ഇന്ത്യയുടെ ആണവപരീക്ഷണം പോഖ്‌റാനിൽ നടത്തി. മെയ് 11, 13 തീയതികളിൽ ഇന്ത്യ അഞ്ച് ആണവപരീക്ഷണങ്ങൾ നടത്തി ലോകത്തെ അമ്പരപ്പിച്ചു. ഈ ആണവപരീക്ഷണം ഇന്ത്യ രഹസ്യമായി എങ്ങനെ വിജയകരമായി നടത്തിയെന്ന് ചിത്രീകരിക്കുന്ന 'പോഖ്‌റാൻ' എന്ന സിനിമയും 2018 ൽ പുറത്തിറങ്ങി.
ബുള്ളറ്റ് ബാബാ ക്ഷേത്രം
PC:Daniel Villafruela
എലികളെ ആരാധിക്കുന്ന ക്ഷേത്രം
ക്ഷേത്രത്തിനുള്ളിലും ശ്രീകോവിലിനുള്ളിലുമെല്ലാം നിര്‍ബാധം എലികള്‍ പാഞ്ഞുനടക്കുന്ന ഒരു ക്ഷേത്രമുണ്ട്. രാജസ്ഥാനില്‍ ബിക്കനീറില്‍ കര്‍നി മാതാ ക്ഷേത്രത്തിലാണ് വിചിത്രമായ ഈ കാഴ്ച കാണുവാന്‍ സാധിക്കുക. എലികളെ ദൈവമായി ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ ഏകദേശം ഇരുപത്തിഅയ്യായിരം എലികൾ വസിക്കുന്നുണ്ട് എന്നാണ് കരുതപ്പെടുന്നത്. കറുത്ത എലികളാണ് ഇവിടെയുള്ളത്. കബാസ് അഥവാ വിശുദ്ധ എലികൾ എന്നാണ് ഇവിടുത്തെ എലികളെ വിളിക്കുന്നത്. ലക്ഷ്മൺ രാജകുമാരന്റെ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ പ്രാണവാഹകരെന്നും ഇവയെ വിശേഷിപ്പിക്കാറുണ്ട്.എലിയ്ക്ക് പാത്രത്തിൽ പാൽ നല്കിയുംഅതിന്റെ ബാക്കി എടുത്തുമൊക്കെയാണ് ആളുകൾ വിശ്വാസം. പ്രകടിപ്പിക്കുന്നത്. വളരെ ബഹുമാനത്തോടു കൂടിയാണ് ഇവർ എലികളെ കാണുന്നത്. മാത്രമല്ല, ആ എലികളിൽ ഒരെണ്ണം മരണപ്പെട്ടാൽ വെള്ളിയിലുണ്ടാക്കിയ എലി രൂപത്തെ ക്ഷേത്രത്തിൽ സൂക്ഷിക്കുകയും ചെയ്യാറുണ്ട്.
ഭയപ്പെടുത്തുന്ന കുല്‍ധാരാ ഗ്രാമം
ഇന്ത്യയിലെ വന്മതില്‍
അരവല്ലി നിരകളിൽ സ്ഥിതി ചെയ്യുന്ന കുംഭൽഗഡ് കോട്ടയ്ക്ക് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതിൽ എന്ന വിശേഷണം ഉണ്ട്. ചൈനയിലെ വന്‍മതില്‍ കഴിഞ്ഞാല്‍ ഇതാണ് ലോകത്തിലെ ഏറ്റവും വലിയ മതില്‍. ഒരാൾക്ക് 15 രൂപ പ്രവേശന ഫീസായി രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ നിങ്ങൾക്ക് ഈ മതിൽ സന്ദർശിക്കാം, വിദേശികൾക്ക് ഒരാൾക്ക് 200 രൂപയാണ് ഈടാക്കുന്നത്. ഉദയ്പൂരിൽ നിന്ന് ഏകദേശം 84 കിലോമീറ്റർ അകലെ, സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ ഫെബ്രുവരി വരെയാണ്.
80 കിലോമീറ്റർ ദൈർഘ്യമുള്ള ഈ മതിൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റിലും പട്ടികപ്പെടുത്തിയിട്ടുണ്ട്.
PC:Heman kumar meena



Click it and Unblock the Notifications















