വാക്കുകളില്‍ വിവരിക്കുവാനാവാത്ത ഭംഗിയും വിസ്മയവുമാണ് ബാലി കാഴ്ചകളുടെ പ്രത്യേകത. പാറക്കെട്ടുകളും അതിനു സമീപത്തെ ബീച്ചുകളും തൊട്ടുചേര്‍ന്നു നില്‍ക്കുന്ന പച്ചപ്പും തന്നെയാണ് ബാലിയെന്ന പേരുകേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നതും. ഇവിടുത്തെ ക്ഷേത്രങ്ങളുടെയും പരമ്പരാഗത നിര്‍മ്മിതികളുടെയും കാഴ്ചകള്‍ പോലും ബീച്ചുകളുടെ പ്രശസ്തിക്കു പിന്നിലായേ വരൂ. കാഴ്ചകളുടെ കാര്യത്തില്‍ നൂറില്‍ നൂറു നല്കാമെങ്കിലും ചിലവ് കയ്യിലൊതുങ്ങുന്നതായിരിക്കണമെന്നില്ല. എന്നാല്‍ വിഷമിക്കേണ്ട... ബാലിയിലെ 'പോലുള്ള' കാഴ്ചകള്‍ കാണുവാന്‍ ഇനി കര്‍ണ്ണാടക വരെ പോയാല്‍ മതി. ബാലിയുടെ കാഴ്ചകളോട് കുറച്ച് സാദൃശ്യമുള്ള കര്‍ണ്ണാടകയിലെ ബീച്ചുകള്‍ പരിചയപ്പെടാം...
ദേവ്ബാഗ് ബീച്ച്
കാളി നദി അറബിക്കടലുമായി സംഗമിക്കുന്ന ദേവ്ബാഗ് ബീച്ച് സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമായ ലക്ഷ്യസ്ഥാനമാണ്. ഉത്തര കന്നഡ ജില്ലയുടെ ആസ്ഥാനമായ കാർവാറിലെ പ്രസിദ്ധ ബീച്ച് എന്ന നിലയില്‍ നിരവധി സഞ്ചാരികള്‍ ഇവിടെ എത്തുന്നു. പച്ചപ്പും കുന്നുകളും ചുറ്റിയുള്ല കാഴ്ച ബീച്ചിന് മറ്റൊരു ലോകത്തിന്റെ പ്രതീതി സമ്മാനിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കാർവാർ സന്ദർശിച്ച പ്രശസ്ത കവി ശ്രീ രവീന്ദ്രനാഥ ടാഗോറിന് ഈ കടൽത്തീരം പ്രചോദനം നല്കിയിരുന്നതായി പല കഥകളും പ്രചാരത്തിലുണ്ട്. പ്രകൃതി സ്നേഹികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള നിരവധി കാഴ്ചകള്‍ ബീച്ചിനു ചുറ്റിലുമായി കാണാം.
സുവർണ നദി അറബിക്കടലിൽ ചേരുന്ന സ്ഥലമാണ് കോടി ബീച്ച്. കര്‍ണ്ണാടകയിലെ ബീച്ച് കാഴ്ചകളില്‍ എടുത്തുപറയത്തക്ക ഒന്നും അവകാശപ്പെടുവാനില്ലെങ്കിലും ആകര്‍ഷണീയമായ എന്തൊക്കെയോ ഈ ബീച്ചിനുണ്ട്. കുന്ദാപൂരിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് കോടി ബീച്ചുള്ളത് . കണ്ടല്‍ക്കാടുകളും ബോട്ട് യാത്രയും ആസ്വദിക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവിടെുണ്ട്. ഇവിടുത്തെ സൂര്യോദയവും സൂര്യാസ്തമയവും നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ്. വളരെ ചെറിയ ഒരു തുറമുഖം കൂടിയാണ് കോടി ബീച്ച്. സാധാരണക്കാരായ ആളുകള്‍ താമസിക്കുന്ന ഇവിടെ നിങ്ങള്‍ക്ക് അവരുടെ ജീവിതരീതികളും കാര്യങ്ങളും നേരിട്ട് മനസ്സിലാക്കുവാന്‍ സാധിക്കും.
ബാലിയുടെ മാത്രമല്ല, മാലദ്വീപിന്റെ കാഴ്ചാനുഭവങ്ങള്‍ നല്കുന്ന ഒരിടവും കര്‍ണ്ണാടകയിലുണ്ട്. അതാണ് മാല്‍പെ ബീച്ച്. പ്രകൃതിദത്ത തുറമുഖമായ മാല്‍പെ ഉഡുപ്പിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഉദയവര നദിയുടെയും അറബിക്കടലിന്റെയും സംഗമസ്ഥാനത്താണ് മാൽപെയുള്ളത്. പുരാതനമായ പല യാത്രാ വിവരണങ്ങളിലും ചരിത്രരേഖകളിലുമെല്ലാം മാല്‍പെയെ പരാമര്‍ശിച്ചിട്ടുണ്ട്. കാഴ്ചകള്‍ മാത്രമല്ല, വെള്ളത്തിലിറങ്ങിയുള്ള ആക്റ്റിവിറ്റികള്‍ക്കും മാല്‍പെ പ്രസിദ്ധമാണ്. സര്‍ഫിങ്ങും മീന്‍പിടുത്തവും നീന്തലുമെല്ലാം ഇവിടെ ആസ്വദിക്കാം. തുടക്കക്കാര്‍ക്കായി പരിശീലനം നല്കുന്ന ഇടങ്ങളും ഇവിടെയുണ്ട്. ആഴം കുറവായതിനാല്‍ സുരക്ഷിതമായി കടലിലിറങ്ങാം എന്ന പ്രത്യേകതയും മാല്‍പ്പെയ്ക്കുണ്ട്. 450 മീറ്റർ നീളമുള്ള കടൽനടത്തം ഇവിടെ വളരെ വ്യത്യസ്തമായ അനുഭവവും നല്കുന്നു. കേരളത്തില്‍ നിന്നും വെറും ഒരു ദിവസത്തെ യാത്ര പ്ലാന്‍ ചെയ്തുപോലും ഇവിടേക്ക് വരാം. യാത്രയില്‍ സെന്റ് മേരീസ് ഐലന്‍ഡ് കൂടി ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിക്കുക.