Search
  • Follow NativePlanet
Share
» »വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം, കണ്ണുകെട്ടി പ്രവേശനം, വിചിത്രം ഈ വിശ്വാസങ്ങള്‍!!

വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന ക്ഷേത്രം, കണ്ണുകെട്ടി പ്രവേശനം, വിചിത്രം ഈ വിശ്വാസങ്ങള്‍!!

വിശ്വാസികള്‍ക്കു പ്രവേശനമില്ല എന്നു മാത്രമല്ല, ഇവിടെ ക്ഷേത്രത്തിലെ പൂജാരിക്ക് പോലും പ്രതിഷ്ഠയെ നേരിട്ട് കാണുവാന്‍ അനുവാദമില്ലത്രെ.

വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് തീര്‍ത്തും വ്യത്യസ്തത പുലര്‍ത്തുന്ന ക്ഷേത്രങ്ങളുടെ നാടാണ് ഭാരതം. എടുത്തു പറയേണ്ട ക്ഷേത്രങ്ങള്‍ ഒരുപാടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന ഒരു ക്ഷേത്രമുണ്ട്.
വിശ്വാസികള്‍ക്കു പ്രവേശനമില്ല എന്നു മാത്രമല്ല, ഇവിടെ ക്ഷേത്രത്തിലെ പൂജാരിക്ക് പോലും പ്രതിഷ്ഠയെ നേരിട്ട് കാണുവാന്‍ അനുവാദമില്ലത്രെ. വിചിത്രമായ വിശ്വാസങ്ങളുള്ള ഈ ക്ഷേത്രം ഹിമാചല്‍ പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്. ഹിമാചലിലെ മറ്റു നിഗൂഢ ആരാധനാലയങ്ങളോ‌ടൊപ്പം നില്‍ക്കുന്ന , ലട്ടു ദേവ്താ ക്ഷേത്രത്തെക്കുറിച്ച് വായിക്കാം...

ലട്ടു ദേവ്താ ക്ഷേത്രം

ലട്ടു ദേവ്താ ക്ഷേത്രം

ഉത്തരാഖണ്ഡിലെ വിചിത്ര ക്ഷേത്രങ്ങളിലൊന്നായാണ് ലട്ടു ദേവ്താ ക്ഷേത്രം അറിയപ്പെടുന്നത്. നന്ദാ ദേവിയുടെ ആത്മീയ സഹോദരനായാണ് വിശ്വാസികള്‍ ലട്ടു ദേവ്തയെ കണക്കാക്കുന്നത്. ഇതിലുപരിയായി വിചിത്രമായ ആചാരങ്ങള്‍ ഇന്നും പിന്തുടരുന്ന ക്ഷേത്രം എന്ന നിലയിലാണ് ഇവിടം അറിയപ്പെടുന്നത്.

എവിടെയാണിത്‌

എവിടെയാണിത്‌

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ വാന്‍ ഗ്രാമത്തിനു സമീപത്തായാണ് ലാട്ടു ദേവ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലാട്ടു എന്ന പേരിലാണ് ഇവിടുത്തെ പ്രതിഷ്ഠയെ വിശ്വാസികള്‍ ആരാധിക്കുന്നത്. ഏറെ പ്രസിദ്ധമായ ഉത്തരാഖണ്ഡിലെ ദേവിരാജ് ജാത് യാത്രയിലെ 12-ാം ഇ‌ടത്തിലാണ് ഈ ക്ഷേത്രമുള്ളത്.

 വര്‍ഷത്തിലൊരിക്കല്‍ മാത്രം‌

വര്‍ഷത്തിലൊരിക്കല്‍ മാത്രം‌


സമുദ്രനിരപ്പില്‍ നിന്നും 8200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് തുറക്കുക. പൗര്‍ണ്ണമി ദിനത്തില്‍ തുറക്കുന്ന ഈ ക്ഷേത്രദര്‍ശനത്തിനായി സമീപ ഗ്രാമങ്ങളില്‍ നിന്നെല്ലാം വിശ്വാസികള്‍ എത്താറുണ്ട്.വൈശാഖ മാസത്തിലെ പൗര്‍ണ്ണമിയിലാണ് ക്ഷേത്രം തുറക്കുക.

