രാജ്യതലസ്ഥാനമായ ഡൽഹി റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു. 76-ാമത് റിപ്പബ്ലിക് ദിനം ഏറ്റവും മനോഹരമായി, രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിക്കാണിക്കുന്ന ചടങ്ങുകൾക്കായി ഭാരതീയരെല്ലാം കാത്തിരിപ്പിലാണ്. ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങുകൾ കൂടാതെ, റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്നതിനായുള്ള നിശ്ചല ദൃശ്യങ്ങളാണ് എല്ലാത്തവണെയും പോലെ ഇത്തവണത്തെയും ആകർഷണം,

പിടിഐ റിപ്പോർട്ട് അനുസരിച്ച് ശനിയാഴ്ച (ജനുവരി 25) രാത്രി 9 മണി മുതൽ അതിർത്തി പ്രദേശങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും അവശ്യ വാഹനങ്ങൾ മാത്രം അനുവദിക്കുകയും ചെയ്യും. പരേഡ് കഴിയുന്നതുവരെ ഈ നിയന്ത്രണം തുടരും.
ഡൽഹി ഗതാഗത നിയന്ത്രണം അറിയേണ്ട കാര്യങ്ങൾ
പരേഡ് റൂട്ടിനായി വിജയ് ചൗക്കിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോകുന്ന റോഡുകളിൽ ഗതാഗതം വഴിതിരിച്ചുവിടും. സി-ഹെക്‌സാഗണിലെ നിയന്ത്രണങ്ങൾ ശനിയാഴ്ച രാത്രി 9:15-ന് ആരംഭിക്കും.
- വിജയ് ചൗക്കിൽ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള കർത്തവ്യ പാതയിൽ ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ പരേഡ് കഴിയും വരെ വാഹനങ്ങൾ അനുവദിക്കില്ല.
- ശനിയാഴ്ച രാത്രി 10 മണി മുതൽ റാഫി മാർഗ്, ജൻപഥ്, മാൻ സിംഗ് റോഡ് എന്നിവിടങ്ങളിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം വരെ കർത്തവ്യ പാതയിൽ ക്രോസ് ട്രാഫിക് അനുവദിക്കില്ല.
- ഞായറാഴ്ച രാവിലെ 10.30 മുതൽ തിലക് മാർഗ്, ബിഎസ്ഇസഡ് മാർഗ്, സുഭാഷ് മാർഗ് എന്നിവിടങ്ങളിൽ ഇരുവശത്തേക്കും ഗതാഗതം അനുവദിക്കില്ല. പരേഡിൻ്റെ ചലനത്തിനനുസരിച്ച് മാത്രമേ ക്രോസ് ട്രാഫിക് അനുവദിക്കൂ.
നോർത്ത് ഡൽഹിയിൽ നിന്ന് ന്യൂഡൽഹിയിലേക്കോ പഴയ ഡൽഹി റെയിൽവേ സ്റ്റേഷനുകളിലേക്കോ പോകുന്ന യാത്രക്കാർക്ക് നിയന്ത്രണങ്ങളൊന്നുമില്ലെങ്കിലും, യാത്രകൾ ആസൂത്രണം ചെയ്യാനും കാലതാമസം ഒഴിവാക്കാൻ അധിക സമയം അനുവദിക്കാനും നിർദ്ദേശിക്കുന്നു.
ഡൽഹി മെട്രോ പുലർച്ചെ മൂന്നു മുതൽ ആരംഭിക്കും, ട്രെയിനുകൾ 30 മിനിറ്റ് ഇടവേളകളിൽ രാവിലെ 6 വരെ ഓടും. ആറു മണിക്ക് ശേഷം പതിവ് ഷെഡ്യൂൾ അനുസരിച്ച് സർവീസ് തുടരും. കൂടാതെ, റിപബ്ലിക് ഡേ പരേഡ് ടിക്കറ്റ് ഉള്ളവർക്ക് മെട്രോയിൽ സൗജന്യ യാത്രയും അധികൃതർ അനുവദിച്ചിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












