കന്യാകുമാരി...എത്ര പോയാലും കണ്ടുതീരാത്ത നാട്. കടലും തീരവും കടലുകളുടെ സംഗമവും ക്ഷേത്രങ്ങളും ഒക്കെയുള്ള ഒരിടം. ഇന്ത്യയുടെ തെക്കേ മുനമ്പായ കന്യാകുമാരിയിലെ പശ്ചിമ-പൂർവ്വ ഘട്ടങ്ങളുടെ സംഗമഭൂമി കൂടിയാണ്. എണ്ണിത്തീർക്കുവാൻ പറ്റാത്ത ഇവിടുക്കെ കാഴ്ചകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണെന്ന ചോദ്യത്തിന് ഒരുത്തരം പറയാനില്ല. എന്നാൽ ഇവിടെ വിട്ടുപോകരുതാത്ത കാഴ്ചകളിൽ ഒന്നാണ് വിവേകാനന്ദപ്പാറ. ചരിത്രവും ഐതിഹ്യങ്ങളും ഇഴചേർന്നു നിൽക്കുന്ന വിവേകാനന്ദപ്പാറ ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
മൂന്ന് സാഗരങ്ങളുടേയും സംഗമ കേന്ദ്രത്തിലെ വിവേകാനന്ദ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനമിരിക്കാൻ എത്തുന്ന സാഹചര്യത്തിലാണിത്. വ്യാഴാഴ്ച വൈകിട്ട് 5.20 ന് പൂംപുഹാർ ബോട്ടുജെട്ടിയില്‍ നിന്ന് പ്രധാനമന്ത്രി വിവേകാനന്ദപ്പാറയിലേക്കു പോകും. ധ്യാനമണ്ഡപത്തിലെത്തുന്ന പ്രധാനമന്ത്രി 31 വെള്ളിയാഴ്ച പകലും രാത്രിയും ഇവിടെ ധ്യാനമുറിയില്‍ ധ്യാനനിരതനാകും. ജൂണ്‍ ഒന്നിനു വൈകീട്ട് മൂന്നിന് ബോട്ടില്‍ അദ്ദേഹം തീരത്തേക്കു മടങ്ങുന്ന വിധത്തിലാണ് ക്രമീകരണം. രിത്രവും ഐതിഹ്യങ്ങളും ഇഴചേർന്നു നിൽക്കുന്ന വിവേകാനന്ദപ്പാറയെക്കുറിച്ച് വായിക്കാം...
Cover PC:Manojambadkar
വിവേകാനന്ദപ്പാറ
ചിക്കാഗോയിൽ നിന്നും കന്യാകുമാരിയിലേക്ക്
അന്ന് അഞ്ഞൂറ് മീറ്ററോളം ദൂരം കടൽ നീന്തിക്കടന്ന് അദ്ദേഹം ഇവിടുത്തെ പാറയിലൊന്നിൽ എത്തുകയും മൂന്ന് ദിവസം സമയം ചിലവഴിക്കുകയും ചെയ്തുവത്രെ.
1892 ഡിസംബർ 23,24,25 തിയ്യതികളിൽ കന്യാകുമാരിയിൽ അദ്ദേഹം സമയം ചിലവഴിച്ചു. ആ സമയം അദ്ദേഹം സമയം ചിലവഴിച്ച പാറയാണ് വിവേകാനന്ദപ്പാറ എന്നറിയപ്പെടുന്നത്.
വിവേകാനന്ദ മണ്ഡപം
ശ്രീപാദപ്പാറ
കന്യാകുമാരി



Click it and Unblock the Notifications













