കേരളം ലോകത്തിനു കാണിച്ചുകൊടുത്ത അത്ഭുതക്കാഴ്ചകളിലൊന്നാണ് ജഡായുപ്പാറയും അതിലെ പക്ഷിഭീമന്‍റെ ശില്പവും. ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിശില്പമായ ജഡായു കൊല്ലം ജില്ലയിലെ ചടയമംഗലത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്ത ചലചിത്രകാരനും ശില്പിയുമായ രാജീവ് അഞ്ചലിന്‌റെ ആശയമാണ് ഇന്ന് ലോകത്തെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
ജഡായു നേച്ചർ പാർക്ക് അഥവാ ജഡായു എർത്ത് സെന്റർ ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ മറ്റൊരു ലോകത്തെത്തിക്കുന്ന തരത്തിലുള്ളവയാണ്. പക്ഷി ശ്രേഷ്ഠനായ ജടായു ചിറകറ്റുവീണു കിടക്കുന്ന രൂപത്തിലുള്ള ശിലപ്ം സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 1000 അടി ഉയരത്തിലാണുള്ളത്.
ഇവിടുത്തെ കേബിള്‍ കാറിലുള്ള യാത്രയ്ക്കും സാഹസികാനുഭവങ്ങള്‍ക്കുമൊപ്പം തന്നെ പരാമര്‍ശിക്കേണ്ട ഒന്നാണ് ജഡായു രാമ ക്ഷേത്രം എന്ന കോദണ്ഡരാമ ക്ഷേത്രം. ജഡായുവിന്‍റെ കാഴ്ചപോലെ തന്നെ മനോഹരമായ ഈ ക്ഷേത്രനിര്‍മ്മിതി പഴയകാല വിശ്വാസങ്ങളിലേക്ക് സന്ദര്‍ശകരെ എത്തിക്കുന്നു.
ജഡായുപ്പാറ
മോക്ഷം നല്കുന്നു
അവസാനം രാമദര്‍ശനത്തിനു ശേഷം ജഡായു ഇവിടെക്കിടന്ന് ജീവന്‍ വെടിയുകയായിരുന്നുവത്രെ. ജഡായു ജീവന്‍ വെടിഞ്ഞ അതേ സ്ഥലത്താണ് ഇന്ന് കാണുന്ന ജഡായുവിന്റെ കൂറ്റന്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.
തന്‍റെ പിതാവായ ദശരഥനെ സംസ്കരിച്ചത്രയും വിശുദ്ധിയോടെയും പവിത്രതയോടെയും തന്നെയാണ് രാമന്‍ ജഡായുവിനെയും സംസ്കരിച്ചതെന്നാണ് വിശ്വാസങ്ങള്‍ പറയുന്നത്.
കോദണ്ഡരാമക്ഷേത്രം
തേത്രായുഗ സ്മരണകള്‍
പദം പദം രാമപാദം പദ്ധതി
എത്തിച്ചേരുവാന്‍
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