ദര്‍ശനമില്ല

ദര്‍ശനമില്ല

ക്ഷേത്രം തുറന്നാലും ആര്‍ക്കും ദര്‍ശനം അനുവദിക്കില്ല എന്നതാണ് കൗതുകകരമായ കാര്യം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരു അകലത്തില്‍ നിന്ന് പ്രാര്‍ഥിക്കുവാന്‍ മാത്രമേ അനുമതിയുള്ളൂ. മാത്രമല്ല, ക്ഷേത്രത്തില്‍ പ്രവേശിക്കുവാന്‍ അനുമതിയുള്ള മുഖ്യപുരോഹിതനാവട്ടെ, കണ്ണുകള്‍ മൂടിക്കെട്ടി മാത്രമേ ക്ഷേത്രത്തിനടക്ക് പ്രവേശിച്ച് വിളക്കുകള്‍ കൊളുത്തുവാന്‍ അനുമതിയുള്ളൂ. കണ്ണും വായും മൂടിക്കെട്ടി മാത്രമേ പൂജാരിക്കും പ്രവേശിക്കുവാന്‍ അനുമതിയുള്ളൂ.

നാഗമാണിക്യം

നാഗമാണിക്യം


ക്ഷേത്രത്തിനുള്ളില്‍ നാഗമാണിക്യം സംരക്ഷിച്ച് നാഗരാജന്‍ ഇരിക്കുന്നുണ്ടെന്നാണ് മറ്റൊരു വിശ്വാസം. അത് സാധാരണക്കാരായ വിശ്വാസികള്‍ കാണുവാന്‍ പാടില്ലത്രെ. മാത്രമല്ല, നാഗമാണിക്യത്തില്‍ നിന്നും വരുന്ന വെളിച്ചം പതിച്ചാല്‍ മനുഷ്യരുടെ കണ്ണുകള്‍ക്ക് അന്ധത വരുമെന്നും വിശ്വാസമുണ്ട്. മാത്രമല്ല, അരത്തു കയറുന്ന പൂജാരിയുടെ ഗന്ധം നാഗത്തിനടുത്ത് എത്താതിരിക്കുവാനാണ് വായ മൂടുന്നത്. കൂടാതെ നാഗത്തിന്‍റെ വിഷലിപ്തമായ ശ്വാസം ഉള്ളില്‍ ക‌ടക്കാതിരിക്കുവാന്‍ മൂക്കും മൂടിയാണ് പൂജാരി അകത്തു കയറുന്നത്

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തീര്‍ഥാടനം

12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന തീര്‍ഥാടനം

ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ തീര്‍ഥാടനങ്ങളിലൊന്നാണ് നന്ദാ ദേവിരാജ് ജാത് തീര്‍ഥാടനം. 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഈ തീര്‍ഥാടനത്തില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരാറുണ്ട്. കുമയൂണ്‍, ഗര്‍വാള്‍ പ്രദേശവാസികളാണ് ഇതില്‍ പ്രധാനമായും പങ്കെടുക്കുന്നവര്‍. 230 കിലോമീറ്റര്‍ ദൂരം മൂന്നാഴ്ചയോളം ട്രക്കിങ് നടത്തിയാണ് ആളുകള്‍ ഇവിടെ എത്തിച്ചേരുന്നത്. കര്‍നപ്രയാഗിനടുത്തുള്ള നൗതി ഗ്രാമത്തില്‍ നിന്നുമാണ് തീര്‍ഥാടനം ആരംഭിക്കുന്നത്. ഈ തീര്‍ഥാടനം നടക്കുന്നതിന്റെ 12-ാം ഇ‌‌ടത്തിലാണ് ലാട്ടു ദേവ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ തീര്‍ഥയാത്രയിലുടനീളം നന്ദാ ദേവിയെ സഹോദരനായ ലാ‌ട്ടു ദേവ്ത പിന്തു‌‌ടരുന്നുണ്ടെന്നാണ് വിശ്വാസം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: uttarakhand temple
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+